Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...

സംഭാവനകള്‍ കുന്നുകൂടുന്നു.. പരിപാടികള്‍ കെങ്കേമമം.

01 DECEMBER 2022 02:12 PM IST
മലയാളി വാര്‍ത്ത

സംഭാവനകള്‍ കുന്നുകൂടുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും എന്നു പറഞ്ഞതു പോലയാണ് ബിജെപിയുടെ പ്രകടനം. രാജ്യത്തിന്റെ സകല വിഭവങ്ങളും കൈപിടിയിലൊതുക്കാന്‍ തീവ്രഓട്ടം നടത്തുന്ന ബിജെപിയുടെ വളര്‍ച്ച മറ്റുള്ളവര്‍ക്ക് അനുകരിക്കാനേ കഴിയില്ല. താഴെത്തട്ടില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മേല്‍ത്തരക്കാരുടെ പാര്‍ട്ടിയായി തന്നെ ഇന്നു നില്ക്കുന്നു.

കേന്ദ്രവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ പണപിരിവ് രഹസ്യമല്ല പരസ്യമാണ് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകള്‍ പ്രകാരം 615 കോടിയോളം രൂപ സംഭവനയായി ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകളിതാണെങ്കില്‍ ബിജെപിയുടെ ഫണ്ട് വരവ് സാധാരണ പാര്‍ട്ടിക്കാരന്‍ ഊഹിക്കുന്നതിനും അപ്പുറമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിന് ശേഷം കമ്മിഷന് കൊടുക്കുന്ന കണക്ക് പോലെയാണിത്.

ഓരോ തിരഞ്ഞെടുപ്പിലും കോടിക്കണക്കിന് രൂപ ചിലവഴിച്ച് പ്രചരണവും മറ്റും നടത്തുന്നത് കണക്ക് കൂട്ടിയാല്‍ കണക്കുകളില്‍ പറയുന്ന തുക വളരെ ചെറുതാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 95.46 കോടി രൂപയാണ് സംഭവനയായി ലഭിച്ചത്. കോണ്‍ഗ്രസിന് കിട്ടിയതിന്റെ ആറിരട്ടി സംഭവനയാണ് ബിജെപി സ്വരൂപിച്ചിരിക്കുന്നത്. പശ്ചിമബംഗാളില്‍ അധികാരത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 43 ലക്ഷം രൂപയാണ് കഴിഞ്ഞ വര്‍ഷം സംഭാവനയിനത്തില്‍ ലഭിച്ചത്. ആംആദ്മിപാര്‍ട്ടിയ്ക്ക് 44.54 കോടിയും , സിപിഎം ന് 10.05 കോടി രൂപയും കിട്ടിയിട്ടുണ്ട്. ഇരുപതിനായിരം രൂപയുല്‍ കൂടുതല്‍ സംഭാവന ലഭിച്ചാല്‍ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്നാണ് വ്യവസ്ഥ.

കോടികള്‍ പിരിച്ചെടുക്കുന്നതു കൊണ്ട് ബിജെപിയില്‍ തന്നെയാണ് കോര്‍പ്പറേറ്റുകള്‍ കൂടുതലായി വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ബിജെപിയുടെ ഇഷ്ടത്തിനനുസരിച്ചുള്ള തുകകളാണ് നല്കി കൊണ്ടിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
ബിജെപിയുടെ എല്ലാ ഘടകത്തിലും ഫണ്ട് പിരിവ് സംബന്ധിച്ച വിവാദം ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫണ്ട് പിരിവ് സംബന്ധിച്ച വിവാദം ഒഴിവാക്കുന്നതിനായി നീക്കവുമായി ബിജെപി. ക്യൂആര്‍ കോഡ് വഴിയാണ് ഇപ്പോള്‍  ഫണ്ട് പിരിക്കുന്നത്.. ഒപ്പം വ്യവസായികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വലിയ തുക പിരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പാര്‍ട്ടി ഫണ്ടിലേക്ക് കിട്ടുന്ന തുകയുടെ ഓഡിറ്റ് കൃത്യമായി നടത്താനും തീരുമാനമുണ്ട്.

പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉയര്‍ന്ന പരാതികളെ തുടര്‍ന്ന് പുതിയ സംവിധാനം നടപ്പിലാക്കാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍കൂട്ടി അറിയിച്ച ശേഷം സംസ്ഥാന നേതൃത്വം നിയോഗിക്കുന്ന രണ്ടംഗ സംഘത്തിന് മാത്രമേ സംഭാവന നല്‍കാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അല്ലാതെ വാങ്ങുന്ന പണം അത് വാങ്ങുന്ന നേതാക്കളുടെ വ്യക്തിപരമായ പിരിവായിരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് പിരിവ് സംബന്ധിച്ച ആരോപണങ്ങളും കാസര്‍ഗോഡ്, വയനാട്, കൊടകര വിവാദങ്ങളും പരിഗണിച്ചാണ് ഫണ്ട് പിരിവ് കൂടുതല്‍ സുതാര്യമാക്കാന്‍ ബിജെപി തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു പാര്‍ട്ടി ഡിജിറ്റലായി ഫണ്ട് ശേഖരിക്കുന്നതെന്ന് ബിജെപി അവകാശപ്പെടുന്നു. സംഭാവന സ്വീകരിക്കാനെത്തുന്ന പ്രവര്‍ത്തകര്‍ ക്യുആര്‍ കോഡ് നല്‍കും.

100 കോടി രൂപയാണ് ഇക്കുറി സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ്. സംഘമായി പിരിക്കുന്നതിനും ഒറ്റയായി പിരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. 10,000 രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ ചെക്കായാണ് സ്വീകരിക്കേണ്ടത്. ക്യൂആര്‍ കോഡ് വഴി നല്‍കുന്ന സംഭാവനകള്‍ പാര്‍ട്ടിയുടെ സംസ്ഥാന ഫണ്ടിലേക്ക് നേരിട്ടാണ് എത്തുക. മണ്ഡലം കമ്മിറ്റികള്‍ക്ക് ഇനി പല ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടായിരിക്കില്ല. നേതൃത്വത്തിന് നേരിട്ട് നിരീക്ഷിക്കാന്‍ കഴിയുന്ന ഏകീകൃത സംവിധാനം ഒരുക്കും.

ഫണ്ട് പിരിവലൂടെ പാര്‍ട്ടി പ്രധാമായും ലക്ഷ്യമിടുന്നത് ഗൃഹസമ്പര്‍ക്ക പരിപാടിയാണ്. ഓരോ വീട്ടിലും നേരിട്ടെത്തി ബന്ധം പുതുക്കുകയെന്ന ഉദ്ദേശ്യമാണ് പ്രവര്‍ത്തകര്‍ക്ക് നല്കിയിരിക്കുന്നത്.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടില്‍ കയറി ആക്രമിച്ച് അഞ്ചംഗ സംഘം സ്ത്രീകളെ അപമാനിച്ചു  (5 hours ago)

വീട്ടിലെ മദ്യശേഖരത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയതോടെ കേസിന്റെ ഗൗരവമേറിയെന്ന് എക്സൈസ്  (5 hours ago)

തംബുരുവിനെ കൊന്നത് ആൺസുഹൃത്ത്.. ഡിപ്രഷന് തംബുരു മരുന്ന് കഴിച്ചിരുന്നു എല്ലാം പറഞ്ഞ് കുടുംബം  (6 hours ago)

റിപ്പോർട്ടറെ തൊട്ടതും പിണറായിക്ക് നിലവിളി; വീണമോൾക്ക് ചാനലിൽ ഷെയറോ? നാട്ടുകാർ ചോദിക്കുന്നു  (6 hours ago)

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബാലാവകാശ കമ്മിഷന്‍  (6 hours ago)

തച്ചങ്കരിയും ആന്റോയും ഒരേ ദിവസം കുടുങ്ങി; ചെന്നിത്തലയുടെ വാരിക്കുഴി, തൊലിയുരിച്ചു വിട്ട് കോടതി  (6 hours ago)

വിവാഹ ചടങ്ങിന് ആഹാരം എത്തിച്ചില്ല; കോട്ടയത്തെ കേറ്ററിങ് നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍  (6 hours ago)

ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന വധശ്രമ കേസ് പ്രതി പിടിയില്‍  (6 hours ago)

കൊക്കെയ്ന്‍ കേസില്‍ മലയാളി ഡിജെയും വിദേശികളും പിടിയില്‍  (6 hours ago)

അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്ത നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (7 hours ago)

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു  (8 hours ago)

കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!  (8 hours ago)

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ അമിത വിലയില്‍ നിയമനടപടികള്‍ കടുപ്പിക്കാന്‍ ഭക്ഷ്യവകുപ്പ്  (9 hours ago)

ബി.അശോകിനും എന്‍.പ്രശാന്തിനും അധിക ചുമതല  (9 hours ago)

Malayali Vartha Recommends