ഈരാറ്റുപേട്ടയില്‍ കൂടി ഇന്ന് ഞാൻ നടുക്കുമെടാ.... ഒരു പട്ടികളെയും എനിക്ക് ഭയമില്ല! എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനെയും ഞാന്‍ ബാക്കി വച്ചേക്കില്ല... എല്ലായിടത്തും വിളിച്ച് തട്ടിക്കളയും..കൊന്നുകളയും എന്നൊക്കെ പറയുന്നുണ്ട്...നെറ്റ് കോളാണ്. അവന്റെ വാപ്പായെ തല്ലുവെന്ന് പറഞ്ഞേര്... എന്നെ തല്ലട്ടെ അവന്റെ ജീവിതം കളയും ഞാന്‍! യുവാവിന്റെ വധഭീഷണിക്ക് മറുപടിയുമായി പിസി ജോര്‍ജ്

ഒറ്റയാൻ പോരാട്ടത്തിൽ പൂഞ്ഞാറിൽ അടിപതറി പിസി ജോര്‍ജ്ജ്. വീറും വാശിയും ഏറിയ മത്സരം നടന്ന തെരഞ്ഞെടുപ്പിൽ തട്ടകം കൈവിട്ട് പിസി ജോര്‍ജ്ജ് കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.
ഏഴ് തവണ പൂഞ്ഞാറിൽ ജയിച്ച് കയറിയ പിസി ജോർജ്ജ് ഇത്തവണയും മുന്നണി ചട്ടക്കൂടിൽ നിന്ന് മാറി ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് മത്സരത്തിന് ഇറങ്ങയതെങ്കിലും പൂഞ്ഞാറിന്റെ ജനവിധി ഇടതുമുന്നണി സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന് ഒപ്പം നിന്നു.
ഈരാറ്റുപേട്ടയിലെ ന്യൂനപക്ഷ വിഭാങ്ങളിൽ നിന്ന് അടക്കം പരസ്യമായ എതിര്‍പ്പ് പ്രചാരണ വേദിയിൽ നേരിട്ട പിസി ജോര്‍ജ്ജ് എതിര്‍ക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരായി ഭൂരിപക്ഷ വോട്ടിന്റെ ഏകീകരണത്തിന് ശ്രമിച്ച പിസി ജോർജ്ജിന് പക്ഷെ അടിപതറി.
എന്നാൽ പൂഞ്ഞാറില്‍ പരാജയപ്പെട്ട പിസി ജോര്‍ജിനെ ഭീഷണിപ്പെടുത്തി യുവാവ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവാവിന്റെ ഭീഷണി. ഈരാറ്റുപേട്ട ഭാഗത്ത് ജോര്‍ജിനെ ഇനി കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ തല്ലുമെന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്.
ഒരു ഇലക്ഷന്‍ ഒക്കെയാകുമ്പോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പി.സി. ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളൂ. ഒരു എം.എല്‍.എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്.
ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പൊലീ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും. എന്ന് യുവാവ് വീഡിയോയില്‍ പറയുന്നു.
എന്നാല്‍ തനിക്ക് നേരെ ഉയര്‍ന്ന വധഭീഷണിക്ക് മറുപടിയുമായി പി.സി.ജോർജും രംഗത്തെത്തിയതോടെ സംഭവം ആകെ വഷളായിരിക്കുകയാണ്. യുവാവിനെതിരെയുള്ള പി സിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
' എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനെയും ഞാന്‍ ബാക്കി വച്ചേക്കില്ല. ഈ പട്ടികളെയൊന്നും എനിക്ക് ഭയമില്ല. എല്ലായിടത്തും വിളിച്ച് തട്ടിക്കളയും..കൊന്നുകളയും എന്നൊക്കെ പറയുന്നുണ്ട്...നെറ്റ് കോളാണ്. അവന്റെ വാപ്പായെ തല്ലുവെന്ന് പറഞ്ഞേര്.. ഈരാറ്റുപേട്ടയില്‍ കൂടി നാളെ നടന്നുതന്നെ പോകുന്നുണ്ട്..എന്തു ചെയ്യുമെന്ന് കാണട്ടെ..എനിക്ക് പേടിയില്ല..
എന്റെ മണം അടിച്ചാല്‍ അവനൊക്കെ പേടിക്കുവല്ലോ...വെറുത വീഡിയോയില്‍ ഉളുപ്പടിക്കുന്നതല്ലാതെ....അവന് ധൈര്യമുണ്ടേല്‍ എന്നെ വിളിക്കട്ടെ.. അവന്‍ പറയുന്നിടത്തോട്ട് ചെല്ലാം...അവനെന്താ ചെയ്യുന്നതെന്ന് കാണട്ടെ..തല്ലുന്നോന്ന് കാണാം.. താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയര്‍ തനിക്കുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. പരാതി കൊടുക്കേണ്ട കാര്യമെന്താ..ഇവനെയൊക്കെ അടിച്ചു മര്യാദ പഠിപ്പിക്കാന്‍ എനിക്കറിയാമല്ലോ..
ഒറ്റയൊരുത്തന് നേരിട്ട് വരാന്‍ ധൈര്യമില്ല...നെറ്റ് ഫോണിലല്ലാതെ നേരിട്ട് ഫോണിലാണെങ്കിലും വര്‍ത്തമാനം പറയട്ടെ തന്റേടം ഉണ്ടെങ്കില്‍..തല്ലും കൊല്ലുമെന്ന് പറഞ്ഞാ ആരുപേടിക്കാനാ..പട്ടി... അവനെയൊക്കെ ആരാ മൈന്‍ഡാ ചെയ്യുന്നെ..എനിക്ക് ഭയമില്ല...ഒരുത്തനും എന്നെ തല്ലത്തില്ല..നമുക്ക് കാണാം..അവന്‍ തല്ലിയേച്ച് കിടന്നുറങ്ങുന്ന പ്രശ്‌നമില്ല..എന്നെ തല്ലട്ടെ അവന്റെ ജീവിതം കളയും ഞാന്‍.' പിസി കൂട്ടിച്ചേർത്തു.
ഈരാറ്റുപേട്ട നഗരസഭയും ഒമ്പത് പഞ്ചാത്തുകളും ചേര്‍ന്ന പൂഞ്ഞാര്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ നിയമസഭാമണ്ഡലം കൂടിയാണ് . മുസ്ലീം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മുൻതൂക്കം ഉള്ള മേഖലകളിൽ പരമ്പരാഗത ശക്തി കേന്ദ്രങ്ങൾ പോലും ഇത്തവണ പിസി ജോർജ്ജിനെ കൈവിട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27821 വോട്ടിനാണ് കഴിഞ്ഞ തവണ പിസി ജോര്‍ജ്ജ് പൂഞ്ഞാറിൽ ജയിച്ച് കയറിയത്. തെരഞ്ഞെടുപ്പ്ചര്‍ച്ചകൾക്ക് മുമ്പ് യുഡിഎഫുമായി സഹകരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മുന്നണികൾക്ക് ഒപ്പമില്ലെന്ന് പ്രഖ്യാപിച്ച പിസി ജോര്‍ജ്ജ് പൂഞ്ഞാറിൽ പോരാട്ടത്തിനിറങ്ങുകയായിരുന്നു.
ശബരിമലയിൽ വിശ്വാസികൾക്ക് അനുകൂലമായി സംസാരിക്കുകയും ആരുടെ വോട്ടും താൻ സ്വീകരിക്കുമെന്ന് പറയുകയും ചെയ്ത പിസി ജോര്‍ജ്ജ് അക്ഷരാര്‍ത്ഥത്തിൽ അഗ്നി പരീക്ഷ നേരിട്ടാണ് പരാജയം ഏറ്റുവാങ്ങുന്നത്.
https://www.facebook.com/Malayalivartha