Widgets Magazine
06
Jun / 2023
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീരുവെച്ച കുഞ്ഞിന്റെ മുഖം വീഡിയോ കോളില്‍ കണ്ടതോടെ സുധി പരിഭ്രമത്തിലായി: ഒരുങ്ങിയിരിക്കാൻ പറഞ്ഞ് വച്ച സുധിയുടെ ഫോൺ കോളിന് പിന്നാലെ, എത്തിയത് മരണ വാർത്ത......


 സുധി ഇനി ഇല്ല എന്നത് ഉള്‍ക്കൊള്ളാനാകാതെ.... അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്... രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്‌കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനം,ശേഷം വിലാപയാത്രയായിട്ടാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക


 റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് ... പിഴയടക്കേണ്ടത് പതിനാല് ദിവസത്തിനുള്ളില്‍, പതിനഞ്ച് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം,ക്യാമറ വന്നശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്ന് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍


നാണക്കേടായി റിയാസ് സഖാവേ ....വെറും മിസ്റ്റർ മരുമകനായല്ലോ...മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം മന്ത്രി റിയാസിന് തിരിച്ചടിയായി.... മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട്...എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്...


മോർച്ചറിയ്ക്ക് പുറത്ത് അച്ഛന്റെ ജീവനറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് രാഹുൽ മോൻ: അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി ഇരുവരും നല്ല സുഹൃത്തുക്കൾ:- കൈക്കുഞ്ഞായിരുന്ന രാഹുലിനെ ഉറക്കിക്കിടത്തി പരിപാടികൾ ചെയ്തു നടന്ന സുധിയ്ക്ക് അഞ്ചാം വയസിൽ കര്‍ട്ടന്‍ പിടിച്ച് സഹായിച്ച മകൻ... കണ്ണുകളെ ഈറനണിയിപ്പിക്കുന്ന രംഗങ്ങൾ....

നാലാം നാൾ ജയിലിൽ ശാന്തനായി പ്രതി സന്ദീപ്: പരസ്പരവിരുദ്ധ സംസാരവും, വിഭ്രാന്തിയുമില്ല: കുറ്റബോധമോ കാര്യമായ പശ്ചാത്താപമോ ഇല്ലാതെ ആ വെളിപ്പെടുത്തൽ....

14 MAY 2023 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

പിഞ്ച് മക്കളെ കെട്ടിത്തൂക്കി പ്രതികാരം! ഒരു ജീവൻ വയറ്റിലും, കണ്ണൂരിലെ വീട്ടിൽ സംഭവിച്ചത്! ആ ദുരൂഹ ചുരുൾ അഴിയുന്നു..

ഫര്‍ഹാനയെ വഴിതെറ്റിച്ചത് ഷിബിലി: പഠനത്തില്‍ മിടുക്കി; തമിഴ്നാട് സ്വദേശിക്കൊപ്പം അമ്മ ഒളിച്ചോടിയതോടെ ഫർഹാനയുടെയും, ഷിബിലിയുടെയും വിവാഹം നടത്താൻ മഹല്ല് കമ്മിറ്റി വിസമ്മതിച്ചു:- പുറത്ത് വരുന്നത്...

നീതിയുടെ പ്രതീകമായ നന്ദി ,ഗംഗാജലം അഭിഷേകം ചെയ്ത് നെഹ്‌റു ഏറ്റുവാങ്ങിയ ’നീതി’ എന്നർത്ഥം വരുന്ന ചെങ്കോലിന്റെ കഥ! ചരിത്രം പറയാൻ അവർ ജീവിച്ചിരിക്കുന്നു !

'ആ ഒരു തെറ്റ്' ഞാൻ ചെയ്തു... 'ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ മരിക്കാൻ വരെ പോയതാ.. എന്റെ കൊച്ചിനെ പറഞ്ഞ് പഠിപ്പിച്ചേക്കുവാ മമ്മി എന്ന് വിളിക്കരുതെന്ന്: പൊട്ടിക്കരഞ്ഞ് യുവതി!

ചക്കക്കൊമ്പന്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നത് അറിയാതെ, കാർ ഇടിച്ചു: കാ‍ർ പൊളിച്ചെടുത്ത് പരാക്രമം:- യാത്രക്കാരന് ഗുരുതര പരിക്ക്

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് നാലാം നാൾ ജയിലിൽ, സാധാരണ അവസ്ഥയിൽ. പരസ്പരവിരുദ്ധ സംസാരവും വിഭ്രാന്തിയുമില്ല. ഇതിന് പിന്നാലെ പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി പരിശോധിച്ചു. മാനസിക ആരോഗ്യപ്രശ്നങ്ങളോ ജയിലില്‍നിന്ന് ആശുപത്രിയിലേക്കു മാറ്റേണ്ട സാഹചര്യമോ ഇല്ലായെന്ന് സ്ഥിരീകരിച്ചു. അതിനാല്‍ സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം കൊണ്ടാവാമെന്ന നിഗമനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍. സന്ദീപ് സാധാരണ നിലയിലായതോടെ ജയില്‍ സൂപ്രണ്ട് സത്യരാജിന്‍റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

കുറ്റബോധമോ കാര്യമായ പശ്ചാത്താപമോ ഇല്ലാതെ സന്ദീപ് കാര്യങ്ങള്‍ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാനെത്തുന്നൂവെന്ന തോന്നലായിരുന്നു തനിക്ക്. അതിനാലാണ് പൊലീസിനെ വിളിച്ചത്. ആദ്യം പൊലീസെത്തിയപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു.

അവര്‍ പോയ ശേഷം വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു എന്നും സന്ദീപ് വെളിപ്പെടുത്തി. ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും തന്നെ ഉപദ്രവിക്കും എന്നു തോന്നിയതോടെയാണു കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യംവച്ചില്ലെന്നുമാണ് ഏറ്റുപറച്ചില്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങിയെന്നും സമ്മതിച്ചു.

രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണോ ഈ മൊഴികളെന്നു ജയില്‍ വകുപ്പ് സംശയിക്കുന്നുണ്ട്. താൻ മദ്യപാന ശീലമുള്ള ആളാണെന്നും കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും സന്ദീപ് ഡോക്ടറോടും ജയിൽ സൂപ്രണ്ടിനോടും പറഞ്ഞു. ഡോക്ടറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കം ഉണ്ടായാൽ പ്രതിരോധിക്കാനായിരുന്നു കത്രിക എടുത്തത്. ഡോ. വന്ദനാദാസിനെ കുത്തിയത് ഓർമ ഉണ്ടെന്നും എന്നാൽ, മരണം സംഭവിച്ചത് അറിയില്ലായിരുന്നെന്നും പ്രതി പറഞ്ഞു.

ലഹരി മരുന്നുകൾ ഉപയോഗിക്കില്ലെന്നാണ് പ്രതി ഡോക്ടറുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. വൈദ്യപരിശോധനയിലൂടെയാണ് ഇത് സ്ഥിരീകരിക്കാനാകുക. തന്നെ ചിലർ കൊല്ലാൻ ശ്രമിക്കുന്നെന്ന് ഫോണിൽ വിളിച്ച് അറിയിച്ചതു പ്രകാരമാണ് പൊലീസ് സന്ദീപിനെ തേടി എത്തുന്നത്. തുടർന്ന്, പരിക്കേറ്റ സന്ദീപിനെ കണ്ട പൊലീസ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലെ മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെ സർജിക്കൽ കത്രിക കൈവശപ്പെടുത്തിയ പ്രതി പലരെയും കുത്തിയ ശേഷം ഡോ. വന്ദന ദാസിനെ തുരുതുരാ കുത്തുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് പുലർച്ചെ അഞ്ചുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്. മദ്യപിച്ചാൽ വീട്ടുകാർക്കാണ് സന്ദീപിനെക്കൊണ്ട് പ്രശ്നമെന്ന് നാട്ടുകാർ പറയുന്നുണ്ട്.

 

പുറമെ ആരുമായും കലഹമില്ലെങ്കിലും മദ്യപിച്ചെത്തി വീട്ടിൽ അക്രമം പതിവായിരുന്നു. സന്ദീപിൻ്റെ മാതാവും പിതാവുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. മാതാവിനൊപ്പം നിന്ന് പിതാവിനേയും സഹോദരനേയും ഉപദ്രവിക്കുക സന്ദീപിൻ്റെ പതിവായിരുന്നു എന്നാണ് പറയപ്പെടുന്നത്. അമ്മയും മകനും ചേർന്നുള്ള ഉപദ്രവം പതിവായതോടെ പിതാവ് മൂത്തമകനൊപ്പം മാറിത്താമസിക്കുകയായിരുന്നു. മുത്ത മകളനൊപ്പം താമസിക്കുന്നതിനിടയിലായിരുന്നു പിതാവിൻ്റെ മരണവും.

