Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

വിട പറയാനൊരുങ്ങി തിരുനക്കര! ഒരൊറ്റ പകലിന്റെ താമസത്തിൽ തിരുനക്കരയിലെത്തിയ പ്രിയ നേതാവിന് വിട നൽകി കോട്ടയം : തിങ്ങിനിറഞ്ഞ പതിനായിരങ്ങൾക്കിടയിൽ ഉമ്മൻചാണ്ടി എത്തി മൂകനായി:- അന്തിമോപചാരമർപ്പിക്കാൻ മമ്മൂട്ടിയും...

20 JULY 2023 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

യുഗങ്ങളോളം കേരളം ഓർത്തിരിക്കേണ്ട പ്രിയ നേതാവ് ഉമ്മൻചാണ്ടിക്ക് വിട നൽകി കോട്ടയം. 24 മണിക്കൂറിലേറെയായി കോട്ടയം കാത്തിരുന്ന പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചു. കോട്ടയത്തിന്റെ ജനസഞ്ചയം കാത്തിരുന്ന പ്രിയ നേതാവിന്റെ വിലാപയാത്ര എത്തിയതിന് കണ്ണീരണഞ്ഞാണ് നാട് സ്വീകരിച്ചത്. തിരുനക്കര മൈതാനത്ത് എത്തിയ ഭൗതിക ദേഹത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ സ്വീകരിച്ചു. തിരുനക്കരയിൽ പൊതുദർശനവും തുടങ്ങി.

ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് കോട്ടയത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപ യാത്രയാണ് മണിക്കൂറുകൾ വൈകി വ്യാഴാഴ്ച രാവിലെയോടെ കോട്ടയത്ത് തിരുനക്കര മൈതാനത്ത് എത്തിച്ചേരുന്നത്. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പതിനായിരക്കണക്കിന് ആളുകളുടെ മുദ്രാവാക്യങ്ങൾക്കിടയിലൂടെയാണ് ഉമ്മൻചാണ്ടി എന്ന നേതാവ് തിരുനക്കര മൈതാനത്തേക്ക് എത്തിച്ചേരുന്നത്. തന്നെ കാണാൻ കത്തുന്ന പതിനായിരങ്ങളോട് ഒരു വാക്കു പറയാതെ ഒരു പുഞ്ചിരി പോലും തരാതെ ജീവിതത്തിൽ ആദ്യമായാണ് ഉമ്മൻചാണ്ടി ചലന മറ്റ് ശരീരമായി കിടക്കുന്നത്.


കോട്ടയം ഡിസിസിയ്ക്ക് മുന്നിൽ കുഞ്ഞൂഞ്ഞ് !

നിറഞ്ഞ ചിരിയുമായി എന്നും ഓടിക്കയറിയിരുന്ന കോട്ടയം ഡിസിസിയ്ക്ക് മുന്നിൽ കണ്ണ് തുറക്കാതെ കുഞ്ഞുഞ്ഞ് കിടന്നു. കണ്ണ് നിറഞ്ഞ് വികാരം അടക്കാനാവാതെ കോട്ടയം നഗരം ആ ജന നേതാവിനെ സ്വീകരിച്ചു. ഇനി ഓർമ്മകളിൽ അനശ്വരനായി ജീവിക്കേണ്ട പ്രിയ നേതാവിന് കോട്ടയത്തിന്റെ മണ്ണ് കണ്ണീരോടെ യാത്രാ മൊഴിയേകി.

നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകി കോട്ടയം നഗരത്തിലേക്ക് എത്തിയ ഉമ്മൻചാണ്ടിയുടെ വിലാപയാത്രയ്ക്ക് വികാരഭരിതമായ യാത്രയയപ്പാണ് പ്രവർത്തകർ നൽകിയത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പുലർച്ചെ നാല് മണി മുതൽ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിൽ ആയിരങ്ങളാണ് തടിച്ചുകൂടി നിന്നിരുന്നത്.

ഡി സി സി ഓഫിസിന് മുന്നിൽ പൊതു ദർശനത്തിനായി ഇരുപത് മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇവിടെ എത്തുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച് അവസാനമായി പ്രിയ നേതാവിനെ ആദരിക്കാനായി കൂട്ടം ചേർന്ന് നിൽക്കുകയാണ് ജനം. രാഷ്ട്രീയ വ്യത്യാസമില്ലാതെ വികാരഭരിതമായ നിറകണ്ണുകളോടെയാണ് ജനക്കൂട്ടം ഉമ്മൻചാണ്ടിക്കായി കാത്തുനിൽക്കുന്നത്. പുലർച്ചെ നാലു മണിക്ക് എത്തിയ ഈ ജനക്കൂട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അമ്മമാരും സഹോദരിമാരും പ്രായമായവരും ഉണ്ട്. ഇവർക്കെല്ലാം ഒറ്റ വികാരം മാത്രം ഉമ്മൻചാണ്ടി.

ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹത്തെ കോടിമത പാലത്തിനരികിൽ നിന്നുതന്നെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. നൂറുകണക്കിന് അകമ്പടി വാഹനങ്ങളുടെ പിന്തുണയിലാണ് ഉമ്മൻചാണ്ടി തന്റെ അവസാന യാത്രയ്ക്കായി കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്. മുദ്രാവാക്യം വിളികളും കണ്ടമിടറയുള്ള കണ്ണീരണിയുന്ന ഓർമ്മകളുമായി പ്രവർത്തകർ റോഡിൻറെ ഇരുവശത്തും നിരന്നു നിന്നു.

 

സാധാരണക്കാരായ ആളുകൾ ഉമ്മൻചാണ്ടി എന്ന വികാരത്തെ നെഞ്ചിലേറ്റി റോഡിൽ അദ്ദേഹത്തെ ഒരു നോക്കു കാണാനായി കാത്തുനിൽക്കുകയായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയ ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹത്തിൽ റീത്ത് സമർപ്പിച്ച ആദരാഞ്ജലി അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നുള്ള ആളുകൾ ഒഴുകിയെത്തി. ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ നടൻ മമ്മൂട്ടി തിരുനക്കര മൈതാനിയിൽ എത്തി. നടൻ സുരേഷ് ഗോപി , മന്ത്രിമാരായ എ കെ ശശീന്ദ്രൻ , റോഷി അഗസ്റ്റിൻ ഉൾപ്പെടെ നിരവധി പേർ തിരുനക്കര മൈതാനിയിൽ എത്തി ഭൗതികശരീരം എത്തിചേരാൻ കാത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (3 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (5 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (5 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (6 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (6 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (6 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (7 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (7 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (7 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (7 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (8 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (8 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (9 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (9 hours ago)

Malayali Vartha Recommends