Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ക്വാറന്റീനിൽ കഴിയുന്ന ആളുകളിൽ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി...കൂടുതല്‍ നിക്ഷേപത്തിലൂടെ കൂടുതല്‍ മാനസികാരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും എല്ലായിടത്തും......

10 OCTOBER 2020 03:29 PM IST
മലയാളി വാര്‍ത്ത

ക്വാറന്റീനിൽ ഇരിക്കുന്നവരും അവരോടു അടുത്ത് ഇടപഴകുന്നവരും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അത്ര നിസ്സാരമായി കാണാൻ കഴിയില്ല. പ്രമേഹം, കിഡ്നി രോഗം തുടങ്ങിയ രോഗങ്ങളുള്ളവരിലും കോവിഡ് ഭീതി വളരെ അധികമായി തന്നെ കാണുന്നുണ്ട് .

സംസ്ഥാനം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിട്ടില്ലെങ്കിലും രോഗം ഉണ്ടാകാൻ സാധ്യതയുള്ള ഓരോരുത്തരെയും കണ്ടുപിടിച്ച് ടെസ്റ്റ് ചെയ്ത് അവരിൽ രോഗമുള്ളവരെ ഐസൊലേറ്റ് ചെയ്ത് ചികിൽസിക്കുകയും അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി സ്വയം ക്വാറന്റൈൻ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണ് ഇതുവരെ കേരളം സ്വീകരിച്ചിരിക്കുന്നത് ..നിപ്പ മുതൽ പ്രളയം വരെ കൈകാര്യം ചെയ്ത പരിചയം ആരോഗ്യ രംഗത്തിനു മുതൽക്കൂട്ടായിട്ടുണ്ട്

പോസിറ്റീവ് കേസുകളുടെ കോൺടാക്റ്റുകൾ, വിദേശരാജ്യങ്ങളിൽ നിന്നു വന്നു ക്വാറന്റീനിൽ തുടരുന്നവർ, ഇവരൊക്കെ അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്, അതുകൊണ്ടുതന്നെ ഇവരിൽ പലർക്കും ഓൺലൈൻ കൗൺസിലിങ് പോലെയുള്ള കാര്യങ്ങൾ ചിലയിടത്ത് കൊടുക്കേണ്ടിവന്നു.

ഇതിനകം 37 ലക്ഷത്തോളം പേർക്ക് ആരോഗ്യ വകുപ്പ് ടെലി കൌൺസിലിങ് നൽകിയിട്ടുണ്ട് . ക്വാറന്‍റൈനും, ഐസൊലേഷനും കാരണമുണ്ടായ മാനസികാരോഗ്യ പ്രശ്നങ്ങൾ ചെറുതല്ലെന്ന് മാനസികാരോഗ്യ വിദഗ്‍ധർ പറയുന്നു.

ഏകാന്തത, തൊഴില്‍ നഷ്ടം, വരുമാനനഷ്ടം, രോഗഭീതി, സ്വന്തക്കാരുടെ മരണം, പട്ടിണി, പഠനസൗകര്യക്കുറവ് തുടങ്ങിയവയാണ് സമ്മര്‍ദം കൂട്ടിയ പ്രധാന ഘടകങ്ങള്‍......തുടക്കത്തില്‍ മദ്യം കിട്ടാഞ്ഞതാണ് ലഹരിക്കടിപ്പെട്ട പുരുഷന്‍മാരെ പ്രധാനമായും ബാധിച്ചത്. ചിലര്‍ ആത്മഹത്യ ചെയ്തു. മദ്യം കിട്ടാതെ പലര്‍ക്കും മതിഭ്രമം, മാനസിക വിഭ്രാന്തി, സ്ഥലകാലബോധമില്ലായ്മ, അപസ്മാരം എന്നിവയുണ്ടായി......

ജോലി നഷ്ടപ്പെടുമോ ശമ്പളം വെട്ടിക്കുറയ്ക്കുമോ തുടങ്ങിയ ഉത്കണ്ഠകള്‍ പലരെയും അലട്ടി...... ദേഷ്യം നിയന്ത്രിക്കാനാവുന്നില്ലെന്നും ഉറക്കക്കുറവുണ്ടെന്നും പരാതിപ്പെട്ട് പല പ്രായത്തില്‍പ്പെട്ട പുരുഷന്‍മാരും മാനസികവിദഗ്ധരെ സമീപിച്ചു. ......

പുറത്തിറങ്ങാനും കളിക്കാനുമൊന്നും കഴിയാത്തതിനാല്‍ സ്‌ക്രീനുകളിലായി കുട്ടികളുടെ ലോകം. വീട്ടിലുള്ളവരോടുപോലും സംസാരം കുറഞ്ഞു.......പഠിക്കാന്‍ ടി.വി., ഫോണ്‍ സൗകര്യങ്ങളില്ലാത്ത കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സമ്മര്‍ദത്തിലാക്കിഎത്തും കേരളം കണ്ടതാണ് ..ആത്മഹത്യപ്രവണതയുമായി കുട്ടികള്‍ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ വിളിച്ചു. ......

പ്രായമായവരിലും കോവിഡ് ഉണ്ടാക്കിയ മാനസിക പ്രശ്നങ്ങൾ നിരവധിയാണ് ..അത്യാഹിത സന്ദര്‍ഭങ്ങളിലടക്കം മറ്റു രോഗങ്ങള്‍ക്ക് ചികിത്സിതേടാനാവാതെ വന്നതും പ്രായമായവരെ ബുദ്ധിമുട്ടിച്ചു..

കോവിഡ് മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുക എന്നതായിരിക്കും ഇനി ആരോഗ്യ മേഖല നേരിടേണ്ടിവരുന്ന വെല്ലുവിളി ..എല്ലാവര്‍ക്കും എപ്പോഴും എവിടേയും മാനസ്സികാരോഗ്യം ഉറപ്പാക്കുവാന്‍ ഉതകുന്ന പദ്ധതികൾ ആവിഷ്‌കരിക്കുക എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിന സന്ദേശം

ഇതിനായി സംസ്ഥാനത്ത് 950 കൗൺസലർമാരുണ്ട്. മാർച്ചിലാണ് ഇവർ പ്രവർത്തനം തുടങ്ങിയത്. ദിവസേന ഐ.സി.ഡി.എസ്. ഓഫീസിലെത്തി ജില്ലാ മാനസികാരോഗ്യപദ്ധതിയുമായി ചേർന്ന് ആളുകളെ വിളിച്ച് അന്വേഷിക്കുംകായും വേണ്ട സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നുമുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും കോവിഡ് രോഗികള്‍ക്കും ടെലികൗണ്‍സലിങ് നല്‍കുന്നുണ്ട്‌ .

കൗണ്‍സലിങ് ആവശ്യമായ വ്യക്തികളെ കുറഞ്ഞത് മൂന്നുതവണ വിളിക്കുകയും കൂടുതല്‍ ശ്രദ്ധ ആവശ്യമെങ്കില്‍ പ്രത്യേകം കൗണ്‍സലിങ് നല്‍കുകായും ചെയ്യുന്നുണ്ട് .

കോവിഡ് കാലത്തിനു ശേഷം മാനസികാരോഗ്യസേവന നിയമത്തിന്റെ നടത്തിപ്പിന് ആവശ്യമായ പ്ലാനുകളും പ്ലാനിനനുസരിച്ച് ധനനിക്ഷേപമുണ്ടാവുകേണ്ടത് അത്യാവശ്യം തന്നെയാണ് ..ഈ ദിനം, നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇത്തരം നിക്ഷേപങ്ങളുടെ ആവശ്യകതയെ പറ്റിയാണ്: ......

കൂടുതല്‍ നിക്ഷേപത്തിലൂടെ കൂടുതല്‍ മാനസികാരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും എല്ലായിടത്തും...... ഈ സന്ദേശത്തിനു ഊന്നൽ നൽകി സർക്കാരും ബന്ധപ്പെട്ടവരും പ്രവർത്തിച്ചെങ്കിൽ മാത്രമേ നമ്മുടെ ആരോഗ്യ മേഖലയെ കൈ പിടിച്ചുയർത്താൻ കഴിയൂ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (56 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends