Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

സംഭാവനകള്‍ കുന്നുകൂടുന്നു.. പരിപാടികള്‍ കെങ്കേമമം.

01 DECEMBER 2022 02:12 PM IST
മലയാളി വാര്‍ത്ത

സംഭാവനകള്‍ കുന്നുകൂടുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും എന്നു പറഞ്ഞതു പോലയാണ് ബിജെപിയുടെ പ്രകടനം. രാജ്യത്തിന്റെ സകല വിഭവങ്ങളും കൈപിടിയിലൊതുക്കാന്‍ തീവ്രഓട്ടം നടത്തുന്ന ബിജെപിയുടെ വളര്‍ച്ച മറ്റുള്ളവര്‍ക്ക് അനുകരിക്കാനേ കഴിയില്ല. താഴെത്തട്ടില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മേല്‍ത്തരക്കാരുടെ പാര്‍ട്ടിയായി തന്നെ ഇന്നു നില്ക്കുന്നു.

കേന്ദ്രവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ പണപിരിവ് രഹസ്യമല്ല പരസ്യമാണ് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകള്‍ പ്രകാരം 615 കോടിയോളം രൂപ സംഭവനയായി ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകളിതാണെങ്കില്‍ ബിജെപിയുടെ ഫണ്ട് വരവ് സാധാരണ പാര്‍ട്ടിക്കാരന്‍ ഊഹിക്കുന്നതിനും അപ്പുറമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിന് ശേഷം കമ്മിഷന് കൊടുക്കുന്ന കണക്ക് പോലെയാണിത്.

ഓരോ തിരഞ്ഞെടുപ്പിലും കോടിക്കണക്കിന് രൂപ ചിലവഴിച്ച് പ്രചരണവും മറ്റും നടത്തുന്നത് കണക്ക് കൂട്ടിയാല്‍ കണക്കുകളില്‍ പറയുന്ന തുക വളരെ ചെറുതാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 95.46 കോടി രൂപയാണ് സംഭവനയായി ലഭിച്ചത്. കോണ്‍ഗ്രസിന് കിട്ടിയതിന്റെ ആറിരട്ടി സംഭവനയാണ് ബിജെപി സ്വരൂപിച്ചിരിക്കുന്നത്. പശ്ചിമബംഗാളില്‍ അധികാരത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 43 ലക്ഷം രൂപയാണ് കഴിഞ്ഞ വര്‍ഷം സംഭാവനയിനത്തില്‍ ലഭിച്ചത്. ആംആദ്മിപാര്‍ട്ടിയ്ക്ക് 44.54 കോടിയും , സിപിഎം ന് 10.05 കോടി രൂപയും കിട്ടിയിട്ടുണ്ട്. ഇരുപതിനായിരം രൂപയുല്‍ കൂടുതല്‍ സംഭാവന ലഭിച്ചാല്‍ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്നാണ് വ്യവസ്ഥ.

കോടികള്‍ പിരിച്ചെടുക്കുന്നതു കൊണ്ട് ബിജെപിയില്‍ തന്നെയാണ് കോര്‍പ്പറേറ്റുകള്‍ കൂടുതലായി വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ബിജെപിയുടെ ഇഷ്ടത്തിനനുസരിച്ചുള്ള തുകകളാണ് നല്കി കൊണ്ടിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
ബിജെപിയുടെ എല്ലാ ഘടകത്തിലും ഫണ്ട് പിരിവ് സംബന്ധിച്ച വിവാദം ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫണ്ട് പിരിവ് സംബന്ധിച്ച വിവാദം ഒഴിവാക്കുന്നതിനായി നീക്കവുമായി ബിജെപി. ക്യൂആര്‍ കോഡ് വഴിയാണ് ഇപ്പോള്‍  ഫണ്ട് പിരിക്കുന്നത്.. ഒപ്പം വ്യവസായികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വലിയ തുക പിരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പാര്‍ട്ടി ഫണ്ടിലേക്ക് കിട്ടുന്ന തുകയുടെ ഓഡിറ്റ് കൃത്യമായി നടത്താനും തീരുമാനമുണ്ട്.

പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉയര്‍ന്ന പരാതികളെ തുടര്‍ന്ന് പുതിയ സംവിധാനം നടപ്പിലാക്കാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍കൂട്ടി അറിയിച്ച ശേഷം സംസ്ഥാന നേതൃത്വം നിയോഗിക്കുന്ന രണ്ടംഗ സംഘത്തിന് മാത്രമേ സംഭാവന നല്‍കാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അല്ലാതെ വാങ്ങുന്ന പണം അത് വാങ്ങുന്ന നേതാക്കളുടെ വ്യക്തിപരമായ പിരിവായിരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് പിരിവ് സംബന്ധിച്ച ആരോപണങ്ങളും കാസര്‍ഗോഡ്, വയനാട്, കൊടകര വിവാദങ്ങളും പരിഗണിച്ചാണ് ഫണ്ട് പിരിവ് കൂടുതല്‍ സുതാര്യമാക്കാന്‍ ബിജെപി തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു പാര്‍ട്ടി ഡിജിറ്റലായി ഫണ്ട് ശേഖരിക്കുന്നതെന്ന് ബിജെപി അവകാശപ്പെടുന്നു. സംഭാവന സ്വീകരിക്കാനെത്തുന്ന പ്രവര്‍ത്തകര്‍ ക്യുആര്‍ കോഡ് നല്‍കും.

100 കോടി രൂപയാണ് ഇക്കുറി സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ്. സംഘമായി പിരിക്കുന്നതിനും ഒറ്റയായി പിരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. 10,000 രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ ചെക്കായാണ് സ്വീകരിക്കേണ്ടത്. ക്യൂആര്‍ കോഡ് വഴി നല്‍കുന്ന സംഭാവനകള്‍ പാര്‍ട്ടിയുടെ സംസ്ഥാന ഫണ്ടിലേക്ക് നേരിട്ടാണ് എത്തുക. മണ്ഡലം കമ്മിറ്റികള്‍ക്ക് ഇനി പല ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടായിരിക്കില്ല. നേതൃത്വത്തിന് നേരിട്ട് നിരീക്ഷിക്കാന്‍ കഴിയുന്ന ഏകീകൃത സംവിധാനം ഒരുക്കും.

ഫണ്ട് പിരിവലൂടെ പാര്‍ട്ടി പ്രധാമായും ലക്ഷ്യമിടുന്നത് ഗൃഹസമ്പര്‍ക്ക പരിപാടിയാണ്. ഓരോ വീട്ടിലും നേരിട്ടെത്തി ബന്ധം പുതുക്കുകയെന്ന ഉദ്ദേശ്യമാണ് പ്രവര്‍ത്തകര്‍ക്ക് നല്കിയിരിക്കുന്നത്.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (5 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (5 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (6 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (6 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (6 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (7 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (8 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (9 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (9 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (9 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (10 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (10 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (10 hours ago)

Malayali Vartha Recommends