തലമുടി മുറിച്ചുനീക്കിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് അഴുകിയ നിലയില്‍; ഇന്നലെ മൃതദേഹം കണ്ടെത്തിയതിനു ശേഷവും രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു... വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു ടവര്‍ ലൊക്കേഷന്‍... സംഭവത്തിന് ശേഷം കൊലയാളി ഫോണ്‍ ഉപേക്ഷിച്ചതാകാമെന്നാണു പ്രഥാമിക നിഗമനം... സംഭവം മഞ്ചേശ്വരത്ത്
രണ്ടുദിവസം മുൻപ് കാണാതായ അധ്യാപികയുടെ മൃതദേഹം കുമ്ബള പെര്‍വാട് കടപ്പുറത്ത് കണ്ടെത്തി. മിയാപദവ് വാണിവിജയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക രൂപ(40)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്വന്തം സ്കൂട്ടറില്‍ സ്കൂളിലേക്കു പോയ രൂപ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉച്ചയ്ക്കുശേഷം അവധിയെടുത്ത് സ്കൂളില്‍നിന്ന് പോയതായാണ് വിവരം. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഇന്നലെ മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ മൃതദേഹം കണ്ടെത്തിയതിനു ശേഷവും രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് അതിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ അതും ഓഫായി. ഫോണ്‍ ഉപേക്ഷിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികൂര്പദവിലെ പരേതനായ കൃഷ്ണന്റെയും ലീലാവതിയുടെയും മകളാണ്. ഭര്‍ത്താവ് ചന്ദ്രന് മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്കില്‍ മാനേജരാണ്. രൂപയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. കുമ്ബള പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha