Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒരു റണ്‍സിനു പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം സ്വന്തമാക്കി

13 MAY 2019 07:30 AM IST
മലയാളി വാര്‍ത്ത

ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഫൈനലില്‍ ഒരു റണ്‍സിനു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം സ്വന്തമാക്കി. മുംബൈയുടെ 149 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ ഒരു റണ്‍ പിന്നില്‍ വീണു. കൈവിട്ട കളി തികഞ്ഞ മികച്ച ബൗളിംഗില്‍ മുംബൈ തിരിച്ചുപിടിക്കുകയായിരുന്നു.
ഹൈവോള്‍ട്ടില്‍ കത്തിനിന്ന ഷെയിണ്‍ വാട്‌സണ്‍ അവസാന ഓവറില്‍ പുറത്തായതും കളിയില്‍ നിര്‍ണായകമായി. അവസാന പന്തില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ രണ്ടു റണ്‍സ്. മലിംഗയുടെ യോര്‍ക്കര്‍ ശാര്‍ദുല്‍ ഠാക്കൂറിനെ എല്‍ബിയില്‍ കുടുക്കി. അതുവരെ ചെന്നൈയുടെ വിജയം പ്രതീക്ഷിച്ച ഹൈദരാബാദ് സ്‌റ്റേഡിയം മുംബൈയുടെ അവിശ്വസനീയ വിജയത്തില്‍ പൊട്ടിത്തെറിച്ചു.
മുംബൈ നാലാം കിരീടം സ്വന്തമാക്കി ചരിത്രത്തില്‍ ഇടംനേടി. ആദ്യമായാണ് ഒരു ടീം നാല് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്നത്. ഈ സീസണില്‍ ചെന്നെയ്ക്കു മുംബൈയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ദുഷ്‌പേരും ധോണിക്കും ടീമിനും മായിക്കാനായില്ല. മലിംഗ എറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്.

അര്‍ധസെഞ്ചുറിയുമായി ഷെയിന്‍ വാട്‌സണ്‍ (80) ക്രീസില്‍. മലിംഗയുടെ ഒരു ഓവറില്‍ 20 റണ്‍സ് അടിച്ചുകൂട്ടിയതിന്റെ ആത്മവിശ്വാസത്തില്‍ വാട്‌സണ്‍ ഹൈവോള്‍ട്ടില്‍ കത്തിനില്‍ക്കുമ്പോള്‍ ചെന്നൈ വിജയം ഉറപ്പിച്ചു. എന്നാല്‍ അവസാന ഓവറില്‍ മലിംഗ വേറെ ലെവലായിരുന്നു. ആദ്യ രണ്ടു പന്തുകളില്‍ സിംഗിള്‍. മൂന്നാം പന്തില്‍ വാട്‌സണ്‍ ഡബിള്‍. എന്നാല്‍ നാലാം പന്തില്‍ കളിമാറി. ഡബിള്‍ ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ വാട്‌സണ്‍ പുറത്ത്. ഇതോടെ കളി എങ്ങോട്ടും തിരിയാമെന്നായി.

അഞ്ചാം പന്തില്‍ വാട്‌സണു പകരമെത്തിയ താക്കൂര്‍ ഡബിള്‍ ഓടിയതോടെ ചെന്നൈയ്ക്കു ജീവനായി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ്. ആവേശം കൊടുമുടികയറി. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തില്‍ ആള്‍ക്കൂട്ടത്തിനിടെ വീണ മുട്ടുസൂചികളുടെ ശബ്ദം ഇങ്ങ് ക്രീസുവരെ നീണ്ടുകേട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മലിംഗയും കൂട്ടിയുംകിഴിച്ചും ആലോചനയില്‍. കിന്റണ്‍ ഡീകോക്കിനെ അടുത്ത് വിളിച്ച് നിര്‍ദേശങ്ങള്‍.
ഒടുവില്‍ മലിംഗ അവസാന പന്തിനായി തയാറെടുത്തു. ഓടിയടുത്ത മലിംഗയുടെ യോര്‍ക്കര്‍ ശാര്‍ദൂലിന്റെ പാഡില്‍ തട്ടിത്തെറിച്ചു. ഹൗസ് ദാറ്റ്.... സ്‌റ്റേഡിയം തൊണ്ടപൊട്ടി. അമ്പയറുടെ ചൂണ്ടുവിരല്‍ ആകാശത്തേക്ക്. മുംബൈ ചരിത്രം സൃഷ്ടിച്ച് കിരീടത്തില്‍ മുത്തമിട്ടു.

59 പന്തില്‍ നാല് സിക്‌സും എട്ടു ബൗണ്ടറിയുമായി അടിച്ചുതകര്‍ത്ത വാട്‌സണ്‍ പുറത്തായതാണ് കളിയില്‍ നിര്‍ണായകമായത്. മൂന്നു തവണ മുംബൈ വാടസണെ കൈവിട്ടതോടെ ഭാഗ്യം ചെന്നൈ പക്ഷത്താണെന്ന് ആരാധകര്‍ വിശ്വസിച്ചു. എന്നാല്‍ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ടു നിര്‍ണായക വിക്കറ്റുകള്‍ പിഴുത ബുംമ്രയും നാല് ഓവറില്‍ 14 റണ്‍സിന് ഒരു വിക്കറ്റിട്ട ചാഹറും മുംബൈയെ വിജയതീരത്തെത്തിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (5 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (10 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (11 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (11 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (11 hours ago)

Malayali Vartha Recommends