അവർ എന്നും ഒറ്റക്കെട്ട്...! വമ്പൻ പ്രഖ്യാപനവുമായി യുഎഇയും ഖത്തറും, ആ നീക്കത്തിൽ അമ്പരന്ന് ലോകരാജ്യങ്ങൾ
ഐക്യം എന്നത് ഗൾഫ് രാജ്യങ്ങളെ കണ്ട് പഠിക്കണം. ഒരു തീരുമാനമെടുത്താൽ അത് ഉറച്ചതായിയിരിക്കും അതിൽ നിന്ന് അവർ പിന്നോട്ട് പോകില്ല. മികച്ച നയതന്ത്ര ബന്ധമാണ് ഗൾഫ് രാഷ്ട്രങ്ങൾ വെച്ചുപുലർത്തുന്നത്. എല്ലാത്തിലും ദൃഢനിശ്ചയത്തോടെയുള്ള വ്യക്തമായ നിലപാടുകൾ, കാഴ്ച്ചപ്പാടുകൾ എല്ലാം ഗൾഫ് രാജ്യങ്ങൾവെച്ചു പുലർത്തുന്ന സവിശേഷതയാണ്. ഇപ്പോൾ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരിക്കുകയാണ് ഖത്തറും യുഎഇയും.
ഖത്തറിലെയും യുഎഇയിലെയും എംബസികളുടെ പ്രവർത്തനം ഇന്നലെ മുതൽ പുനരാരംഭിച്ചു. ദീർഘനാളായി അടഞ്ഞു കിടന്ന അബുദാബിയിലെ ഖത്തർ എംബസി, ദുബൈയിലെ ഖത്തർ കോൺസുലേറ്റ്, ദോഹയിലെ യുഎഇ എംബസി എന്നിവയാണ് ഇന്നലെ മുതൽ പ്രവർത്തനം പുനരാരംഭിച്ചതായി ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചത്. ഇതോടെ നയതന്ത്ര ബന്ധം പുനഃസ്ഥാപി ഇതുരാജ്യളെയും അഭിനന്ദനങ്ങൾകൊണ്ട് മുടുകയാണ് ലോകരാജ്യങ്ങള്‍.
ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ ഗൾഫ് സഹകരണ കൗൺസിലും അഭിനന്ദിച്ചു. എംബസി തുറക്കാൻ വൈകിയെങ്കിലും യു.എ.ഇയുമായി ഖത്തറിലെ സൗഹൃദ ബന്ധം നേരത്തെ തന്നെ ഊഷ്മളമാക്കിയിരുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരത്തെ യു.എ.ഇ സന്ദർശിക്കുകയും ലോകകപ്പ് ഫുട്ബാൾ വേളയിൽ സൗദി, ഈജിപ്ത്, യു.എ.ഇ രാഷ്ട്ര തലവൻമാര്‍ ഖത്തറിന്‍റെ അതിഥികളായി ദോഹയിലെത്തുകയും ചെയ്തു.സൗഹൃദം ശക്തമാക്കുന്ന ചുവടുവെപ്പാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രശംസിച്ചു.
മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും ഈ നീക്കം ഏറെ സംഭാവനകൾ ചെയ്യുമെന്ന് തുർക്കിഷ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗൾഫ് ഐക്യത്തിലൂടെ മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും, ചരിത്രപരമായ ബന്ധങ്ങൾ കൂടുതൽ ദൃഢപ്പെടുത്താനും ഇതിലൂടെ കഴിയുമെന്ന് ഒമാൻ പ്രതികരിച്ചു.
നേരത്തെ ഫെബ്രുവരിയിൽ കുവൈത്തും യു.എ.ഇയുമായും തമ്മിൽ ഏകീകൃത ട്രാഫിക് സംവിധാനം നടപ്പില്‍ വരുത്താനുള്ള കരാറില്‍ ഒപ്പ് വെച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും ഗതാഗത വിഭാഗം തമ്മിൽ ഇലക്ട്രോണിക് വഴി ബന്ധിപ്പിച്ചാണ് വിവരം കൈമാറുക. നിയമലംഘനം നടത്തി മറ്റു രാജ്യത്തേക്കു മുങ്ങുന്നവരെ പിടികൂടാൻ ഇതുവഴി സാധിക്കും. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച നയങ്ങളും നടപടികളും ശക്തമാക്കാനും ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ അബുദാബിയിൽ നടത്തിയ ചർച്ചയിൽ ധാരണയായി.
നേരത്തെ ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളുമായും യുഎഇ ഗതാഗത വിഭാഗം ഇ–ലിങ്കിങ് ഏർപ്പെടുത്തിയിരുന്നു. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങൾ കൂടി ഇ–ലിങ്കിങിൽ ചേരുന്നതോടെ ജിസിസിയിലെ ഗതാഗത നിയമ ലംഘകരുടെ കുരുക്ക് മുറുകും. നിയമം ലംഘിച്ച് മറ്റു രാജ്യങ്ങളിലേക്കു കടക്കുന്നവരെ പിടികൂടാൻ ഇതുവഴി സാധിക്കും. ശിക്ഷ നടപ്പാക്കാൻ പ്രതികളെ അതാതു രാജ്യങ്ങൾക്കു കൈമാറും. പിഴ മാത്രമുള്ള കേസുകളിൽ അത് അടച്ച് നടപടി പൂർത്തിയാക്കാനും സൗകര്യമുണ്ടാകും. അതേപോലെ, യുഎഇയില്‍ ഖത്തറും തമ്മിലും ട്രാഫിക് നിയമം ലംഘിക്കുന്നവരുടെ വിവരങ്ങൾ പരസ്പരം കൈമാറാൻ ധാരണയിൽ എത്തിയിരുന്നു.
https://www.facebook.com/Malayalivartha