എനിക്കത് വേണം...കിട്ടിയേ മതിയാകൂ. കലിതുള്ളി സ്വപ്ന! ജയിലിൽ പൊട്ടിത്തെറി... കസ്റ്റംസിന് നല്‍കിയ രഹസ്യെമാഴിയുടെ പകര്‍പ്പ് വേണമെന്ന് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍; ഇനി അടങ്ങിയിരിക്കാനാകില്ല...
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹര്‍ജി ഹൈക്കോടതിയില്‍. ഹര്‍ജി ഇന്ന് പരിഗണിക്കും. കസ്റ്റംസിന് നല്‍കിയ 33 പേജ് മൊഴിയുടെ പകര്‍പ്പിനാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. നേരത്തെ ഇതേ ആവശ്യവുമായി സ്വപ്ന സുരേഷ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും സീല്‍ഡ് കവറില്‍ നല്‍കിയ രഹസ്യ രേഖയാണ് മൊഴിയെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍ കസ്റ്റംസ് ആക്‌ട് 108 പ്രകാരം പ്രതി നല്‍കിയ മൊഴിയുടെ പകര്‍പ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണെന്നാണ് കേസ് നടപടികള്‍ക്കായി ഇത് ലഭ്യമാക്കേണ്ടതുണ്ടെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയംസ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തൽ പുറത്ത് വരുകയാണ്. ഇതേ ബാങ്കില്‍ സ്വപ്‌നയ്ക്ക് ലോക്കറുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പ്രതിയായ സന്ദീപിനും ഇതേ ബാങ്കില്‍ അക്കൗണ്ടുണ്ടെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യു. എ. ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത് എന്നാണ് വിവരം. ഇതിനുപുറമേ മറ്റുചില അക്കൗണ്ടില്‍നിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയതായാണ് വിവരം.
കോണ്‍സുലേറ്റിന്റെ രണ്ട് അക്കൗണ്ടുകളും സ്വപ്ന കൈകാര്യം ചെയ്തിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിലൊന്നില്‍നിന്നാണ് സ്വന്തം അക്കൗണ്ടിലേക്കു പണം മാറ്റിയത് എന്നാണ് വിവരം. അക്കൗണ്ട് വിവരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്തു. എന്നാല്‍, ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടില്ല. കോണ്‍സുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഇക്കാര്യത്തില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഇ.ഡി.യെ അറിയിച്ചത്. തിരുവനന്തപുരത്തുതന്നെയുള്ള മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും ഇ.ഡി.ക്കു ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം കേസില്‍ നിര്‍ണായക നീക്കവുമായി നാലാം പ്രതി സന്ദീപ് നായര്‍ രംഗത്തെത്തി. കേസില്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്നും തനിക്കു പറയാനുള്ള കാര്യങ്ങള്‍ കോടതി രഹസ്യമൊഴിയായി പരിഗണിക്കണമെന്നും പ്രതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അറിയിക്കാനുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സന്ദീപ് അറിയിച്ചു. ഇത് പരിഗണിച്ച കോടതി മജിസ്‌ട്രേറ്റ് കോടതി മുമ്ബാകെ മൊഴി നല്‍കാന്‍ അനുമതി നല്‍കി. എന്നാല്‍, കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ മാപ്പുസാക്ഷിയാക്കണമെന്ന വ്യവസ്ഥ പാടില്ലെന്നും കോടതി വ്യക്തമാക്കി. മൊഴി നല്‍കാനായി സന്ദീപ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കണം. കേസിന്റെ നടത്തിപ്പിന് ഒരു അഭിഭാഷകനെ പോലൂം സന്ദീപ് വച്ചിട്ടില്ല. കോടതി അനുവദിച്ച അഭിഭാഷകന്‍ മൂഖേനയാണ് കേസ് നടത്തുന്നത്.
https://www.facebook.com/Malayalivartha