കുടിയൻമാർ തത്കാലം ക്ഷമിക്കണം! ഓൺലൈൻ വഴി മദ്യം ലഭിക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ; മദ്യത്തിന് ആസക്തിയുള്ളവർ അതിൽ നിന്ന് പിൻമാറാണം.. ഡീ അഡിക്ഷൻ സെന്ററുകളടക്കം വർധിപ്പിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ സജീവമാക്കാനും സാധ്യത
ഓൺലൈൻ വഴി മദ്യം ലഭിക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. അത്തരത്തിൽ ഒരു തീരുമാനം നിലവിൽ സർക്കാർ കൈക്കൊണ്ടിട്ടില്ല. മറിച്ചൊരു ഉത്തരവുണ്ടാവുന്നതുവരെ ഈ സാഹചര്യം തുടരും. സാഹചര്യമനുസരിച്ചാണ് അതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി പറഞ്ഞു. അതേ സമയം ഓൺ ലൈൻ മദ്യ വിൽപ്പനയെ കുറിച്ച് സർക്കാർ ഗൗരവപൂർവം ആലോചിക്കുന്നുണ്ട്. ഇക്കാര്യം പഠിച്ച് റിപ്പോർട്ട് നൽകാൻ എക്സൈസ് കമ്മീഷണറെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ മേൽ നടപടികൾ ആരംഭിക്കും. ബാർ ഹോട്ടൽ വഴിയും മദ്യ വിൽപ്പന ഓൺലൈനിൽ തുടങ്ങും. ഓൺലൈൻ തീരുമാനം നിലവിൽ കൈ കൊണ്ടിട്ടില്ലെന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്.
ഏതായാലും തത്കാലം കൂടിയൻ മാർക്ക് യാതൊരു മാർഗ്ഗവും ഇല്ല എന്നതാണ് വാസ്തവം. മന്ത്രി പറയുന്നതു പോലെ മദ്യത്തിന് ആസക്തിയുള്ളവർ അതിൽ നിന്ന് പിൻമാറുകയാണ് വേണ്ടത്. അതിനായി ഡീ അഡിക്ഷൻ സെൻററുകളടക്കം വർധിപ്പിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്യും. അനധികൃത, വ്യാജ മദ്യ വിൽപനയും മറ്റ് ലഹരി പദാർഥങ്ങളുടെ ഉപയോഗവും തടയുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് ബീവറേജ് ഔട്ട്ലറ്റുകൾ അടച്ചുപൂട്ടിയത്. നിലവിൽ എവിടെയും മദ്യം ലഭിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. എന്നാൽ ലോക്ക് ഔട്ടിന്റെ മറവിൽ വ്യാജ മദ്യ വിൽപന തകൃതിയാണെന്നാണ് വിവരം. മയക്കുമരുന്നും സുലഭമാണ്. എക്സൈസ് സംഘമാകട്ടെ നിർജീവാവസ്ഥയിലുമാണ്. നിരോധനം ഏർപ്പെടുത്തുമ്പോൾ അത് ലംഘിക്കാനുള്ള താത്പര്യം വർധിക്കും എന്നതാണ് മാത്രമാണ് ഇതിന് പിന്നിലെ മനശാസ്ത്രം. നിരോധനം പിൻവലിക്കുമ്പോൾ എത്ര കുടിയൻമാർ ജീവിച്ചിരിക്കുമെന്ന് കണ്ടറിയണം. വിത്ഡ്രോവൽ സിൻഡ്രോം വില്ലനായാൽ എത്ര പേർക്ക് ആയുസ് നീട്ടികിട്ടുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha