സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...
കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി.
വി മുരളീധരനും ഇസ്രയേല്‍ ഡെപ്യൂട്ടി എന്‍വോയ് റോണി ഡെഡിഡിയ ക്ലെയിനും സൗമ്യയുടെ മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ എത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി.
ഇന്ന് രാവിലെ ആണ് ഇസ്രയേലില്‍ നിന്നുളള പ്രത്യേക വിമാനത്തില്‍ മൃതദേഹം ദില്ലിയില്‍ എത്തിയത്.
ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിനിടെ റോക്കറ്റ് ആക്രമണത്തില്‍ ആണ് സൗമ്യ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട് സ്വദേശിയാണ് സൗമ്യ. അഷ്‌കലോണ്‍ എന്ന സ്ഥലത്ത് കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.
ഞായറാഴ്ചയാണ് സൗമ്യയുടെ സംസ്‌ക്കാരം. കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ വെച്ച് സംസ്‌ക്കാരം നടക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആണ് സൗമ്യ കൊല്ലപ്പെട്ടത്.
വൈകിട്ട് ഭര്‍ത്താവ് സന്തോഷിനോട് ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് കെട്ടിടത്തില്‍ റോക്കറ്റ് പതിച്ചത്. സൗമ്യ 7 വര്‍ഷക്കാലമായി ഇസ്രയേലില്‍ ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. സൗമ്യയ്ക്ക് 8 വയസ്സുകാരനായ ഒരു മകനുണ്ട്.
https://www.facebook.com/Malayalivartha