Widgets Magazine
04
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഭാവനകള്‍ കുന്നുകൂടുന്നു.. പരിപാടികള്‍ കെങ്കേമമം.

01 DECEMBER 2022 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

വ്യാഴ മാറ്റം: കന്നി രാശി... കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ജാതകർ കഠിനമായി പരിശ്രമിച്ചിട്ടും നടക്കാതിരുന്ന പല കാര്യങ്ങളും ഈ കാലയളവിൽ അനായാസേന സഫലമാകും.

കഠിനമായി പരിശ്രമിച്ചിട്ടും നടക്കാതിരുന്ന പല കാര്യങ്ങളും ഈ കാലയളവിൽ അനായാസേന സഫലമാകും.

രോഗമുക്തിയും വലിയ സാമ്പത്തിക നേട്ടങ്ങളും! തുലാം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

തൊഴിലിൽ ഉന്നത സ്ഥാനമാനങ്ങളും സർക്കാർ ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

തുലാം രാശി... പത്താം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥിതി കർമ്മരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെങ്കിലും ഉച്ചസ്ഥിതിയിലായതിനാൽ പ്രതിസന്ധികളെ മറികടക്കാനുള്ള ആന്തരികബലം ജാതകർക്ക് ലഭിക്കും.

സംഭാവനകള്‍ കുന്നുകൂടുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും എന്നു പറഞ്ഞതു പോലയാണ് ബിജെപിയുടെ പ്രകടനം. രാജ്യത്തിന്റെ സകല വിഭവങ്ങളും കൈപിടിയിലൊതുക്കാന്‍ തീവ്രഓട്ടം നടത്തുന്ന ബിജെപിയുടെ വളര്‍ച്ച മറ്റുള്ളവര്‍ക്ക് അനുകരിക്കാനേ കഴിയില്ല. താഴെത്തട്ടില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മേല്‍ത്തരക്കാരുടെ പാര്‍ട്ടിയായി തന്നെ ഇന്നു നില്ക്കുന്നു.

കേന്ദ്രവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ പണപിരിവ് രഹസ്യമല്ല പരസ്യമാണ് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകള്‍ പ്രകാരം 615 കോടിയോളം രൂപ സംഭവനയായി ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകളിതാണെങ്കില്‍ ബിജെപിയുടെ ഫണ്ട് വരവ് സാധാരണ പാര്‍ട്ടിക്കാരന്‍ ഊഹിക്കുന്നതിനും അപ്പുറമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിന് ശേഷം കമ്മിഷന് കൊടുക്കുന്ന കണക്ക് പോലെയാണിത്.

ഓരോ തിരഞ്ഞെടുപ്പിലും കോടിക്കണക്കിന് രൂപ ചിലവഴിച്ച് പ്രചരണവും മറ്റും നടത്തുന്നത് കണക്ക് കൂട്ടിയാല്‍ കണക്കുകളില്‍ പറയുന്ന തുക വളരെ ചെറുതാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 95.46 കോടി രൂപയാണ് സംഭവനയായി ലഭിച്ചത്. കോണ്‍ഗ്രസിന് കിട്ടിയതിന്റെ ആറിരട്ടി സംഭവനയാണ് ബിജെപി സ്വരൂപിച്ചിരിക്കുന്നത്. പശ്ചിമബംഗാളില്‍ അധികാരത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 43 ലക്ഷം രൂപയാണ് കഴിഞ്ഞ വര്‍ഷം സംഭാവനയിനത്തില്‍ ലഭിച്ചത്. ആംആദ്മിപാര്‍ട്ടിയ്ക്ക് 44.54 കോടിയും , സിപിഎം ന് 10.05 കോടി രൂപയും കിട്ടിയിട്ടുണ്ട്. ഇരുപതിനായിരം രൂപയുല്‍ കൂടുതല്‍ സംഭാവന ലഭിച്ചാല്‍ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്നാണ് വ്യവസ്ഥ.

