Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

ഇവിടെ കാലുറപ്പിക്കാൻ എളുപ്പമല്ല; ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വർഗമായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനും പിന്തുണ നൽകുന്നു; ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാം അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നൽകുന്നു; വൈറലായി ഒരച്ഛൻ മകൾക്കയച്ച കത്ത്

20 JULY 2020 01:54 PM IST
മലയാളി വാര്‍ത്ത

ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ... നമുക്കോർമ്മവരുന്നത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽനെഹ്‌റുവിനെയും അദ്ദേഹത്തിന്റെ മകൾ ഇന്ദിരാഗാന്ധിയെയുമാണല്ലേ.. ആ കത്തുകൾ വായിക്കാത്തവർ വിരളം.. ഒരു കാലഘട്ടത്തിന്റെ ദിശയെ നിർണയിച്ച കത്തുകളാണ് ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ പുസ്തകമാക്കപ്പെട്ടത്. ഇപ്പോൾ, ഈ ആധുനിക കാലഘട്ടത്തിൽ , സ്വാതന്ത്ര്യവും സദാചാരവും വ്യക്തികളുടെ അവകാശവും എല്ലാം തമ്മിൽ വലിയ തോതിലുള്ള ആശയ സംവാദങ്ങൾ നടക്കുമ്പോൾ.. ഒരച്ഛൻ മകൾക്കയച്ച കത്ത് വൈറലാവുകയാണ്.. ആ അച്ഛനെയും മകളെയും കേരളത്തിന് സുപരിചതമാണ് . കനി എന്നാണ് ആ മകളുടെ പേര്.. അച്ഛന്റെ പേര് മൈത്രേയൻ എന്നും.. മകൾ നടിയും മോഡലുമായ കനി കുസൃതിക്ക് അച്ഛൻ സാമൂഹ്യ പ്രവർത്തകനായ മൈത്രേയയച്ച കത്ത് ഇപ്പോൾ പന്ത്രണ്ടുവര്ഷങ്ങള്ക്കു ശേഷം വീണ്ടും തരംഗമാകുമ്പോൾ നാം അറിയണം എന്തുകൊണ്ടാണ് ഈ കത്തിന് ഇന്ന് ഇത്രയും പ്രാധാന്യമേറുന്നതെന്ന് ..

എന്റെ പ്രിയമുള്ള മകൾ കനിക്ക്, എന്ന് തുടങ്ങുന്ന ആ അച്ഛൻ മകൾക്കെഴുതിയ കത്ത് ഇങ്ങനെയാണ്..

ഇന്ന് നിനക്ക് 18 വയസ്സ് തികയുകയാണ്. ഇന്ത്യൻ ഭരണഘടനാപരമായി സ്വതന്ത്രമായി തീരുമാനം എടുക്കാൻ അവകാശമുള്ള ഒരു വ്യക്തിയായി നീ മാറിയിരിക്കുന്നു. ഈ സന്ദർഭത്തിൽ നിന്റെ അവകാശങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും ഒപ്പം നിന്നെ വളർത്താൻ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തി എന്ന നിലയിൽ നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി ഞാൻ നൽകുകയാണ്.

വ്യത്യസ്തങ്ങളായ ജാതമത വിശ്വാസങ്ങളുടെയും, വർഗ്ഗ,വംശ, രാഷ്ട്രീയ വേർതിരുവുകളുടെയും,പുരുഷ മേധാവിത്വ മൂല്യങ്ങളുടെയും സമ്മിശ്ര സംസ്കാര സമൂഹത്തിൽ വേണം നീ ഇനി മുതൽ ഒരു സ്വതന്ത്ര്യ വ്യക്തിയായി ജീവിക്കാൻ. ഇവിടെ കാലുറപ്പിക്കാൻ എളുപ്പമല്ല. അതിൽ ഏത് ശരി, ഏത് തെറ്റ് എന്ന് സംശമുണർത്തുന്ന സന്ദർഭങ്ങളിൽ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാൻ നൽകുന്നത്.

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാരെ നിയന്ത്രിക്കാൻ തരത്തിൽ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തിൽ ഭൂരിപക്ഷം ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാൻ അവരുടെ ലൈംഗിക അവകാശങ്ങളെ കവർന്നെടുക്കുകയാണ് പുരുഷന്മാർ ചെയ്ത് വന്നത്. നിന്റെ സ്വാതന്ത്ര്യ ബോധം പുരുഷസമൂഹത്തിന്റെ മൂല്യ ബോധത്തിനെതിരാണ്. അതിനാൽ അതിന്റെ അടികളേൽക്കാൻ ധാരാളം സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവുമെന്ന് ഞാൻ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറക്കാൻ എന്റെ ഇനിയുള്ള വാഗ്ദാനങ്ങൾ ശാരീരികവും മാനസികവുമായ ശക്തി പകരുമെന്ന് ഞാൻ കരുതുന്നു.

വീട് വിട്ട് പോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു

ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വർഗമായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനും പിന്തുണ നൽകുന്നു

ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിന് വിരുദ്ധമായി നിനക്കത് സ്വതന്ത്രമായി ചെയ്യാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു

നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശത്തിനും പിന്തുണ നൽകുന്നു

നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കുവാൻ ഇടവരികയാണെങ്കിൽ അത് വേണ്ട എന്ന് വയ്ക്കാൻ നിനക്ക് അവകാശമുണ്ട്.

തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ടെന്നു വയ്ക്കാനുള്ള അവകാശത്തിനു പിന്തുണ നൽകുന്നു

ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാം അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നൽകുന്നു

ആരോടും പ്രേമം തോന്നുന്നില്ല അതിനാൽ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനം എങ്കിൽ അതിനും പിന്തുണ നൽകുന്നു

മദ്യംകഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്.

നിനക്ക് ഇഷ്ടമുള്ള പ്രവർത്തി ചെയ്തു ജീവിക്കാൻ പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു

ഇതോടൊപ്പം ചില അഭ്യർത്ഥനകളും മകൾക്കു മുന്നിൽ മൈത്രേയൻ വയ്ക്കുന്നുണ്ട്. ബലാത്സംഗത്തിന് വിധേയയാൽ , അതിനെ അക്രമം എന്ന് കണ്ട് ഉളവാക്കിയ സ്തോഭത്തെ മറികടക്കാനുള്ള ആർജവം നേടിയെടുക്കണമെന്ന് മൈത്രേയൻ ഓർമിപ്പിക്കുന്നു. മറ്റുള്ളവർക്ക് ഹാനികരമായതിനാൽ പുകവലി ശീലമാക്കരുതെന്ന് അഭ്യർഥിക്കുന്നു.
ഒരു വ്യക്തിയുടെ നിലനിൽപ്പ് തന്നെ ചില സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് വേദന ഉളവാക്കുന്നതാണ് എന്ന് ഞാൻ അറിയുമ്പോൾ പോലും അറിഞ്ഞു കൊണ്ട് മറ്റൊരാളെ വാക്ക് കൊണ്ടോ , പ്രവർത്തി കൊണ്ടോ , നോട്ടം കൊണ്ടോ, ഭാവം കൊണ്ടോ വേദനിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം, ബലാത്സംഗം ചെയ്തവരെ പോലും വെറുക്കരുത്, ഈ ശ്രമത്തിണ്റ്റെ പരാജയം പോലും ജീവിത വിജയമാണ് ...മൈത്രേയൻ കുറിക്കുന്നു ..അച്ഛത്തമില്ലാതെ പെരുമാറാൻ ശ്രമിക്കുന്ന നിന്റെ അച്ഛൻ എന്ന കുറിപ്പോടെയാണ് മൈത്രേയൻ തന്റെ കത്ത് അവസാനിപ്പിക്കുന്നത്..

.അച്ഛനെ മൈത്രേയൻ എന്നും അമ്മയെ ജയശ്രീ ചേച്ചിയും എന്ന് വിൽക്കുന്ന ഒരു മകൾ.അതാണ് കനി .സദാചാര കേരളത്തിന് ഒട്ടും ദഹിക്കാത്ത ചില ശീലങ്ങൾ..ഇനി ഈ അച്ഛത്തമില്ലാത്ത അച്ഛൻ മൈത്രേയൻ ആരെന്നറിയണ്ടേ?
ഒരിക്കൽ ഫേസ് ബുക്കിൽ കനി തന്നെയാണ് ആ ചിത്രം പോസ്റ്റ് ചെയ്തത്. നഗ്നമായ തന്റെ പുറം ഭാഗത്തിന്റെ ചിത്രം. നിമിഷങ്ങൾക്കം ആ ചി‌ത്രത്തിനു താഴെ 'ഇവൾക്ക് നാണമില്ലേ ' എന്ന മട്ടിൽ സദാചാരവാദികളുടെ കമന്റുകളുടെ ‌ഘോഷയാത്ര നിരന്നു.

പെട്ടെന്നെവിടെയോ പൊട്ടി വീണതുപോലെ ഒരു പുരുഷന്റെ കമന്റ്. 'നന്നായിരിക്കുന്നു. നൈസ് ഫോട്ടോ '. ഉടൻ സദാചാരവാദികൾ പല്ലും നഖവും കൂർപ്പിച്ച് അയാൾക്കു നേരെ തിരിഞ്ഞു. 'തന്റെ മകളോ തന്റെ വീട്ടിലെ പെൺകുട്ടിയോ ആണെങ്കിൽ ഇങ്ങന‌െ പറയുവോടോ? '

ഒട്ടും വൈകാതെ മറുപടി വന്നു. 'എന്റെ മകളാടോ ഇത്. ' ഈ അച്ഛന്റെ പേര് മൈത്രേയൻ.

കോ-ഹാബിറ്റേഷൻ എന്ന വാക്ക് മലയാളികൾക്ക് ഒട്ടും തന്നെ പരിചിതമല്ലാതിരുന്ന കാലത്ത് വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ചു വിപ്ലവം സൃഷ്ടിച്ച പൊതു പ്രവർത്തകനായ മൈത്രേയന്റെയും ഡോക്ടർ ജയശ്രീയുടെയും മകളാണ് കനി. മകൾ എന്നാണ് ഈ പേരിന്റെ അർത്ഥം. തിയേറ്റർ ആർട്ടിസ്റ്റ്, ചലച്ചിത്ര നടി...കനി കുസൃതി
പൊതു സ്ഥലത്ത് ചുംബന സമരം നടത്തുന്നവർ സ്വന്തം അമ്മയെയോ സഹോദരിയെയോ ഭാര്യയെയോ ഇങ്ങനെയൊരു സമരത്തിനു വേണ്ടിയിറക്കുമോ എന്നു ചോദ്യങ്ങൾ ഉയർന്ന സമയത്ത് മൈത്രേയന്‍ ഫേസ്ബുക്കിൽ ഒരു കുറിപ്പ് എഴുതി. "29 വയസ്സുള്ള എന്റെ മകൾ ഒരാളെ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്താൽ ലോകമിടിഞ്ഞു വീഴുമെന്നു ഞാൻ കരുതുന്നില്ല‌. സ്വന്തം വികാരങ്ങൾ മറച്ചു വയ്ക്കുക‌യെന്നതല്ല സംസ്കാരത്തിന്റെ ലക്ഷണം...." ചുംബനസമരത്തെ അനുകൂലിച്ചു എന്നതുകൊണ്ടല്ല ആ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടത്. മകൾ ഒരു സ്ത്രീയായതുകൊണ്ട് അവളുടെ വ്യക്തി സ്വാതന്ത്യം ഇല്ലാതാകുന്നില്ല എന്ന ഒരച്ഛന്റെ വാക്കുകളാണ് ശ്രദ്ധ നേടിയെടുത്തത്. ചുംബന സമരത്തെ അനുകൂലിച്ച മകളെ പിന്തുണയ്ക്കുന്ന അച്ഛനോ എന്നു കേരളം അന്തംവിട്ടു..അതെ അച്ഛനും മകളും വീണ്ടും വാർത്തകളിൽ നിറയുകയാണ്..സ്വന്തം മക്കളെ തങ്ങളുടെ ചിറകുകൾക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന...,പെൺമക്കൾക്ക്,സ്ത്രീക്ക് ,സമൂഹവും കുടുംബവും കല്പിച്ചിരിക്കുന്ന അദൃശ്യമായ അരുത് കളുടെ ചങ്ങലബന്ധനത്തിന്റെ ലോകത്ത് വേറിട്ട വഴിയും ചിന്തയുമായി കാലത്തിനു മുന്നേ സഞ്ചരിക്കുന്ന പ്രതീകങ്ങളാകുകയാണ് മൈത്രേയനും ജയശ്രീയും കനിയും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി  (30 minutes ago)

റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.  (43 minutes ago)

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (53 minutes ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (1 hour ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (1 hour ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (1 hour ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (1 hour ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (1 hour ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (2 hours ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (2 hours ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (2 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (3 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (9 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (9 hours ago)

Malayali Vartha Recommends