റംസിയുടെ മരണത്തെപ്പറ്റിയുളള അന്വേഷണം ഇനി എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുളള സംഘത്തിന്.... ലക്ഷ്മി പ്രമോദിനെ പൊക്കാൻ ഇനി രണ്ടും കൽപ്പിച്ച്... നടിയുടെ പുക കണ്ടേ അടങ്ങൂ....
കൊല്ലം കൊട്ടിയത്ത് റംസിയുടെ മരണത്തെപ്പറ്റിയുളള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുളള സംഘത്തിന് കേസ് കൈമാറി കൊണ്ടുളള ഉത്തരവ് ഡി.ജി.പി പുറത്തിറക്കി. നേരത്തെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കൊട്ടിയം പൊലീസില്‍ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണചുമതല നല്‍കിയിരുന്നത്.
കേസില്‍ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് പ്രതിയാണ്. ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്‌മഹത്യക്ക് കാരണം. നിലവിലെ അന്വേഷണം തൃപ്‌തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവും ആക്ഷന്‍ കൗണ്‍സിലുംഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ആത്മഹത്യ ചെയ്യുന്ന ദിവസവും അതിന് മുമ്ബുളള ദിവസങ്ങളിലും റംസിയുമായി വിവാഹത്തെപ്പറ്റി ഹാരിസും അമ്മയും ഫോണില്‍ സംസാരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ട് വർഷമായി ഹാരിസുമായി പ്രണയത്തിലായിരുന്ന റംസിയെ കഴിഞ്ഞമാസം മൂന്നിനായിരുന്നു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്ളസ് വണ്ണിന് ശേഷം കൊല്ലം പള്ളിമുക്കിൽ കമ്പ്യൂട്ടർ പഠനത്തിനിടെയാണ് റംസിയും ഹാരിസും പ്രണയത്തിലായത്. പ്രണയ ബന്ധം ഇരുവീട്ടുകാരും അറിഞ്ഞെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവച്ചു. ഹാരീസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താമെന്നായിരുന്നു ധാരണ. ഒന്നര വർഷം മുമ്പ് വളയിടൽ ചടങ്ങ് നടത്തി. ഇതിനിടെ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിന് പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു.
ഹാരീസിന് മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണ് റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു റംസി. ഇതു സംബന്ധിച്ച് റംസിയും ഹാരീസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം.റംസിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിൽ സീരിയൽ നടിയ്ക്കും ഹാരിസിന്റെ മാതാവിനും പങ്കുണ്ടെന്നാണ് റംസിയുടെ കുടുംബത്തിന്റെ ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സത്യം വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് റംസിയുടെ കുടുംബം. അതേസമയംഹാരിസിന്റെ അമ്മയും ബന്ധുവുമായ സീരിയൽ നടിയും കൊല്ലം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റംസിയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു . പ്രധാന പ്രതിയായ ഹാരീസ് മുഹമ്മദില്‍ അന്വേഷണം ഒതുക്കാനാണ് ശ്രമമെന്നും. മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ആരോപണ വിധേയരില്‍ ഒരാളെ മാത്രമാണ് പൊലീസ് ചോദ്യം ചെയ്തതെന്നും റഹീം ആരോപിച്ചിരുന്നു. പ്രതിസ്ഥാനത്തുള്ള സീരിയല്‍താരം ലക്ഷ്മി പ്രമോദിനെ ഒരിക്കല്‍ മാത്രമാണ് വിളിപ്പിച്ചത്. ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമം. നടി ഒളിവില്‍ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. തെളിവുകള്‍ ശേഖരിക്കുന്നുവെന്ന പതിവ് പല്ലവി പൊലീസ് ആവര്‍ത്തിക്കുകയാണ്.
മകള്‍ക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും റഹീം പറഞ്ഞു. അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനിന്‍ ആണെന്ന കാരണം പറഞ്ഞാണ് അന്വേഷണം വൈകിപ്പിക്കുന്നത്. പ്രതികള്‍ കണ്‍മുന്നില്‍ ഉണ്ടായിട്ടും തെളിവുകള്‍ ഏറെയുണ്ടായിട്ടും പിടികൂടാത്തത് അന്വേഷണം തെറ്റായ രീതിയിലാണ് എന്നതിനു തെളിവാണെന്നും റംസിയുടെ പിതാവ് പറയുന്നു. റംസിയെ മാനസികമായി പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കാന്‍ കൂട്ടുനില്‍ക്കുകയും ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുകയും ചെയ്ത ഹാരീസിന്‍റെ ഉമ്മയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും റഹീം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha