ഇന്ത്യക്കാർക്ക് മടങ്ങാൻ വഴി തെളിയുന്നു; കുവൈറ്റിലേക്കുള്ള പ്രവാസികളുടെ ആശങ്കകൾ ഒഴിയുന്നു, വഴിയൊരുക്കി അധികൃതർ, ഇരു രാജ്യത്തെയും വിമാനക്കമ്പനികൾക്ക് പ്രതിദിനം 500 സീറ്റുകൾ വീതം അനുവദിക്കും
ഓരോ ഗൾഫ് രാഷ്ട്രങ്ങളും പ്രവാസികൾക്കായി വാതിലുകൾ തുറന്നപ്പോഴും ഏക ആശങ്ക കുവൈറ്റ് ആയിരുന്നു. പ്രവാസികൾക്ക് അനുമതി നൽകിയിട്ടും ഇന്ത്യ ഉൾപ്പടെയുള്ള 70 രാജ്യങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. പാറാവ്‌സി മലയാളികൾ ഉൾപ്പടെയുള്ളവർ ആശങ്കയിലായിരുന്നു . വിമാന സർവസ് ഇല്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് മടങ്ങാൻ വഴി തെളിയുകയാണ്. ആഗസ്റ്റ് 10 മുതൽ ഒക്ടോബർ 24 വരെ താൽക്കാലിക വിമാന സർവിസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് കുവൈത്ത് ഡി.ജി.സി.എ അംഗീകാരം നൽകിയിരിക്കുകയാണ്.
ആയതിനാൽ തന്നെ ഇതനുസരിച്ച് ഇരു രാജ്യത്തെയും വിമാനക്കമ്പനികൾക്ക് പ്രതിദിനം 500 സീറ്റുകൾ വീതം അനുവദിക്കും. ഇരുരാജ്യത്തെയും വ്യോമയാനവകുപ്പ് മേധാവികൾ തമ്മിൽ ജൂലൈ 28ന് നടന്ന വിർച്വൽ യോഗത്തിലാണ് താൽക്കാലിക വിമാന സർവിസ് സംബന്ധിച്ച് ധാരണയായിരിക്കുന്നത്. ഇതിെൻറ തുടർച്ചയായി ഇന്ത്യ മുന്നോട്ടുവെച്ച നിർദേശങ്ങൾ കുവൈത്ത് അംഗീകരിച്ചതോടെയാണ് ഇത്തരത്തിലുള്ള നിർദ്ദേശങ്ങളിൽഎത്തിച്ചേർന്നത്.
ഇന്ത്യയിലെ വിജയവാഡ, ഗയ, ന്യൂഡൽഹി, അമൃതസർ, മുംബൈ, കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹ്മദാബാദ്, ജയ്‌പുർ, മംഗളൂരു വിമാനത്താവളങ്ങളിലേക്കാണ് സർവിസ് ഉണ്ടാകുന്നത്. ഓരോ രാജ്യത്തിനും അനുവദിക്കപ്പെട്ട സീറ്റുകൾ അതത് രാജ്യത്തെ വ്യോമയാന വകുപ്പാണ് വിമാനക്കമ്പനികൾക്ക് വീതിച്ചു നൽകുന്നത്.
അതോടൊപ്പം തന്നെ ലഭ്യമാകുന്ന കണക്കനുസരിച്ച് കുവൈത്ത് എയർവേസിന് 300 സീറ്റുകളും ജസീറ എയർവേസിന് 200 സീറ്റുകളും എന്ന തോതിലാണ് കുവൈത്ത് ഡി.ജി.സി.എ സീറ്റുകൾ നൽകിയത്. കുവൈത്തിൽ താമസാനുമതിയുള്ള ഇന്ത്യക്കാർ, ഇന്ത്യയിൽ കഴിയുന്ന കുവൈത്ത് പൗരന്മാർ എന്നിവർക്ക് കുവൈത്തിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇന്ത്യയിലേക്ക് പ്രവേശനാനുമതി ഉള്ള കുവൈത്ത് പൗരന്മാർ, കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ എന്നിവർക്കാണ് ഇന്ത്യയിലേക്ക് പോവാൻ കഴിയുക. എയർലൈൻസുകൾക്ക് വെബ്സൈറ്റുകൾ വഴിയും ട്രാവൽ ഏജൻസികൾ വഴിയും ടിക്കറ്റ് വിൽപന നടത്താനും കരാർ അനുമതി നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha