വിൽക്കാനുണ്ട് മുലപ്പാൽ ..ലിറ്റർ കണക്കിന് മുലപ്പാൽ വിറ്റ് ലക്ഷാധിപതി ആയി യുവതി...
മുലപ്പാൽ ആവശ്യമുണ്ടോ? എങ്കിൽ ഒരു ഔൺസിന് ഒരുഡോളർ വില നൽകിയാൽ അലിസ്സ ചിട്ടി എന്ന അമേരിക്കൻ യുവതി കലർപ്പില്ലാത്ത ശുദ്ധമായ മുലപ്പാൽ നൽകും . കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും കുഞ്ഞുങ്ങൾക്ക് വയർ നിറയെ കുടിക്കാൻ പാലില്ലാത്ത അമ്മമാരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. അത്തരം അമ്മമാർക്ക് അനുഗ്രഹമാണ് അലിസ്സ ചിട്ടി
ആവശ്യത്തിന് പാൽ ഇല്ലാത്തതിനാൽ മാർക്കറ്റിൽ ലഭിക്കുന്ന ബേബി ഫുഡ് ആണ് ഏക ആശ്രയം . ഒട്ടനവധി മാതാപിതാക്കൾ ഈ ഫോർമുല മിൽക്ക് ഉപയോഗിക്കുന്നുണ്ട്. ഇതുമൂലം ബേബി ഫോർമുല മിൽക്കിന്റെ ലഭ്യത കുറവ് യുഎസിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് യുട്ടായിലെ അലീസ ചിറ്റി എന്ന യുവതി മുന്നോട്ട് വന്നിരിക്കുന്നത്
വിവിധ കുടുംബങ്ങൾക്കായി 118 ലിറ്റർ മുലപ്പാലാണ് ഇവര്‍ നൽകുന്നത്. മുലപ്പാൽ കുടുതലുള്ള അലീസ പാൽ ശേഖരിച്ചു മൂന്നു ഫ്രീസറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരിച്ച് ഊഷ്മാവ് ക്രമപ്പെടുത്തിയ പ്രത്യേക തരം ഫ്രീസറിലാണ് സൂക്ഷിക്കുന്നത് . ഇതുവരെ നാലായിരം ഔൺസ് (88 ലിറ്ററോളം) വിറ്റുവെന്നാണ് അലിസ്സ പറയുന്നത് . മൂന്നുലക്ഷത്തിലേറെ രൂപയും കിട്ടി
കുറേയേറെ ദിവസം മുലപ്പാൽ കേടുകൂടാതെ ഫ്രീസറിൽ സൂക്ഷിക്കാനാവും. ഇങ്ങനെയുള്ള മൂന്ന് ഫ്രീസറുകളാണ് വീട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. ശേഖരിക്കുന്ന പാൽ അതാത് ദിവസം തന്നെ തീരാറുണ്ടെന്നാണ് അലീസ പറയുന്നത്
ഒരു ഔൺസിന് ഒരു ഡോളർ ഈടാക്കാനായിരുന്നു അലീസയുടെ തീരുമാനം. ‘കുഞ്ഞുങ്ങൾക്കു കൃത്യമായി മുലപ്പാൽ നൽകാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മാത്രമല്ല, ഫോർമുല മിൽക്ക് നൽകുന്നതിലൂടെ കുഞ്ഞുങ്ങൾക്ക് വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നു. ഇത് അമ്മമാരെ മാനസികമായി തളർത്തും. അത്തരം അമ്മമാർക്കും ഇത് സഹായകമാകുമെന്നാണ് ഞാൻ കരുതുന്നത്.’– അലീസ പറയുന്നു
‘മുലപ്പാൽ തിങ്ങി നിറഞ്ഞ് ഓരോ തവണ റൂമിലേക്കു പോകുമ്പോഴും ഇതിലൂടെ മറ്റുള്ളവരെ സഹായിക്കാൻ സാധിക്കുമോ എന്ന് ഞാൻ ചിന്തിച്ചു. 3000 ഔൺസ് മുലപ്പാലുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഇത് സൂക്ഷിച്ചാൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുമെന്ന് എനിക്ക് തോന്നി.’ തന്റെ കുഞ്ഞിന് നൽകിയശേഷം മിച്ചംവരുന്ന മുലപ്പാലാണ് വിൽക്കുന്നത് .. അലീസ വ്യക്തമാക്കി.
കുട്ടികൾക്കെന്നുപറഞ്ഞ് പാൽവാങ്ങുന്നവർ സൗന്ദര്യവസ്തുക്കളുടെ നിർമ്മാണത്തിനായി പാൽ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരക്കാർക്ക് ഒരിക്കലും പാൽ നൽകില്ലെന്നാണ് അലിസ്സ പറയുന്നത്
https://www.facebook.com/Malayalivartha