പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെ മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുമ്പോൾ ചങ്കിടിപ്പോടെ അണികൾ! വിജിലന്‍സിനെകൊണ്ട് പ്രാഥമികാന്വേഷണം നടത്തി മുഖംരക്ഷിക്കാനുള്ള തന്ത്രത്തിന് തിരിച്ചടിയായി സി.ബി.ഐയുടെ വരവ്.. മിന്നൽ പരിശോധനയിൽ തന്നെ കാലിടറി മുഖ്യൻ; യൂണിടാക് എം.ഡിയുടെ ഡിജിറ്റല്‍ ഡയറിയില്‍ വമ്പന്‍സ്രാവുകള്‍.. യു.വി. ജോസ് അടക്കം പത്ത് ഉന്നതര്‍, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക്...
സി.ബി.ഐ. കൂടി രംഗത്ത് എത്തിയതോടെ കേന്ദ്ര ഏജന്‍സികളുടെ ചക്രവ്യൂഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും. ലാവ് ലിന്‍ കേസിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയജീവിത്തിനു മുന്നില്‍ വന്‍ഭീഷണി ഉയര്‍ത്തിയാണ് ലൈഫ് മിഷന്‍ കേസില്‍ അന്വേഷണവുമായി സി.ബി.ഐ. രംഗത്തെത്തിയത്. എന്നാൽ ലൈഫ് മിഷന്‍ അഴിമതി ഇടപാടുമായി ബന്ധപ്പെട്ട് യൂണിടാക് മാനേജിങ് ഡയറക്‌ടറുടെ ഓഫീസില്‍ സി.ബി.ഐ. നടത്തിയ മിന്നല്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ ഡയറി കണ്ടെടുത്തെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഡയറിയില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ: യു.വി. ജോസ് അടക്കം പത്ത് ഉന്നതരെക്കുറിച്ചുള്ള വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍, ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവരുടെ പേരുകളും ഡയറിയിലുണ്ടെന്നു വിവരം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മാത്രമല്ല, മറ്റുചില ഇടപാടുകളും ഉന്നതര്‍വഴി നടത്തിയതിന്റെ രേഖകളും സി.ബി.ഐക്കു ലഭിച്ചെന്നാണു കരുതുന്നത്. ഇതോടെ ലൈഫ് സി.ഇ.ഒ: യു.വി. ജോസിനെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുനീങ്ങാന്‍ കളമൊരുങ്ങി.
ചോദ്യം ചെയ്യാനായി സി.ബി.ഐ. അദ്ദേഹത്തിനു നാളെ നോട്ടീസ് നല്‍കും. ജോസിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും സി.ബി.ഐ. സംഘം പരിശോധനയ്‌ക്കെത്തും. ആവശ്യമെങ്കില്‍ മാത്രമേ മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തുകയുള്ളൂ. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫയല്‍ കൈകാര്യം ചെയ്‌ത അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്‌ഥരും അന്വേഷണ പരിധിയില്‍ വരും. അതേസമയം സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചശേഷം തിരക്കിട്ട് ഫയലുകള്‍ ശേഖരിച്ച വിജിലന്‍സിന്റെ നടപടിയില്‍ ദുരൂഹത. സെക്രട്ടേറിയറ്റിലും തലസ്‌ഥാനത്തെ ഒരു ലോഡ്‌ജിലും നടത്തിയ പരിശോധനയിലാണ് െലെഫ് മിഷന്റെ ഫയലുകള്‍ വിജിലന്‍സ് കണ്ടെടുത്തത്. ഇത്തരമൊരു കീഴ്‌വഴക്കമില്ലെന്നു വിജിലന്‍സ് മുന്‍ അഡീഷണല്‍ ഡയറക്‌ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ശശീന്ദ്രന്‍ പറഞ്ഞു. പ്രാഥമികാന്വേഷണ ഘട്ടത്തില്‍ അസല്‍ രേഖകള്‍ ശേഖരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാവ്‌ലിൻ കേസില്‍ സിബിഐ അന്വേഷണം ഒഴിയാബാധയായി പിന്തുടര്‍ന്ന പിണറായിക്ക് ലൈഫ് മിഷന്‍ പുതിയ തലവേദനയായി മാറിയിരിക്കുകയാണ്. ‘രണ്ടാം ലാവ്‌ലിൻ’ എന്നാണു ലൈഫ് മിഷന്‍ പദ്ധതിയെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രി തന്നെ ലൈഫ് മിഷൻ എക്സിക്യൂട്ടീവ് ചെയർമാനായിരിക്കെ അന്വേഷണപരിധിയില്‍ അദ്ദേഹവും വരുമെന്നത് പ്രതിപക്ഷത്തിന് നല്‍കുന്ന സന്തോഷം ചെറുതല്ല. ലാവ് ലിനില്‍ കണ്‍സള്‍ട്ടന്‍സിയായ ടെക്നിക്കാലിയയുടെ പേരാണ് വിവാദങ്ങളില്‍ നിറഞ്ഞുനിന്നതെങ്കിൽ ഇപ്പോള്‍ ‘യുണിടാക്കാണ്’. വിദേശ കരാറും ഫണ്ട് വിനിയോഗവുമാണു രണ്ടിലും അന്വേഷണ വിഷയം. ലൈഫ് മിഷന്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സി.പി.എം. നേതൃത്വം നാലാഴ്ച മുമ്പ് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തിയത് സര്‍ക്കാരിന് വിനയായി. ലൈഫ് മിഷന്‍ വിവാദങ്ങളില്‍ പൊടുന്നനെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ തടിതപ്പാന്‍ ശ്രമിച്ചപ്പോഴാകട്ടെ ആ നീക്കത്തെ തകിടം മറിച്ചാണ് സി.ബി.ഐ. ഇപ്പോൾ രംഗത്തെത്തിയത്.
ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ഉണ്ടാകുമെന്ന് മൂന്നുദിവസം മുമ്പുതന്നെ സര്‍ക്കാരിന് സൂചന ലഭിച്ചതായാണ് വിവരം. രണ്ടുദിവസംമുമ്പു മാത്രമാണ് വിജിലന്‍സ് അന്വേഷണ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. മൂന്നാഴ്ചക്കുമുമ്പുതന്നെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ സി.ബി.ഐയുടെ രംഗപ്രവേശം രാഷ്ട്രീയ പ്രേരിതമാണെന്ന ന്യായമെങ്കിലും സി.പി.എമ്മിന് ഉയര്‍ത്താമായിരുന്നു. ധാരണാപത്രം പുറത്തുവിടുന്നതു തന്നെ ആരോപണമുണ്ടായി ഒന്നരമാസത്തിനുശേഷമാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെയാണ് മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുന്നത്. ഒരേസമയം നാല് കേന്ദ്ര ഏജന്‍സികള്‍ ഗുരുതര സ്വഭാവമുളള കേസുകള്‍ അന്വേഷിക്കുമ്പോള്‍ ഏറ്റവും നിര്‍ണായകമായ സമയത്ത് സര്‍ക്കാരിന് പ്രത്യേകിച്ച്, മുഖ്യമന്ത്രിക്കു രാഷ്ട്രീയമായ വലിയ തിരിച്ചടിയാണ്. വിജിലന്‍സിനെകൊണ്ട് പ്രാഥമികാന്വേഷണം നടത്തി മുഖംരക്ഷിക്കാനുള്ള തന്ത്രത്തിന് തിരിച്ചടിയായി സി.ബി.ഐയുടെ വരവ്.
https://www.facebook.com/Malayalivartha