മുല്ലപ്പെരിയാർ ഡാം ഉഗ്ര ശബ്ദത്തോടെ 850മീറ്റർ അടി ഉയരത്തിൽ നിന്ന് സമുദ്രത്തിലേയ്ക്ക് പതിക്കും; 128 വർഷത്തെ ചെളി, വാഹനങ്ങൾ, ശവശരീരങ്ങൾ... ചിന്തിക്കാവുന്നതിനും അപ്പുറം:- അപകട വ്യാപ്തിയെ കുറിച്ച് അഡ്വക്കേറ്റ് റസ്സൽ ജോയ്:- പോവഴി ഇത്..
![](https://www.malayalivartha.com/assets/coverphotos/w657/297049_1697369761.jpg)
ലോകത്തിലെ തന്നെ അപകട ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ ഡാമിന് കഴിഞ്ഞ ദിവസം 128 വയസ് തികഞ്ഞു. ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്‌ഥിതിചെയ്യുന്നത്. ഇന്ന് ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും വലിയ ഭൂഗുരുത്വ അണക്കെട്ടാണ് മുല്ലപ്പെരിയാർ. നിർമാണ കാലഘട്ടത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ടെന്ന പ്രത്യേകതയും മുല്ലപ്പെരിയാർ അണക്കെട്ടിനുണ്ട്.
സുർക്കിയേക്കാൾ ആറിരട്ടി ശക്തിയാണ് ഇന്ന് ഡാമുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സിമ്മന്റുകൾക്കെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പെരിയാറിന്റെ ശില്പി ഫെനി ക്വിക് പോലും മുല്ലപ്പെരിയാറിന് നൽകിയ ശരാശരി ആയുസ് അമ്പത് വര്ഷം മാത്രമായിരുന്നുവെന്നും നമ്മൾ ഓർക്കണം. കേരളത്തിലെ പല ഡാമുകളും കാലാവധി കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താതെ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
കാലം തെറ്റി പെയ്യുന്ന മഴയും, പ്രളയവും ഡാമുകൾക്ക് ഭീഷണിയാകുന്നുണ്ട്. തുലാ വര്ഷം കനക്കുമ്പോൾ ഡാമിലേയ്ക്ക് കൂടുതൽ വെള്ളം എത്തും. മുല്ലപ്പെരിയാറിന്റെ അപകട വ്യാപ്തിയെ കുറിച്ച് അഡ്വേക്കേറ്റ് റസുൽ ജോയ് പറയുന്നത് ഇങ്ങനെയാണ്... മുല്ലപ്പെരിയാർ ഡാം സമുദ്ര നിരപ്പിൽ നിന്ന് 850മീറ്റർ അടി ഉയരത്തിലാണ്. അവിടെ നിന്ന് മുല്ലപ്പെരിയാർ താഴേയ്ക്ക് വീണാൽ ഡാം നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കളും,128 വർഷത്തെ ചെളിയും, വാഹനങ്ങൾ, ശവശരീരങ്ങൾ, ഇതെല്ലം ഒഴുക്കികൊണ്ടുവരുന്ന ആ ശക്തി വളരെ വലുതായിരിക്കും.
ഇത് ഇടുക്കി ഡാമിന് താഴെയുള്ള ഡാമുകൾ താങ്ങില്ല. ഒരു വലിയ ശബ്ദത്തോടെ തന്നെയായിരിക്കും ഇടുക്കി ഡാം പൊട്ടിത്തെറിക്കുന്നത്. ഇത് കേരളത്തിന്റെ മാത്രം നാശമല്ല, ഇത് ഇന്ത്യയുടേയും, ലോകത്തിന്റെയും തന്നെ നാശമാണ്. ഈ ദുരന്തം ഒഴിവാക്കാൻ വേണ്ട സൊല്യൂഷൻ വളരെ സിംപിളാണ്. മുല്ലപ്പെരിയാർ ഡാമിനെക്കാൾ ഉയരമുള്ള ഡാമാണ് പത്തനംതിട്ടയിലെ കക്കി ഡാമിന്. കക്കി ഡാമിൽ മുല്ലപ്പെരിയാർ ഡാമിൽ ഉള്ളതിനേക്കാൾ വെള്ളവും ഉണ്ട്. കക്കി ഡാമിൽ നിന്ന് അമ്പത്തിരണ്ട് കിലോമീറ്റർ ഓവർ ഗ്രൗണ്ട് പൈപ്പ് വലിച്ചാൽ അത് മുല്ലപ്പെരിയാർ പെൻസ്ട്രോക്കിലേയ്ക്ക് ഘടിപ്പിക്കാൻ കഴിയും.
ഈ ഒരു കൺസ്ട്രക്ഷന് വേണ്ടി വരുന്നത് മാക്സിമം നൂറ് കോടി മാത്രമാണെന്നും മൂന്ന് മാസം കൊണ്ട് ഈ വർക്ക് കഴിയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. അപ്പോൾ തമിഴ്നാടിനു കിട്ടുന്നതിൽ കൂടുതൽ വെള്ളവും കിട്ടും, കൂടുതൽ വൈദ്യുതിയും ഉത്പാദിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. ഈ ഒരു സൊല്യൂഷൻ മാത്രമാണ് കേരളം സർക്കാരും തമിഴ്‌നാട് സർക്കാരും ചേർന്ന് ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ ലിബിയയില്‍ പഴക്കം ചെന്ന രണ്ടു ഡാമുകള്‍ തകര്‍ന്ന് വലിയ തോതില്‍ ആളപായമുണ്ടായ പശ്‌ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയ്‌ക്കു മുന്നറിയിപ്പ് നല്‍കുന്നത്.
അവിടെ 3,000 ആളുകളാണ് മരണപ്പെട്ടതെങ്കില്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 35 ലക്ഷം പേരെ അതു ബാധിക്കുമെന്നു ലേഖനം പറയുന്നു. ലേഖനത്തില്‍നിന്ന്: "ലോകമെമ്പാടും അണക്കെട്ടു നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്ന 1970കളില്‍ നിര്‍മ്മിച്ച രണ്ടു ഡാമുകളാണ് ലിബിയയില്‍ തകര്‍ന്നത്. എന്നാല്‍, ആധുനിക ഡാം നിര്‍മ്മാണ സങ്കേതങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ അപകട സാധ്യത മുല്ലപ്പെരിയാറിനാണ്.
യു.എന്‍ നടത്തിയ പഠനവും മുമ്പ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിബിയയിലേത് തടയാന്‍ കഴിയുന്ന ദുരന്തമായിരുന്നു. ഒരു വര്‍ഷംമുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ലോകത്തു നിരവധി അണക്കെട്ടുകള്‍ കാലാവസ്‌ഥാ വ്യതിയാനത്തില്‍ വലിയ അപകടം നേരിടുന്നുണ്ട്.
അവയില്‍ ഏറെയും ഇന്ത്യയിലും ചൈനയിലുമാണ്. അതില്‍തന്നെ ഏറ്റവും അപകടകരമായ സ്‌ഥിതിയിലുള്ളതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഈ അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും അപകടത്തിൽപ്പെടാം. മുല്ലപ്പെരിയാർ തകർന്നാൽ 35ലക്ഷം പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിൽ അവർ വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha