ഇത്രനാളും ഗൗരീനന്ദനെക്കുറിച്ച് അവര്‍ക്ക് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ.. കുട്ടികള്‍ക്ക് പോലും ഭയമില്ലാതെ കടന്നു ചെല്ലാമായിരുന്നു.. ഒപ്പം നിന്നു സെല്‍ഫി എടുക്കാറുണ്ട്.. തുമ്പി കൈയിൽ പാപ്പാനെ ചുറ്റിയെടുത്ത് അടിച്ചുകൊലപ്പെടുത്തിയ ശേഷം ഇടഞ്ഞ് നാട്ടിലൂടെ നടന്ന ആന ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചുവെങ്കിലും ഗൗരീനന്ദന്‍ ഒന്നും നശിപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്തില്ല... നടുക്കം വിട്ടുമാറാതെ നാട്ടുകാർ
നെയ്യാറ്റിന്‍കര ആയയില്‍ ഗൗരീനന്ദന്‍ ആന പാപ്പാനെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ ഇതുവരെ നാട്ടുകാർക്ക് ഞെട്ടൽ മാറിയിട്ടില്ല. കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആനയായ ഗൗരീനന്ദന്‍ രണ്ടാം പാപ്പാന്‍ വിഷ്ണുവിനെയാണ് തുമ്ബിക്കൈ കൊണ്ട് അടിച്ചു കൊന്നത്. പാപ്പാനെ കൊലപ്പെടുത്തിയ ആന പ്രദേശവാസികളെ മുള്‍ മുനയില്‍ നിര്‍ത്തുകയും ചെയ്തു. രണ്ടു മണിക്കൂര്‍ നേരമാണ് നാട്ടുകാര്‍ വീടിനു പുറത്തിറങ്ങാതെ ലൈറ്റ് ഓഫ് ചെയ്ത് ഭയന്നിരുന്നത്. വീടിനു സമീപത്തു കേട്ട ചെറിയ അനക്കം പോലും നാട്ടുകാരുടേയും കുട്ടികളുടേയും ശ്വാസം പിടിച്ചുനിര്‍ത്തി.
ജനങ്ങളുടെ സുരക്ഷയെ കരുതി മാരായമുട്ടം പോലീസും ജാഗ്രത കാട്ടി. ഇടറോഡുകളിലൂടെ വാഹനങ്ങളെ കടത്തി വിടാതെ നോക്കി. ആനയെ പിന്നീട് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് വടമെറിഞ്ഞു തളയ്ക്കുകയായിരുന്നു. പാപ്പാനെ കൊലപ്പെടുത്തി ഇടഞ്ഞ് നാട്ടിലൂടെ നടന്ന ആന ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചുവെങ്കിലും ഗൗരീനന്ദന്‍ ഒന്നും നശിപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്തില്ല.
ഇത്രനാളും ഗൗരീനന്ദനെക്കുറിച്ച് അവര്‍ക്ക് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. കുട്ടികള്‍ക്ക് പോലും ഭയമില്ലാതെ കടന്നു ചെല്ലാമായിരുന്നു. ഒപ്പം നിന്നു സെല്‍ഫി എടുക്കാറുണ്ട്. 26 വര്‍ഷം മുന്‍പാണ് ഗൗരീനന്ദന്‍, ആയയില്‍ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കടന്നു വരുന്നത്. ക്ഷേത്രത്തിലെ പശ്ചിമ മേഖലാ പ്രദേശിക ഉത്സവ സമിതിയാണ് എത്തിച്ചത്.
https://www.facebook.com/Malayalivartha