കുടുംബത്തിന് ആവശ്യത്തിലേറെ സ്വത്തുണ്ട്. അമ്മയും മകനും ചേർന്നുള്ള ജീവിതത്തിനിടയിൽ സന്ദീപിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത സാഹചര്യമായിരുന്നു. സന്ദീപിൻ്റെ വഴിവിട്ട ജീവിതത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നും മാതാവ് നടത്തിയില്ല. അച്ഛൻ മരണപ്പെട്ടതോടെ സഹോദരൻ ഇവിടേക്ക് തിരിഞ്ഞു നോക്കാതായി.

 

ഇതിനിടെ ഭാര്യ സംഗീതയേയും സന്ദീപ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. അതേ സമയം സന്ദീപിന് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകാൻ പോലീസ് നീക്കം. ഇതിനായി സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ് കേസിൽ സ്പെഷ്യൽ പ്രോസിക്യുട്ടറായി എത്തുമെന്നാണ് ആഭ്യന്തരവകുപ്പിൻ്റെ പ്രതീക്ഷ. ഇതു സംബന്ധിച്ച് പ്രമുഖ അഭിഭാഷകനായ ജി. മോഹൻരാജിനോട് പൊലീസ് താല്പര്യം ആരാഞ്ഞിട്ടുണ്ട്. അദ്ദേഹം സന്നദ്ധനായാൽ അദ്ദേഹത്തിന്റെ കൂടെ സഹകരണത്തോടെയാകും അന്വേഷണമെന്നും പൊലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 240 രൂപയുടെ വര്‍ദ്ധനവ്  (8 minutes ago)

നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പ്, ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു  (15 minutes ago)

ഹോളിവുഡ് നടന്‍ ബാരി ന്യൂമാന്‍ അന്തരിച്ചു...  (25 minutes ago)

കാട്ടാനയെക്കാള്‍ വലുത് സ്വന്തം ജനതയുടെ ജീവനും സ്വത്തും, പിണറായുടേയും മന്ത്രി എ.കെ ശശീന്ദ്രന്റെയും മെല്ലെപ്പോക്ക് നയമല്ല തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കാണിച്ചത്, നിരപരാധികളായ ജനങ്ങള  (30 minutes ago)

 മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്കില്‍ നൃത്താദ്ധ്യാപിക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍  (33 minutes ago)

നീരുവെച്ച കുഞ്ഞിന്റെ മുഖം വീഡിയോ കോളില്‍ കണ്ടതോടെ സുധി പരിഭ്രമത്തിലായി: ഒരുങ്ങിയിരിക്കാൻ പറഞ്ഞ് വച്ച സുധിയുടെ ഫോൺ കോളിന് പിന്നാലെ, എത്തിയത് മരണ വാർത്ത......  (1 hour ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതി കുഴഞ്ഞു വീണു...  (1 hour ago)

  തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു...തുറന്നു വിട്ടത് മതിയായ ചികിത്സ നല്‍കിയശേഷം  (1 hour ago)

 കോഴിക്കോട് വെള്ളയില്‍ വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ്...  (1 hour ago)

. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദിയായ ഓവലില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി..  (1 hour ago)

അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, എല്ലാം ഇരട്ട പൂട്ടിട്ട് പൂട്ടാൻ റെയിൽവേ, സിബിഐ ഉദ്യോഗസ്ഥർ ബാലസോറിൽ, ഇന്റർലോക്കിങ് സംവിധാനത്തിലുണ്ടായ പിഴവാണ് അപകടകാരണം എന്ന്  (2 hours ago)

രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവറോള്‍ വിഭാഗത്തില്‍ കേരളത്തിലെ മൂന്നു സര്‍വകലാശാലയും കോഴിക്കോട് എന്‍ഐടിയും ഇടംനേടി...  (2 hours ago)

മയക്കിയിട്ടും മയക്കിയിട്ടും മയങ്ങാതെ... തമിഴ്‌നാട് പിടിച്ച അരിക്കൊമ്പനെ മണിമുത്താറിലെത്തിച്ചു; കേരളത്തിലേക്ക് എത്താന്‍ അരിക്കൊമ്പന് സാധ്യതകളേറെ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ആവശ്യത്തിലടക്കം തീര  (2 hours ago)

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന്  (2 hours ago)

ഇടവപ്പാതി കനക്കും... കേരളത്തില്‍ മഴ പെയ്യാത്തത് സംബന്ധിച്ച് ആരും ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടെന്ന വിചിത്ര ചോദ്യവുമായി പ്രതിപക്ഷ നേതാവ്; ഇന്ന് തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടും, തെക്ക്-മധ്യ കേരളത്തില്‍  (3 hours ago)

Malayali Vartha Recommends