Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കനത്ത മഴ... ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...

സംഭാവനകള്‍ കുന്നുകൂടുന്നു.. പരിപാടികള്‍ കെങ്കേമമം.

01 DECEMBER 2022 02:12 PM IST
മലയാളി വാര്‍ത്ത

സംഭാവനകള്‍ കുന്നുകൂടുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും എന്നു പറഞ്ഞതു പോലയാണ് ബിജെപിയുടെ പ്രകടനം. രാജ്യത്തിന്റെ സകല വിഭവങ്ങളും കൈപിടിയിലൊതുക്കാന്‍ തീവ്രഓട്ടം നടത്തുന്ന ബിജെപിയുടെ വളര്‍ച്ച മറ്റുള്ളവര്‍ക്ക് അനുകരിക്കാനേ കഴിയില്ല. താഴെത്തട്ടില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മേല്‍ത്തരക്കാരുടെ പാര്‍ട്ടിയായി തന്നെ ഇന്നു നില്ക്കുന്നു.

കേന്ദ്രവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ പണപിരിവ് രഹസ്യമല്ല പരസ്യമാണ് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകള്‍ പ്രകാരം 615 കോടിയോളം രൂപ സംഭവനയായി ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകളിതാണെങ്കില്‍ ബിജെപിയുടെ ഫണ്ട് വരവ് സാധാരണ പാര്‍ട്ടിക്കാരന്‍ ഊഹിക്കുന്നതിനും അപ്പുറമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിന് ശേഷം കമ്മിഷന് കൊടുക്കുന്ന കണക്ക് പോലെയാണിത്.

ഓരോ തിരഞ്ഞെടുപ്പിലും കോടിക്കണക്കിന് രൂപ ചിലവഴിച്ച് പ്രചരണവും മറ്റും നടത്തുന്നത് കണക്ക് കൂട്ടിയാല്‍ കണക്കുകളില്‍ പറയുന്ന തുക വളരെ ചെറുതാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 95.46 കോടി രൂപയാണ് സംഭവനയായി ലഭിച്ചത്. കോണ്‍ഗ്രസിന് കിട്ടിയതിന്റെ ആറിരട്ടി സംഭവനയാണ് ബിജെപി സ്വരൂപിച്ചിരിക്കുന്നത്. പശ്ചിമബംഗാളില്‍ അധികാരത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 43 ലക്ഷം രൂപയാണ് കഴിഞ്ഞ വര്‍ഷം സംഭാവനയിനത്തില്‍ ലഭിച്ചത്. ആംആദ്മിപാര്‍ട്ടിയ്ക്ക് 44.54 കോടിയും , സിപിഎം ന് 10.05 കോടി രൂപയും കിട്ടിയിട്ടുണ്ട്. ഇരുപതിനായിരം രൂപയുല്‍ കൂടുതല്‍ സംഭാവന ലഭിച്ചാല്‍ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്നാണ് വ്യവസ്ഥ.

കോടികള്‍ പിരിച്ചെടുക്കുന്നതു കൊണ്ട് ബിജെപിയില്‍ തന്നെയാണ് കോര്‍പ്പറേറ്റുകള്‍ കൂടുതലായി വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ബിജെപിയുടെ ഇഷ്ടത്തിനനുസരിച്ചുള്ള തുകകളാണ് നല്കി കൊണ്ടിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
ബിജെപിയുടെ എല്ലാ ഘടകത്തിലും ഫണ്ട് പിരിവ് സംബന്ധിച്ച വിവാദം ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫണ്ട് പിരിവ് സംബന്ധിച്ച വിവാദം ഒഴിവാക്കുന്നതിനായി നീക്കവുമായി ബിജെപി. ക്യൂആര്‍ കോഡ് വഴിയാണ് ഇപ്പോള്‍  ഫണ്ട് പിരിക്കുന്നത്.. ഒപ്പം വ്യവസായികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വലിയ തുക പിരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പാര്‍ട്ടി ഫണ്ടിലേക്ക് കിട്ടുന്ന തുകയുടെ ഓഡിറ്റ് കൃത്യമായി നടത്താനും തീരുമാനമുണ്ട്.

പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉയര്‍ന്ന പരാതികളെ തുടര്‍ന്ന് പുതിയ സംവിധാനം നടപ്പിലാക്കാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍കൂട്ടി അറിയിച്ച ശേഷം സംസ്ഥാന നേതൃത്വം നിയോഗിക്കുന്ന രണ്ടംഗ സംഘത്തിന് മാത്രമേ സംഭാവന നല്‍കാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അല്ലാതെ വാങ്ങുന്ന പണം അത് വാങ്ങുന്ന നേതാക്കളുടെ വ്യക്തിപരമായ പിരിവായിരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് പിരിവ് സംബന്ധിച്ച ആരോപണങ്ങളും കാസര്‍ഗോഡ്, വയനാട്, കൊടകര വിവാദങ്ങളും പരിഗണിച്ചാണ് ഫണ്ട് പിരിവ് കൂടുതല്‍ സുതാര്യമാക്കാന്‍ ബിജെപി തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു പാര്‍ട്ടി ഡിജിറ്റലായി ഫണ്ട് ശേഖരിക്കുന്നതെന്ന് ബിജെപി അവകാശപ്പെടുന്നു. സംഭാവന സ്വീകരിക്കാനെത്തുന്ന പ്രവര്‍ത്തകര്‍ ക്യുആര്‍ കോഡ് നല്‍കും.

100 കോടി രൂപയാണ് ഇക്കുറി സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ്. സംഘമായി പിരിക്കുന്നതിനും ഒറ്റയായി പിരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. 10,000 രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ ചെക്കായാണ് സ്വീകരിക്കേണ്ടത്. ക്യൂആര്‍ കോഡ് വഴി നല്‍കുന്ന സംഭാവനകള്‍ പാര്‍ട്ടിയുടെ സംസ്ഥാന ഫണ്ടിലേക്ക് നേരിട്ടാണ് എത്തുക. മണ്ഡലം കമ്മിറ്റികള്‍ക്ക് ഇനി പല ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടായിരിക്കില്ല. നേതൃത്വത്തിന് നേരിട്ട് നിരീക്ഷിക്കാന്‍ കഴിയുന്ന ഏകീകൃത സംവിധാനം ഒരുക്കും.

ഫണ്ട് പിരിവലൂടെ പാര്‍ട്ടി പ്രധാമായും ലക്ഷ്യമിടുന്നത് ഗൃഹസമ്പര്‍ക്ക പരിപാടിയാണ്. ഓരോ വീട്ടിലും നേരിട്ടെത്തി ബന്ധം പുതുക്കുകയെന്ന ഉദ്ദേശ്യമാണ് പ്രവര്‍ത്തകര്‍ക്ക് നല്കിയിരിക്കുന്നത്.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കനത്ത മഴ... ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (3 minutes ago)

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം  (7 hours ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി  (7 hours ago)

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (7 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (7 hours ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (8 hours ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (8 hours ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (8 hours ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (8 hours ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (8 hours ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (10 hours ago)

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (10 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (10 hours ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (10 hours ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (10 hours ago)

Malayali Vartha Recommends