സാലറി ചലഞ്ചിനെതിരെ ഐ. എം എ ഹൈക്കോടതിയിലേക്കോ? ഇതര സംസ്ഥാനങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ഇൻസെൻറ്റീവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേരളം പണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് ഐഎം എ
ആരോഗ്യ പ്രവർത്തകരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തിനെതിരെ ഐ. എം എ ഹൈക്കോടതിയിലേക്കെന്ന് സൂചന. ഇതര സംസ്ഥാനങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ഇൻസെൻറ്റീവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേരളം പണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് ഐഎം എ ആരോപിക്കുന്നു.
ഒരു മീറ്റർ അകലെ മാത്രം നിൽക്കുന്ന മരണത്തെ നോക്കി ചിരിച്ച് കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ആരോഗ്യ പ്രവർത്തകർ വലിയൊരു ചലഞ്ച് ഏറ്റെടുക്കുമ്പോൾ അവരെ സാലറി ചലഞ്ചിൽ കീഴപ്പെടുത്താൻ സർക്കാർ ശ്രമിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
മദ്യ കുറിപ്പടിക്കെതിരെ ഹൈക്കോടതിയിൽ പോയതിന് പിന്നാലെയാണ് ഐ എം എ യുടെ പുതിയ നീക്കം.
ഒറു മീറ്റർ അകലെ മരണം നിൽക്കുമ്പോൾ എല്ലാം മറന്ന് സ്വന്തം ഡ്യൂട്ടി ചെയ്യുകയും, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ പൊരുതുകയും ചെയ്യുമ്പോൾ അവരുടെ ജീവന് നേരിടുന്ന റിസ്ക് വളരെ വലുതാണ്. അങ്ങനെ നിൽക്കുമ്പോഴാണ് മറ്റൊരു ചലഞ്ച് സാലറി ചലഞ്ചിന്റെ രൂപത്തിൽ വന്നിരിക്കുന്നത്.
സംസ്ഥാന സർക്കാരിന് കടുത്ത സാമ്പത്തിക ബുദ്ധമുട്ട് ഉണ്ട് എന്ന കാര്യം ഉറപ്പാണ്. ആ സാമ്പത്തിക ബുദ്ധമുട്ടുകൾക്കിടയിൽ തന്നെയാണ് മറ്റൊരു സാലറി ചലഞ്ചിന് വേണ്ടി സർക്കാർ മുതിരുന്നതും എന്നും ഉറപ്പാണ്. എന്നാൽ സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കപ്പെടുക തന്നെവേണമെന്ന് ഐ. എം. എ ആവശ്യപ്പെടുന്നു.
ജീവൻ പണയപ്പെടുത്തി മുൻ നിരയിൽ നിൽക്കുമ്പോൾ അവരുടെ സാമ്പത്തിക സ്രോതസ്സിനെക്കൂടി ഇല്ലാതാക്കുന്നത് ക്രൂരതയാണ്. പാപവുമാണെന്ന് ഐ. എം എ പറയുന്നു.
സ്വന്തം ജീവനോപാധിയും, കുടുംബത്തിന്റെ ജീവനോപാധിയും , ജീവനും പണയപ്പെടുത്തി ജോലി ചെയ്യുമ്പോൾ മാസാമാസമുള്ള വരുമാനം കൂടി സർക്കാരിന് തിരികെ നൽകണം എന്ന് പറയുന്നതിലെ ന്യായമല്ലായ്മ ഊഹിക്കാവുന്നതാണ്.
ഡോക്ടർമാർക്കും, സ്റ്റാഫ് നേഴ്സുമാർക്കും, രോഗികളുമായി അടുത്ത് ഇടപഴുകുന്ന മറ്റ് ജീവനക്കാർക്കുമാണ് ഇത്തരം റിസ്ക് വളരെ കൂടുതൽ . ആശുപത്രിയിലെ വലിയ ഹാളുകളിൽ , വീടുകളിൽ പോലും പോകാൻ കഴിയാതെ തറയിൽ പായ വിരിച്ച് കിടക്കുന്ന ഒരു പറ്റം ജീവനക്കാരുണ്ട് ഇവിടെ.
അവർ ജീവൻ പണയപ്പെടുത്തുമ്പോഴും, വീടുകളിൽ പോകാതെ ഇവിടെ കഴിഞ്ഞ് ജോലി ചെയ്യുമ്പോഴും അവരിൽ നിന്നും സാലറി ചലഞ്ചിലൂടെ അവരുടെ ശമ്പളം കൂടി ഇല്ലാതാക്കുന്നത് ഒരിക്കലും ന്യായമേ അല്ല എന്ന് ഐ. എം. എ വാദിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ ലൈഫ് ഇൻഷറൻസ് പദ്ധതി പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരൊക്കെ ആരോഗ്യ പ്രവർത്തകർക്ക് മൂന്നും നാലും മാസത്തെ അധിക ശമ്പളം നൽകുന്നതായും പ്രഖ്യാപിച്ചു കഴിഞ്ഞു. അധിക ശമ്പളം ഒന്നും നൽകണ്ട. എങ്കിലും അവരുടെ മാസമാസമുള്ള ശമ്പളം സാലറി ചലഞ്ച് ഇല്ലാതെ അവരുടെ കൈകളിൽ തന്നെ എത്തണമെന്ന് ഐ. എം. എ. കേരള സെക്രട്ടറി ഡോ. സുൽഫി നൂഹു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു
https://www.facebook.com/Malayalivartha