Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

കോവിഡ് എന്ന മഹാമാരി വിതയ്ക്കുന്ന ദുരന്തങ്ങൾ തുടരുന്നതിനിടയിൽ മറ്റൊരു പകർച്ചവ്യാധി കൂടി പിടിമുറുക്കുന്നു ..കോംഗോ പനി എന്നറിയപ്പെടുന്ന ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും അതു വഴി മനുഷ്യരിലേക്കും പടരുന്ന രോഗമാണ്... നിർഭാഗ്യമെന്നു പറയട്ടെ ഇതിനും ഫലപ്രദമായ ചികിത്സ കണ്ടെത്താനായിട്ടില്ല

30 SEPTEMBER 2020 03:37 PM IST
മലയാളി വാര്‍ത്ത

കോവിഡ് എന്ന മഹാമാരി വിതയ്ക്കുന്ന ദുരന്തങ്ങൾ തുടരുന്നതിനിടയിൽ മറ്റൊരു പകർച്ചവ്യാധി കൂടി പിടിമുറുക്കുന്നു ..കോംഗോ പനി എന്നറിയപ്പെടുന്ന ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും അതു വഴി മനുഷ്യരിലേക്കും പടരുന്ന രോഗമാണ്. നിർഭാഗ്യമെന്നു പറയട്ടെ ഇതിനും ഫലപ്രദമായ ചികിത്സ കണ്ടെത്താനായിട്ടില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കോംഗോ പനി കൂടി എത്തുന്നതോടെ കാലികളെ വളര്‍ത്തുന്നവരും മാംസവില്‍പനക്കാരും മൃഗസംരക്ഷണ വകുപ്പ് അധികൃതരും ആശങ്കയിലാണ്.

ഗുജറാത്തിലെ ചില ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോംഗോ പനി മഹാരാഷ്ട്രയുടെ അതിര്‍ത്തി ജില്ലകളിലേക്കും പടരാന്‍ സാധ്യതയുണ്ടെന്ന് പാല്‍ഘര്‍ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഗുജറാത്തിലെ വല്‍സദ് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയാണ് പാല്‍ഘര്‍. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് ഒരു പ്രത്യേക തരം പേനിലൂടെയാണ് ഈ രോഗം പടരുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയോ അവയുടെ മാംസത്തിലൂടെയോ ആണ് കോംഗോ പനി മനുഷ്യരിലെത്തുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.

പ്രത്യേക തരം ചെള്ളുകളിലൂടെ മൃഗങ്ങളിലേയ്ക്കും മനുഷ്യരിലേയ്ക്കും കോംഗോ പനി വ്യാപിക്കും. കന്നുകാലികളില്‍ കാണപ്പെടുന്ന ചില ചെള്ളുകള്‍ മൃഗങ്ങളുടെ ശരീരത്തിലേയ്ക്ക് രോഗം വ്യാപിക്കുന്നതിനു കാരണമാകും. മൃഗങ്ങളില്‍ നിന്ന് വളരെപ്പെട്ടെന്ന് മനുഷ്യരിലെയ്ക്ക് രോഗം വ്യപിക്കുമെന്നാണ് കണ്ടെത്തല്‍. അതിനാല്‍ മൃഗങ്ങളുടെ രക്തം, സ്രവങ്ങള്‍, വിസര്‍ജ്ജ്യ വസ്തുക്കള്‍ എന്നിവയിലൂടെയും മാംസം കഴിക്കുന്നതിലൂടെയും രോഗം ബാധിയ്ക്കും.

കൃത്യസമയത്ത് കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞില്ലെങ്കില്‍ രോഗികളില്‍10 മുതൽ 40% ശതമാനവും മരിക്കാനാണ് സാധ്യത. പേനുകളിലുള്ള നൈറോ വൈറസാണ് ഈ രോഗം പരത്തുന്നത്. കോംഗോ പനി വൈറല്‍ ഹെമറേജിക് ഫീവറിന് കാരണമാകാമെന്നും 10 മുതല്‍ 40 ശതമാനം വരെയാണ് ഇതിന്റെ മരണ നിരക്കെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. ഈ രോഗത്തില്‍ നിന്ന് മൃഗങ്ങള്‍ക്കോ മനുഷ്യര്‍ക്കോ സംരക്ഷണം നല്‍കുന്ന പ്രതിരോധ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല.

അടുത്ത് ഇടപഴകുന്ന മനുഷ്യര്‍ക്കിടയില്‍ രക്തത്തിലൂടെയോ ശരീര സ്രവങ്ങളിലൂടെയോ അവയവങ്ങളിലൂടെയോ കോംഗോ പനി പടരാം. വൈദ്യോപകരണങ്ങളുടെ കൃത്യമല്ലാത്ത സ്റ്റെറിലൈസേഷന്‍ മൂലവും സൂചികള്‍ വീണ്ടും ഉപയോഗിക്കുന്നത് വഴിയും ആശുപത്രിയില്‍ വച്ചും ഈ രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിയ്ക്കുകയാണ് മികച്ച വഴി. ആഫ്രിക്ക, ബാൽക്കൺ, മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങളിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്.

പനി, പേശിവേദന, തലകറക്കം, കഴുത്ത് വേദന, നടുവേദന, തലവേദന, വിളറിയ കണ്ണുകൾ, ഫോട്ടോഫോബിയ (പ്രകാശത്തിലേയ്ക്ക് നോക്കാന്‍ കഴിയാത്ത അവസ്ഥ) എന്നിവ ലക്ഷണങ്ങളാണ്. കൂടാതെ ചിലരില്‍ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, തൊണ്ടവേദന എന്നിവയും ലക്ഷണങ്ങളായി കണ്ടേക്കാം. ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും വിഷാദവുമെല്ലാം ചിലരില്‍ കണ്ടുവരാം.

വലിയ തോതില്‍ രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ വേഗത്തിലുള്ള ഹൃദയമിടിപ്പ്, വായ, തൊണ്ട, ചർമ്മം എന്നിവിടങ്ങളിൽ രക്തസ്രാവം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചര്‍മത്തില്‍ വലിയ തിണർപ്പുകളും കാണാന്‍ കഴിയും. കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ വൃക്ക തകരാറിലാകുകയോ, കരൾ തകരാറിലാകുകയോ അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രയാസങ്ങള്‍ അനുഭവപ്പെടുകയോ ചെയ്യാമെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.

രോഗത്തിനെതിരെ വാക്സിന്‍ കണ്ടെത്തിയില്ല. അതിനാല്‍ കരുതലും കൃത്യ സമയത്ത് ചികിത്സ തേടലുമാണ് വേണ്ടത്. എന്നിരുന്നാലും ആൻറിവൈറൽ മരുന്നായ റിബാവറിൻ ചികിത്സക്കായി ഉപയോഗിക്കുന്നത് പലര്‍ക്കും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (42 minutes ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (52 minutes ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (1 hour ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (2 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (2 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (2 hours ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (3 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (3 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (3 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (3 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (3 hours ago)

Malayali Vartha Recommends