കോടികള്‍ പിരിച്ചെടുക്കുന്നതു കൊണ്ട് ബിജെപിയില്‍ തന്നെയാണ് കോര്‍പ്പറേറ്റുകള്‍ കൂടുതലായി വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ബിജെപിയുടെ ഇഷ്ടത്തിനനുസരിച്ചുള്ള തുകകളാണ് നല്കി കൊണ്ടിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
ബിജെപിയുടെ എല്ലാ ഘടകത്തിലും ഫണ്ട് പിരിവ് സംബന്ധിച്ച വിവാദം ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫണ്ട് പിരിവ് സംബന്ധിച്ച വിവാദം ഒഴിവാക്കുന്നതിനായി നീക്കവുമായി ബിജെപി. ക്യൂആര്‍ കോഡ് വഴിയാണ് ഇപ്പോള്‍  ഫണ്ട് പിരിക്കുന്നത്.. ഒപ്പം വ്യവസായികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വലിയ തുക പിരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പാര്‍ട്ടി ഫണ്ടിലേക്ക് കിട്ടുന്ന തുകയുടെ ഓഡിറ്റ് കൃത്യമായി നടത്താനും തീരുമാനമുണ്ട്.

പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉയര്‍ന്ന പരാതികളെ തുടര്‍ന്ന് പുതിയ സംവിധാനം നടപ്പിലാക്കാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍കൂട്ടി അറിയിച്ച ശേഷം സംസ്ഥാന നേതൃത്വം നിയോഗിക്കുന്ന രണ്ടംഗ സംഘത്തിന് മാത്രമേ സംഭാവന നല്‍കാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അല്ലാതെ വാങ്ങുന്ന പണം അത് വാങ്ങുന്ന നേതാക്കളുടെ വ്യക്തിപരമായ പിരിവായിരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് പിരിവ് സംബന്ധിച്ച ആരോപണങ്ങളും കാസര്‍ഗോഡ്, വയനാട്, കൊടകര വിവാദങ്ങളും പരിഗണിച്ചാണ് ഫണ്ട് പിരിവ് കൂടുതല്‍ സുതാര്യമാക്കാന്‍ ബിജെപി തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു പാര്‍ട്ടി ഡിജിറ്റലായി ഫണ്ട് ശേഖരിക്കുന്നതെന്ന് ബിജെപി അവകാശപ്പെടുന്നു. സംഭാവന സ്വീകരിക്കാനെത്തുന്ന പ്രവര്‍ത്തകര്‍ ക്യുആര്‍ കോഡ് നല്‍കും.

100 കോടി രൂപയാണ് ഇക്കുറി സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ്. സംഘമായി പിരിക്കുന്നതിനും ഒറ്റയായി പിരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. 10,000 രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ ചെക്കായാണ് സ്വീകരിക്കേണ്ടത്. ക്യൂആര്‍ കോഡ് വഴി നല്‍കുന്ന സംഭാവനകള്‍ പാര്‍ട്ടിയുടെ സംസ്ഥാന ഫണ്ടിലേക്ക് നേരിട്ടാണ് എത്തുക. മണ്ഡലം കമ്മിറ്റികള്‍ക്ക് ഇനി പല ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടായിരിക്കില്ല. നേതൃത്വത്തിന് നേരിട്ട് നിരീക്ഷിക്കാന്‍ കഴിയുന്ന ഏകീകൃത സംവിധാനം ഒരുക്കും.

ഫണ്ട് പിരിവലൂടെ പാര്‍ട്ടി പ്രധാമായും ലക്ഷ്യമിടുന്നത് ഗൃഹസമ്പര്‍ക്ക പരിപാടിയാണ്. ഓരോ വീട്ടിലും നേരിട്ടെത്തി ബന്ധം പുതുക്കുകയെന്ന ഉദ്ദേശ്യമാണ് പ്രവര്‍ത്തകര്‍ക്ക് നല്കിയിരിക്കുന്നത്.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്  (3 hours ago)

മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍  (3 hours ago)

ഗുവാഹത്തിയില്‍ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍  (3 hours ago)

മാനന്തവാടിയില്‍ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം  (3 hours ago)

സ്റ്റാറ്റസോ, പണമോ, പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്; ഇന്നോട് കൂടി ലഹരി കച്ചവടം നിര്‍ത്തുന്നതാണ് നല്ലതെന്ന് ചെന്നിത്തല  (3 hours ago)

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ മരച്ച 21 പേരില്‍ 18 പേരും വിദേശികള്‍ : അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്  (4 hours ago)

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം; ധവളപത്രം നാളെ നിയമസഭയില്‍  (4 hours ago)

പാച്ചല്ലൂര്‍ സുകുമാരന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയം; ഓപ്പറേഷന്‍ തൂഫാനില്‍ സാമ്പത്തിക സ്രോതസ്സും പരിശോധനയില്‍  (4 hours ago)

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്  (4 hours ago)

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍  (4 hours ago)

അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ  (4 hours ago)

റെയില്‍വേ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (8 hours ago)

ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു  (8 hours ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (8 hours ago)

Malayali Vartha Recommends