ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണിലൂടെ യുവാവുമായി അടുത്തു... രാത്രി കട്ടിലില്‍ തലയിണ പൊതിഞ്ഞ് വച്ചശേഷം പെണ്‍കുട്ടി അടുക്കള വാതിലൂടെ കാണിച്ച സാഹസം കാമുകന്റെ നിർദ്ദേശപ്രകാരം; നാലാം ദിവസം പൊളിച്ചടുക്കി വല്ല്യമ്മ; പെണ്‍കുട്ടിയെ കാണാന്‍ കാമുകന്‍ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്തിയത് ബൈക്കില്‍... നാട്ടുകാരെ പോലും അമ്പരപ്പിച്ച സംഭവം ഇങ്ങനെ...
അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം കുളത്തുങ്കല്‍ പാപ്പനം ഭാഗം അമ്പലത്തിങ്കല്‍ പ്ലാവില പുത്തന്‍വീട്ടില്‍ ജെ.രജീഷിനെ (18) പൊലീസ് അറസ്റ്റു ചെയ്തു. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണിലൂടെയാണ് പെണ്‍കുട്ടി യുവാവിനെ പരിചയപ്പെട്ടത്. വാട്സ് ആപ്പ് വഴിയാണ് പെണ്‍കുട്ടിയും യുവാവും സൗഹൃദത്തിലായത്. ഇതിനിടെ പെണ്‍കുട്ടിയെ കാണാനായി യുവാവ് രാത്രി തിരുവനന്തപുരത്തു നിന്ന് ബൈക്കില്‍ വാകത്താനത്ത് എത്തി. ഇയാള്‍ ആവശ്യപ്പെട്ട പ്രകാരം രാത്രി കട്ടിലില്‍ തലയിണ പൊതിഞ്ഞ് വച്ചശേഷം പെണ്‍കുട്ടി അടുക്കള വാതില്‍ തുറന്നു പുറത്തിറങ്ങി പുതുപ്പള്ളി പള്ളിയുടെ ഭാഗത്തു ചെന്ന് യുവാവിനെ കണ്ടു.
ഇത്തരത്തില്‍ മൂന്നു രാത്രിയില്‍ പെണ്‍കുട്ടി യുവാവിനെ കാണാന്‍ ഇറങ്ങിച്ചെന്നു. മൂന്നാം ദിവസം പെണ്‍കുട്ടി പുറത്തിറങ്ങിയതിനു പിന്നാലെ ഇതു കണ്ടു വന്ന വലിയമ്മ അടുക്കള വാതില്‍ ഉള്ളില്‍ നിന്നും കുറ്റിയിട്ടു. യുവാവിനെ കണ്ട ശേഷം തിരികെ എത്തിയ പെണ്‍കുട്ടിയ്‌ക്ക് വീട്ടില്‍ കയറാനായില്ല.
തുടര്‍ന്ന് തട്ടിവിളിച്ചതോടെയാണ് മറ്റുള്ളവര്‍ ഉണര്‍ന്ന് ചോദ്യം ചെയ‌്‌തതും സംഭവം വെളിപ്പെട്ടതും. പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് വാകത്താനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി ടോംസണിന്റെ നേതൃത്വത്തില്‍ യുവാവിനെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha