നാട്ടിൽനിന്ന് ഗൾഫിലേക്ക് മടങ്ങാനാഗ്രഹിച്ച് പ്രവാസികൾ; ധാരണ യാത്രവിമാനങ്ങൾ ഇന്ത്യയിൽനിന്ന് അനുവദിക്കണമെന്ന ആവശ്യം ഏറെ ശക്തമാകുന്നു, വിമാനങ്ങളുടെ വിലക്ക് ഇന്ത്യ കഴിഞ്ഞ ദിവസം ആഗസ്റ്റ് 31 വരെ നീട്ടി

നാട്ടിൽനിന്ന് ഗൾഫിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്കായി സാധാരണ യാത്രവിമാനങ്ങൾ ഇന്ത്യയിൽനിന്ന് അനുവദിക്കണമെന്ന ആവശ്യം ഏറെ ശക്തമാകുന്നു. കൊറോണ വ്യാപനത്തിന്റെ വ്യാപ്തി കുറയുന്നതിനാൽ തന്നെ ഗൾഫ്രാജ്യങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി വിദേശികൾക്ക് രാജ്യത്തേക്ക് മടങ്ങാൻ അനുമതിയും ഇതിനോടകം നൽകിയിട്ടുണ്ട്. എന്നാൽ, മറ്റു രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളുടെ വിലക്ക് ഇന്ത്യ കഴിഞ്ഞ ദിവസം ആഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതോടെ പ്രവാസികളുടെ യാത്ര മുടങ്ങുന്ന അവസ്ഥയാണ് ഉരുവായിരിക്കുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആഗസ്റ്റ് ഒന്നുമുതൽ മടങ്ങിവരാനുള്ള അനുമതി ഖത്തർ ഇതിനോടകം തന്നെ നൽകിയിരുന്നു.
അതോടൊപ്പം തന്നെ റീ എൻട്രി പെർമിറ്റ് എടുത്തവർക്ക് ഖത്തറിലേക്ക് തിരിച്ചെത്താവുന്നതാണ്. എന്നാൽ, ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് വീണ്ടും ഇന്ത്യൻ സർക്കാർ നീട്ടിയതോടെ എങ്ങനെ മടങ്ങാനാകുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള ഒട്ടനവധി പ്രവാസികൾ. എന്നാൽ ഇതിനോടകം തന്നെ ഖത്തറിലേക്ക് മലയാളികളടക്കമുള്ള ഏറെ ആരോഗ്യപ്രവർത്തകർ തിരിച്ചെത്തിയിട്ടുണ്ട്. ആദ്യം സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകർക്ക് മടങ്ങാനാണ് അനുമതി ലഭിച്ചിരുന്നത്എങ്കിലും, പിന്നീട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കും അനുമതി ലഭിക്കുകയുണ്ടായി.
അതേസമയം ഖത്തറിലേക്ക് മടങ്ങിയെത്താനുള്ള റീ എൻട്രി പെർമിറ്റിനുള്ള അപേക്ഷ സ്വീകരിക്കൽ ആഗസ്റ്റ് ഒന്നിന് ആരംഭിക്കുകയുണ്ടായി. വിദേശരാജ്യങ്ങളിലേക്കുമുള്ള വിമാനസർവിസുകൾക്കുള്ള വിലക്ക് ഇന്ത്യൻ സർക്കാർ ആഗസ്റ്റ് 31 കഴിഞ്ഞാലും നീട്ടാനുള്ള സാധ്യതയും നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ തീരുമാനം പ്രവാസികൾക്ക് വലിയ പ്രയാസമാണ് നിലവിലെ സാഹചര്യത്തിൽ സൃഷ്ടിക്കുന്നത്. കോവിഡിന് തൊട്ടുമുമ്പ് നാട്ടിൽ പോയി അവിടെ കുടുങ്ങിയവരുടെ വിസ കാലാവധിയടക്കം തീർന്ന സ്ഥിതിയാണ് ഉരുവായിരിക്കുന്നത്. എന്നാൽ കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ ഖത്തർ അടക്കമുള്ള ഗൾഫ്രാജ്യങ്ങൾ വിസ കാലാവധി സംബന്ധിച്ച് ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, പ്രവാസികളുടെ മടങ്ങിവരവിന് തങ്ങൾ അനുമതി നൽകിയ സാഹചര്യത്തിൽ ഇനി അത്തരം ഇളവുകൾ ഗൾഫ്രാജ്യങ്ങൾ തുടരാൻ സാധ്യതയുമില്ല എന്നതാണ്. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്ക് മടങ്ങിവരാൻ വിദേശ രാജ്യങ്ങൾ ഇന്ത്യൻ സർക്കാറുമായി ഉഭയകക്ഷി കരാർ ഉണ്ടാക്കേണ്ടിവരുന്നതാണ്. ഇത്തരം കരാർ വഴി വന്ദേഭാരത് മിഷൻ സംവിധാനമോ ചാർട്ടേഡ് വിമാന സംവിധാനമോ ഉണ്ടാക്കണം എന്നതാണ് പ്രവാസികളിൽ ഉയരുന്ന ആവശ്യം. നിലവിൽ കേരളത്തിൽനിന്ന് യു.എ.ഇയിലേക്ക് പ്രവാസികൾ മടങ്ങിയത് ഇത്തരം കരാർ അടിസ്ഥാനത്തിലാണ് എന്നതാണ്..
https://www.facebook.com/Malayalivartha






















