കൊറോണ കാലത്തെ ഇലക്ഷൻ കാമ്പയിൻ തകർക്കാൻ ബി ജെ പി രംഗത്ത്! കമ്യൂണിറ്റി കിച്ചന്റെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെയും പേരിൽ സംസ്ഥാനത്ത് പ്രീ ഇലക്ഷൻ കാമ്പയിൻ നടത്താനുള്ള സി പി എം ശ്രമങ്ങൾക്കെതിരെ അതിശക്തമായി രംഗത്തിറങ്ങാൻ ബിജെപി
കമ്യൂണിറ്റി കിച്ചന്റെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെയും പേരിൽ സംസ്ഥാനത്ത് പ്രീ ഇലക്ഷൻ കാമ്പയിൻ നടത്താനുള്ള സി പി എം ശ്രമങ്ങൾക്കെതിരെ അതിശക്തമായി രംഗത്തിറങ്ങാൻ ബിജെപി .
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പിണറായി സർക്കാരിന്റെ നീക്കങ്ങൾ കണ്ട് കോൺഗ്രസും ബി ജെ പിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ഒരു ഘട്ടത്തിൽ കണ്ണു തള്ളി പോയി. ബിജെപി അതിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് ഇപ്പോഴും ആഴവെള്ളത്തിൽ മീൻ പിടിക്കുകയാണ്.
തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളിൽ മറ്റ് രാഷ്ട്രീയ കക്ഷികളെയൊന്നും അടുപ്പിക്കാതിരിക്കാൻ സി പി എം വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ നേട്ടം തങ്ങളിൽ തന്നെ നിലനിർത്താനാണ് പാർട്ടിയുടെ ശ്രമം.
ബി ജെ പിയും മറ്റ് ഹൈന്ദവ സംഘടനകളും കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെതിരെ രംഗത്തെത്തിയ മന്ത്രിമാർക്കെതിരെ മന്ത്രി വി എസ് സുനിൽ കുമാറിനെതിരെ പണ്ഡിത ശ്രേഷ്ഠനും ബി ജെ പി നേതാവുമായ ഡോ കെ. എസ് രാധാകൃഷ്ണൻ രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണ്.
ജാതി - മത സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തേണ്ടതില്ല എന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ ആജ്ഞാപിച്ചത് ഒന്നുകില്‍ വിവരക്കേടുകൊണ്ട്; അല്ലെങ്കില്‍ അഹങ്കാരംകൊണ്ട് എന്നാണ് കെ.എസ്. രാധാക്യഷ്ണൻ പറഞ്ഞത്. ഇവ രണ്ടും ഒരു മന്ത്രിക്കും ഭൂഷണമല്ലെന്ന് അദ്ദേഹം പറയുന്നു.
വിശക്കുന്നവന് അന്നം നല്‍കാന്‍ തന്‍റെ അനുവാദം വേണമെന്ന് ആജ്ഞാപിക്കാന്‍ ഒരു മന്ത്രിക്കും അവകാശമില്ല. ദൈവം പോലും വിശക്കുന്നവന്റെ മുമ്പില്‍ അന്നമായിട്ടാണ് പ്രത്യക്ഷപ്പെടുക. അന്നം വൈബ്രഹ്മ എന്ന് ഉപനിഷത് പറയുന്നു.
ഒരു മഹാമാരിക്കെതിരെയുള്ള ചെറുത്തുനില്പില്‍ എല്ലാവരുടയും സഹായം തേടാനാണ് ശ്രമിക്കേണ്ടത്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ജാതി - മത സംഘടനകളോളം അനുഭവസമ്പത്ത്, മന്ത്രിയുടെ പാര്‍ട്ടിക്ക് മാത്രമല്ല ഒരു പാര്‍ട്ടിക്കും ഇല്ലെന്നും ഓര്‍ക്കണം. ആപത്തില്‍ നില്‍ക്കുമ്പോഴും ആളുകളെ അകറ്റുന്നത് നന്നല്ല മന്ത്രീ എന്നദ്ദേഹം പറയുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഇത്തരം അന്നദാന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനെ തിരെയാണ് മന്ത്രി രംഗത്തെത്തിയത്.
ബിജെപി ഭരിക്കുന്ന കർണാടകം കേരള അതിർത്തി തുറക്കാത്തതും ബിജെപിക്കെതിരെ തിരിച്ചു വിടാൻ സി പി എം ശ്രമിക്കുന്നുണ്ട്. ഇതിന്റെ പേരിൽ കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ മന്ത്രി ഇ.പി. ജയരാജൻ രംഗത്തെത്തിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് സി പി എം കാമ്പയിൻ നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളിൽ സി പി എമ്മിന് പ്രതിരോധം തീർക്കുന്നത് ബിജെപിയാണ്.
https://www.facebook.com/Malayalivartha