ഒന്നുമില്ല, കുറച്ചു കമ്പിയും ചാരവും മാത്രം... അജ്മാനിൽ ബുധനാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ എല്ലാം നഷ്ടപെട്ട പ്രവാസി മലയാളികൾ, പൊട്ടിക്കരയാനാകാതെ നോക്കി നിൽക്കേണ്ടി വന്നു
അജ്മാനിൽ ബുധനാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ പ്രവാസികൾക്ക് സംഭവിച്ചത് ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ. വെൽഡിങ് നടത്തിയ ഭാഗത്തു നിന്ന് തീപ്പൊരി ചിതറി മെത്തകളിലേക്ക് വീണതാണെന്നാണ് ലഭ്യമാകുന്ന വിവരം. ചൂടു കാലമായതും ചെറിയ കാറ്റ് ഉണ്ടായിരുന്നതും മൂലം തീ പെട്ടെന്ന് ആളിപ്പടരാൻ കാരണമായി മാറുകയായിരുന്നു. ഇതേത്തുടർന് മലയാളികളുടെ ഇരുപതോളം കടകളാണ് കത്തിയമർന്നത്. അജ്മാൻ സനയ്യയിലെ സിറ്റിസെന്ററിന് എതിർവശത്തുള്ള ഇറാനി സൂഖ് ആണ് ഇതിൽ പൂർണമായും കത്തിനശിച്ചത്.
അതേസമയം തുറന്ന സൂഖ് ആയതുകൊണ്ട് ചൂടുകൂടിയതോടെ എ.സി. സ്ഥാപിക്കുന്നതിനുള്ള അറ്റക്കുറ്റപ്പണിക്കിടെ ഉണ്ടായ തീപ്പൊരിയാണ് വൻതീപ്പിടിത്തത്തിന് കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ തന്നെയും അക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി വ്യക്തമാക്കുകയുണ്ടായി. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാർക്കറ്റ് നാല് മാസത്തേക്ക് അടച്ചിട്ടിരുന്നതുകൊണ്ടും ആളപായം ഒഴിവാകുകയായിരുന്നു.
"ഒന്നുമില്ല, കുറച്ചു കമ്പിയും ചാരവും മാത്രം. അടുത്താഴ്ചയോടെ ഇവിടം തുറക്കുമെന്നും അൽപ്പം കച്ചവടം നടക്കുമെന്നും കരുതിയതാ...എല്ലാം പോയി"- വൻ അഗ്നിബാധയുണ്ടായ അജ്മാൻ ഇറാനി മാർക്കറ്റിൽ രണ്ടു കടകൾ നടത്തുന്ന വടകര കുന്നുമേക്കര സ്വദേശി മുസ്തഫ കുഞ്ഞിപ്പറമ്പത്ത് ഇടറിയ ശബ്ദത്തിൽ നിറകണ്ണുകളോടെ പറഞ്ഞു. 13 വർഷമായി ഇവിടെ കടകൾ നടത്തുന്ന മുസ്തഫ തനിക്ക് മൂന്നു ലക്ഷം ദിർഹത്തിന്റെ നഷ്ടമുണ്ടെന്നും വെളിപ്പെടുതുകയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തിൽ അടുത്താഴ്ച മാർക്കറ്റ് തുറക്കുന്നതിന്റെ മുന്നോടിയായി അറ്റകുറ്റപ്പണി നടക്കുമ്പോഴായിരുന്നു തീപിടിത്തം ഉണ്ടായിരിക്കുന്നത്. താനടക്കം മിക്ക കട ഉടമകളും അവിടെ ഉണ്ടായിരുന്നതായി മുസ്തഫ പറയുന്നു.
എന്നാൽ തന്നെയും നാലുമാസമായി മാർക്കറ്റ് അടഞ്ഞു കിടന്നിരുന്നതിനാൽ ആളപായമുണ്ടായില്ല എന്നത് വളരെ ആശ്വാസം നൽകുകയാണ്. അടുത്തസമയത്തു നാലു കടകൾ വാങ്ങി ലക്ഷങ്ങളുടെ സാധനങ്ങൾ സംഭരിച്ചിരുന്ന മലപ്പുറം സ്വദേശി കമറുദ്ദീനെപ്പോലുള്ളവരുടെ നഷ്ടം വളരെ വലുതാണെന്നും വെണ്ണീറായ മാർക്കറ്റിന് സമീപം നിന്ന് മുസ്തഫ വേദനയോടെ പറയുകയുണ്ടയി. കൊറോണ വ്യാപനത്തിന്റെ ദുരിത നാളുകൾ പിന്നീടുവന്ന പ്രവാസികൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ തീപിടിത്തം.
https://www.facebook.com/Malayalivartha