Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു....


വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..

കോവിഡ് എന്ന മഹാമാരി വിതയ്ക്കുന്ന ദുരന്തങ്ങൾ തുടരുന്നതിനിടയിൽ മറ്റൊരു പകർച്ചവ്യാധി കൂടി പിടിമുറുക്കുന്നു ..കോംഗോ പനി എന്നറിയപ്പെടുന്ന ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും അതു വഴി മനുഷ്യരിലേക്കും പടരുന്ന രോഗമാണ്... നിർഭാഗ്യമെന്നു പറയട്ടെ ഇതിനും ഫലപ്രദമായ ചികിത്സ കണ്ടെത്താനായിട്ടില്ല

30 SEPTEMBER 2020 03:37 PM IST
മലയാളി വാര്‍ത്ത

കോവിഡ് എന്ന മഹാമാരി വിതയ്ക്കുന്ന ദുരന്തങ്ങൾ തുടരുന്നതിനിടയിൽ മറ്റൊരു പകർച്ചവ്യാധി കൂടി പിടിമുറുക്കുന്നു ..കോംഗോ പനി എന്നറിയപ്പെടുന്ന ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും അതു വഴി മനുഷ്യരിലേക്കും പടരുന്ന രോഗമാണ്. നിർഭാഗ്യമെന്നു പറയട്ടെ ഇതിനും ഫലപ്രദമായ ചികിത്സ കണ്ടെത്താനായിട്ടില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കോംഗോ പനി കൂടി എത്തുന്നതോടെ കാലികളെ വളര്‍ത്തുന്നവരും മാംസവില്‍പനക്കാരും മൃഗസംരക്ഷണ വകുപ്പ് അധികൃതരും ആശങ്കയിലാണ്.

ഗുജറാത്തിലെ ചില ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോംഗോ പനി മഹാരാഷ്ട്രയുടെ അതിര്‍ത്തി ജില്ലകളിലേക്കും പടരാന്‍ സാധ്യതയുണ്ടെന്ന് പാല്‍ഘര്‍ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഗുജറാത്തിലെ വല്‍സദ് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയാണ് പാല്‍ഘര്‍. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് ഒരു പ്രത്യേക തരം പേനിലൂടെയാണ് ഈ രോഗം പടരുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയോ അവയുടെ മാംസത്തിലൂടെയോ ആണ് കോംഗോ പനി മനുഷ്യരിലെത്തുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.

പ്രത്യേക തരം ചെള്ളുകളിലൂടെ മൃഗങ്ങളിലേയ്ക്കും മനുഷ്യരിലേയ്ക്കും കോംഗോ പനി വ്യാപിക്കും. കന്നുകാലികളില്‍ കാണപ്പെടുന്ന ചില ചെള്ളുകള്‍ മൃഗങ്ങളുടെ ശരീരത്തിലേയ്ക്ക് രോഗം വ്യാപിക്കുന്നതിനു കാരണമാകും. മൃഗങ്ങളില്‍ നിന്ന് വളരെപ്പെട്ടെന്ന് മനുഷ്യരിലെയ്ക്ക് രോഗം വ്യപിക്കുമെന്നാണ് കണ്ടെത്തല്‍. അതിനാല്‍ മൃഗങ്ങളുടെ രക്തം, സ്രവങ്ങള്‍, വിസര്‍ജ്ജ്യ വസ്തുക്കള്‍ എന്നിവയിലൂടെയും മാംസം കഴിക്കുന്നതിലൂടെയും രോഗം ബാധിയ്ക്കും.

കൃത്യസമയത്ത് കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞില്ലെങ്കില്‍ രോഗികളില്‍10 മുതൽ 40% ശതമാനവും മരിക്കാനാണ് സാധ്യത. പേനുകളിലുള്ള നൈറോ വൈറസാണ് ഈ രോഗം പരത്തുന്നത്. കോംഗോ പനി വൈറല്‍ ഹെമറേജിക് ഫീവറിന് കാരണമാകാമെന്നും 10 മുതല്‍ 40 ശതമാനം വരെയാണ് ഇതിന്റെ മരണ നിരക്കെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. ഈ രോഗത്തില്‍ നിന്ന് മൃഗങ്ങള്‍ക്കോ മനുഷ്യര്‍ക്കോ സംരക്ഷണം നല്‍കുന്ന പ്രതിരോധ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല.

അടുത്ത് ഇടപഴകുന്ന മനുഷ്യര്‍ക്കിടയില്‍ രക്തത്തിലൂടെയോ ശരീര സ്രവങ്ങളിലൂടെയോ അവയവങ്ങളിലൂടെയോ കോംഗോ പനി പടരാം. വൈദ്യോപകരണങ്ങളുടെ കൃത്യമല്ലാത്ത സ്റ്റെറിലൈസേഷന്‍ മൂലവും സൂചികള്‍ വീണ്ടും ഉപയോഗിക്കുന്നത് വഴിയും ആശുപത്രിയില്‍ വച്ചും ഈ രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിയ്ക്കുകയാണ് മികച്ച വഴി. ആഫ്രിക്ക, ബാൽക്കൺ, മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങളിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്.

പനി, പേശിവേദന, തലകറക്കം, കഴുത്ത് വേദന, നടുവേദന, തലവേദന, വിളറിയ കണ്ണുകൾ, ഫോട്ടോഫോബിയ (പ്രകാശത്തിലേയ്ക്ക് നോക്കാന്‍ കഴിയാത്ത അവസ്ഥ) എന്നിവ ലക്ഷണങ്ങളാണ്. കൂടാതെ ചിലരില്‍ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, തൊണ്ടവേദന എന്നിവയും ലക്ഷണങ്ങളായി കണ്ടേക്കാം. ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും വിഷാദവുമെല്ലാം ചിലരില്‍ കണ്ടുവരാം.

വലിയ തോതില്‍ രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ വേഗത്തിലുള്ള ഹൃദയമിടിപ്പ്, വായ, തൊണ്ട, ചർമ്മം എന്നിവിടങ്ങളിൽ രക്തസ്രാവം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചര്‍മത്തില്‍ വലിയ തിണർപ്പുകളും കാണാന്‍ കഴിയും. കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ വൃക്ക തകരാറിലാകുകയോ, കരൾ തകരാറിലാകുകയോ അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രയാസങ്ങള്‍ അനുഭവപ്പെടുകയോ ചെയ്യാമെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.

രോഗത്തിനെതിരെ വാക്സിന്‍ കണ്ടെത്തിയില്ല. അതിനാല്‍ കരുതലും കൃത്യ സമയത്ത് ചികിത്സ തേടലുമാണ് വേണ്ടത്. എന്നിരുന്നാലും ആൻറിവൈറൽ മരുന്നായ റിബാവറിൻ ചികിത്സക്കായി ഉപയോഗിക്കുന്നത് പലര്‍ക്കും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ച് കടന്നയാൾ പോലീസ് പിടിയിൽ....  (16 minutes ago)

മിൽമ പാലിന്റെ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ...  (39 minutes ago)

സമ്മിശ്രമായ അനുഭവങ്ങൾക്കിടയിലും വ്യാഴത്തിന്റെ ഉച്ചബലം ഒരു വലിയ കാവലായി നിലകൊള്ളുകയും ജീവിതത്തിൽ പുതിയൊരു ശാന്തതയും...  (1 hour ago)

വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു...  (1 hour ago)

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു....  (1 hour ago)

ഗൃഹത്തിൽ മംഗളകർമ്മങ്ങളും മതപരമായ ചടങ്ങുകളും നടക്കാനും അതിഥികളുടെ ആഗമനത്താൽ വീട് സജീവമാകാനും സാധ്യത  (1 hour ago)

  ​ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎൽ കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു  (1 hour ago)

വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്  (2 hours ago)

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (10 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (12 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (13 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (13 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (13 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (13 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (13 hours ago)

Malayali Vartha Recommends