'2007 ട്വൻ്റി ട്വൻ്റി ലോകകപ്പ് മുതൽ ഇങ്ങോട്ട് കുറെയധികം നാൾ വന്ന സ്പോർട്സ് വിജയങ്ങളുടെയെല്ലാം ബാക് ഗ്രൗണ്ട് സ്കോർ ആയി മാറിയ പാട്ടുള്ള സിനിമ. ആ സിനിമയിൽ അവസാനത്തെ പെനാൽറ്റി സ്ട്രോക്ക് തടഞ്ഞ ശേഷം ടീമംഗങ്ങൾ ഗോൾ കീപ്പർ വിദ്യ ശർമയുടെ നേർക്ക് ഓടിയടുക്കുമ്പൊ കോച്ച് കബീർ ഖാൻ പാറിപ്പറക്കുന്ന ഇന്ത്യൻ പതാകയെ നോക്കുന്ന ഒരു നോട്ടമുണ്ട്. ആ നോട്ടത്തിലുണ്ട് എല്ലാം...' ഡോ. കുറിക്കുന്നു
ഇന്ന് രാജ്യം 75-ാമത് സ്വാതന്ത്ര്യദിനം ആചരിക്കുകയാണ്. ഇപ്പോഴിതാ എതിര് ഇന്ത്യൻ പൗരന്റെയും രോമാഞ്ചമാകുന്ന ദേശീയഗാനത്തെ കുറിച്ച് പറയുകയാണ് ഡോ. നെൽസൺ ജോസഫ്. 'ദേശീയഗാനം കേട്ടപ്പോൾ രോമാഞ്ചമുണ്ടായത് വളരെ അപൂർവം അവസരങ്ങളിലാണ്. ഒളിമ്പിക്സ് പോലെയുള്ള സംഗതികളൊന്നും ലൈവായിട്ട് കാണാനായി അവസരം കിട്ടുന്നത് അപൂർവമായതുകൊണ്ട് അത്തരം സാഹചര്യങ്ങളൊന്നും അങ്ങനെ ഓർമയിലില്ല. ഏറ്റവും കൂടുതൽ കാണുന്നത് സിനിമയായതുകൊണ്ടാവാം, ആ സന്ദർഭങ്ങളിൽ പലതും സിനിമകളിലെ സീനുകളായാണ് ഓർമയിൽ നിൽക്കുന്നത്' എന്നും അദ്ദേഹം കുറിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ദേശീയഗാനം കേട്ടപ്പോൾ രോമാഞ്ചമുണ്ടായത് വളരെ അപൂർവം അവസരങ്ങളിലാണ്. ഒളിമ്പിക്സ് പോലെയുള്ള സംഗതികളൊന്നും ലൈവായിട്ട് കാണാനായി അവസരം കിട്ടുന്നത് അപൂർവമായതുകൊണ്ട് അത്തരം സാഹചര്യങ്ങളൊന്നും അങ്ങനെ ഓർമയിലില്ല. ഏറ്റവും കൂടുതൽ കാണുന്നത് സിനിമയായതുകൊണ്ടാവാം, ആ സന്ദർഭങ്ങളിൽ പലതും സിനിമകളിലെ സീനുകളായാണ് ഓർമയിൽ നിൽക്കുന്നത്. അതിൽ ആദ്യത്തെ മുഴുവൻ ദേശീയഗാനം പഴയ ഒരു ഷാരൂഖ് ഖാൻ സിനിമയിൽ നിന്നാണ്. കഭി ഖുശി കഭി ഗം എന്ന സിനിമ. അതിൻ്റെ അവസാനത്തോട് അടുക്കുമ്പൊ കജോളിൻ്റെയും ഷാരൂഖിൻ്റെയും കഥാപാത്രങ്ങളുടെ മകൻ്റെ സ്കൂളിലെ ഒരു പ്രോഗ്രാമിൽ ആ കുട്ടി പാടുന്ന ഒരു ഗ്രൂപ് സോങ്ങ് ഉണ്ട്.
ഒട്ടും പ്രതീക്ഷിക്കാതെ ആ പോയിൻ്റിൽ നമ്മൾ കേൾക്കുന്നത് ദേശീയഗാനമാണ്. അത് കഴിഞ്ഞുള്ള ഓഡിയൻസിൻ്റെ റിയാക്ഷനുകൾ എടുത്തിരിക്കുന്ന രീതി ആ സീനിൻ്റെ ഇമോഷൻസ് പീക്കിൽ എത്തിക്കാൻ പാകത്തിനുള്ളതും. കജോളിൻ്റെ കഥാപാത്രത്തിന് ഒട്ടും താല്പര്യമില്ലാത്ത അവരുടെ അയൽക്കാരി എഴുന്നേൽക്കുന്നു. പിറകെ മറ്റുള്ളവർ..അവസാനം വീൽ ചെയറിൽ ഇരിക്കുന്ന ഒരു കുട്ടി കൈ ഉയർത്തുന്നു...മകന് അവസാനം ഒന്ന് പിഴയ്ക്കുമ്പൊ കജോൾ ആ ദേശീയഗാനം പൂർത്തിയാക്കുന്നതോടെ ആ സീൻ അവസാനിക്കും.. അടുത്തതും മറ്റൊരു ഹിന്ദി സിനിമയിൽ നിന്ന് തന്നെ. ആമിർ ഖാൻ്റെ ദംഗൽ എന്ന സിനിമ. അതിൽ പക്ഷേ നമ്മൾ ദേശീയഗാനം പ്രതീക്ഷിക്കുന്നുണ്ട്. ആമിറിൻ്റെ മകളായി അഭിനയിക്കുന്ന കഥാപാത്രം വിജയിക്കുമെന്നും അവസാനം ദേശീയഗാനം ഉണ്ടാവുമെന്നും നമുക്കറിയാം. പക്ഷേ അവിടെയും ആ ഇമോഷനുകൾ വച്ച് ഒരു കളി കളിക്കുന്നുണ്ട് സംവിധായകനും തിരക്കഥാകൃത്തും.
ദേശീയഗാനത്തിൻ്റെ സമയത്ത് നമ്മൾ കാണുന്നത് ഒരു മുറിയിൽ പൂട്ടിയിടപ്പെട്ട ആമിറിൻ്റെ റിയാക്ഷനുകളാണ്. മകളുടെ വിജയം നേരിൽ കാണാൻ പറ്റാത്ത അച്ഛൻ്റെ വികാരത്തോടൊപ്പം കേൾക്കുന്ന ദേശീയഗാനം... പിന്നെ ഓർമയുള്ളത് ഒരു മലയാളം സിനിമയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക് ഓഫ്. അതിൽ നഴ്സസ് ഐസിസിൻ്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് വരുമ്പൊ അതിർത്തിക്കിപ്പുറത്ത് കാത്ത് നിൽക്കുന്ന ഫഹദ് ഫാസിലിൻ്റെ കഥാപാത്രം. അയാളുടെ തൊട്ട് പിന്നിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിനു മുകളിൽ ഇന്ത്യൻ പതാക. അവർ ആ പതാക കാണുന്ന നിമിഷം ആ ബാക് ഗ്രൗണ്ട് മ്യൂസിക് ഏതാനും സെക്കൻഡ് നേരത്തേക്ക് ജനഗണമനയായി മാറുന്നുണ്ട്. എത്ര തവണ ആവർത്തിച്ച് കണ്ടാലും പിന്നെയും രോമാഞ്ചമുണ്ടാക്കുന്ന സീനാണ് അതും.
ഒരു സീൻ കൂടി പറഞ്ഞ് നിർത്താം. അത് മറ്റൊരു ഷാരൂഖ് ഖാൻ സിനിമയാണ്. ചക് ദേ ഇൻഡ്യ. 2007 ട്വൻ്റി ട്വൻ്റി ലോകകപ്പ് മുതൽ ഇങ്ങോട്ട് കുറെയധികം നാൾ വന്ന സ്പോർട്സ് വിജയങ്ങളുടെയെല്ലാം ബാക് ഗ്രൗണ്ട് സ്കോർ ആയി മാറിയ പാട്ടുള്ള സിനിമ. ആ സിനിമയിൽ അവസാനത്തെ പെനാൽറ്റി സ്ട്രോക്ക് തടഞ്ഞ ശേഷം ടീമംഗങ്ങൾ ഗോൾ കീപ്പർ വിദ്യ ശർമയുടെ നേർക്ക് ഓടിയടുക്കുമ്പൊ കോച്ച് കബീർ ഖാൻ പാറിപ്പറക്കുന്ന ഇന്ത്യൻ പതാകയെ നോക്കുന്ന ഒരു നോട്ടമുണ്ട്. ആ നോട്ടത്തിലുണ്ട് എല്ലാം.. അത് തന്ന ഒരു ഇമോഷണൽ High പോലെ അനുഭവമുണ്ടായ മറ്റ് സിനിമാ സന്ദർഭങ്ങൾ കുറവാണെന്ന് തന്നെ പറയാം.
So, happy independence day
https://www.facebook.com/Malayalivartha