Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവിടെ സി.ബി.ഐ വേണ്ട; സി.ബി.ഐയോട് കടക്ക് പുറത്തെന്ന് ഉദ്ധവ് താക്കറെ; അമിത്ഷായെ ഞെട്ടിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം ടി.ആര്‍.പി റേറ്റിങ് കേസില്‍ അര്‍ണാബ് ഗോസ്വാമിയെ പൂട്ടാന്‍; റിപബ്ലിക് ടി.വിക്ക് തിരിച്ചടി; അര്‍ണാബിനെ സഹായിക്കാന്‍ സാധിക്കാതെ കേന്ദ്രം

22 OCTOBER 2020 02:21 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണം വന്നപ്പോള്‍ അതിനെ എങ്ങനെ നേരിടാമെന്ന് ആലോച്ചിച്ച നമ്മുടെ പിണറായി സര്‍ക്കാര്‍ സി.ബി.ഐയെ നിയന്ത്രിക്കുന്ന ബില്ലിനെ കുറിച്ചും ഓഡിന്‍സിലെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്ത് നാം കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള വാര്‍ത്ത സി.ബി.ഐയെ വെട്ടുന്നതില്‍ അവിടത്തെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിജയിച്ചുവെന്നതാണ്. സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാന്‍ സിബിഐക്ക് നല്‍കിയിരുന്ന അനുമതി മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു. രാജസ്ഥാനും പശ്ചിമ ബംഗാളും സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നിരുന്നു. ഇത്തരമൊരു നീക്കം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്രം ഈ വിഷയത്തില്‍ എന്തു നിലപാട് എടുക്കുമെന്നതും നിര്‍ണായകമാണ്. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും ഇത്തരത്തിലൊരു നിയമം കേരളത്തില്‍കൊണ്ടുവരാന്‍ അതിയായ താല്‍പര്യമുണ്ടെങ്കിലും ഇതുവരെ അതിന് സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മഹാരാഷ്ട്ര സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ടി.ആര്‍.പി റേറ്റിങ്ങ് കേസുമായി ബന്ധപ്പെട്ടാണ്. റിപബ്ലിക് ടി.വി അടക്കം മൂന്നു ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ മഹാരാഷ്ട്ര പോലീസ് അന്വേഷണം നടത്തുകയും അര്‍ണാബ് ഗോസ്വാമിയോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ ടി.ആര്‍ പി കേസ് യുപി സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കേസുകള്‍ സിബിഐക്ക് അന്വേഷിക്കണമെങ്കില്‍ അനുമതി തേടിയിരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ്പുറത്തിറക്കിയത്. ടിആര്‍പി റേറ്റിങ് കേസില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും എഐആര്‍ സമര്‍പ്പിക്കുകയും ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴാണ് താക്കറെ സര്‍ക്കാര്‍ സിബിഐക്ക് തടയിട്ട് ഉത്തരവിറക്കിയത്.

ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്(1956) നല്‍കുന്ന പ്രത്യേക അധികാരമുപയോഗിച്ച് ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് സേന അംഗങ്ങള്‍ കേസ് അന്വേഷിക്കുന്നതിലുള്ള അനുമതി മഹാരാഷ്ട്രസര്‍ക്കാര്‍ പിന്‍വലിക്കുന്നതായി ഡെപ്യൂട്ടി സെക്രട്ടറി കൈലാസ് ഗെയ്ക്ക് വാദ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് സിബിഐ അന്വേഷണം.

ലക്‌നൗവിലെ ഹസ്രത്ഗഞ്ജ് പോലീസ് സ്‌റ്റേഷനിലാണ് ടിആര്‍പി കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അത് സിബിഐയ്ക്ക് കൈമാറി. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യാഴാഴ്ച മാധ്യമങ്ങളെ കാണും. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം സംബന്ധിച്ച കേസിലും ടിആര്‍പി കേസിലും നിലവില്‍ നടന്നുവരുന്ന അന്വേഷണങ്ങളെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ് ബാധിക്കാനിടയില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സുശാന്തിന്റെ മരണത്തില്‍ മുംബൈ പോലീസാണ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാര്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടു.

ഇതിനിടെ റിപ്പബ്ലിക് ടി.വിക്കെതിരായ അതൃപ്തി വ്യക്തമാക്കി റേറ്റിങ് ഏജന്‍സിയായ ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) രംഗത്ത് വന്നിട്ടുണ്ട്. ടി.ആര്‍.പി. അഴിമതിയില്‍ നിരപരാധിയാണെന്ന് വാദിക്കാന്‍, അര്‍ണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള ചാനല്‍ വ്യൂവര്‍ഷിപ്പ് ട്രാക്കിങ് ഏജന്‍സിയില്‍ നിന്നുള്ള ആശയവിനിമയം തെറ്റായി അവതരിപ്പിച്ചുവെന്ന് ബാര്‍ക് ആരോപിക്കുന്നു. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി.

റിപ്പബ്ലിക് ടി.വി റേറ്റിങ് സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തുകയും അതിനെ തെറ്റായി വ്യാഖ്യനിക്കുകയും ചെയ്തു. ചാനലിന്റെ നടപടിയില്‍ ബാര്‍ക്ക് ഇന്ത്യ നിരാശരാണ്. നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. പരസ്യവരുമാനം കൂട്ടാന്‍ ടി.ആര്‍.പി. തട്ടിപ്പ് നടത്തിയതിന് റിപ്പബ്ലിക് ടി.വി ഉള്‍പ്പടെ 3 ചാനലുകളാണ് അന്വേഷണം നേരിടുന്നത്. കേസില്‍ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാര്‍ക് നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് മുംബൈ പോലീസ് ഉന്നയിക്കുന്ന വാദവുമായി നേരത്തെ റിപ്പബ്ലിക് ടി.വി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ നടപടിയില്‍ ബാര്‍ക് ഏജന്‍സി അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends