ഇന്ത്യയോടുള്ള സൗദിയുടെ സ്നേഹം ഇതാണ്; ചൊറിഞ്ഞ പാക്കിസ്ഥാനെ മാന്തി സൗദി, ആ കളി ഇവിടെ നടക്കില്ല, കൂപ്പുകുത്തിവീഴാൻ തയ്യാറായി പാകിസ്ഥാൻ
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആഗോള തലത്തില്‍ വേദി ഒരുക്കാനുള്ള കഠിന ശ്രമത്തിലാണ് പാകിസ്താന്‍ എന്ന കാര്യം അത്യം മുതൽക്കേ തന്നെ വാർത്തകളിൽ വന്നതാണ്. എന്നാലിതാ ഇപ്പോൾ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ പിന്തുണ നേടുകയാണ് പാകിസ്താന്റെ നീക്കം എന്നത്. ഒഐസിയിലെ പ്രധാന രാജ്യമാണ് സൗദി അറേബ്യ. സൗദി അറേബ്യ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ല എന്നത് മനസിലാക്കിയ പാകിസ്ഥാൻ അടുത്ത നീക്കം തുടങ്ങിയിരിക്കുകയാണ്. ഇക്കാര്യം ബോധ്യപ്പെട്ട പാകിസ്താന്‍ സ്വന്തം വഴി നോക്കുമെന്ന് ഭീഷണി മുഴക്കിയതായുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. എന്നാല്‍ പാകിസ്താന്റെ ഓലപ്പാമ്പ് ഭീഷണിയിൽ വീഴാതെ, അധികം വൈകാതെ തന്നെ സൗദി അറേബ്യ തങ്ങളുടെ ശക്തി കാണിച്ചു. ഇതോടെ പാകിസ്താന്‍ ശരിക്കും പെട്ട അവസ്ഥയിലാണ്. അധികം വൈകാതെ പാകിസ്താന്‍ നിശ്ചലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം കശ്മീര്‍ വിഷയത്തില്‍ ഏറെകാലമായി ഇന്ത്യയ്‌ക്കെതിരെ കോപ്പ് കൂട്ടുകയാണ് പാകിസ്താന്‍. ഇതേതുടർന്ന് മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒഐസി) ന്റെ പിന്തുണ നേടാനാണ് പാകിസ്താന്റെ നീക്കങ്ങള്‍ എന്നത്. പക്ഷേ ഇതുവരെ ഒഐസി ഐക്യത്തോടെ ഇന്ത്യക്കെതിരെ നീങ്ങിയിട്ടില്ല. ഒഐസിയിലെ പ്രബല രാജ്യമാണ് സൗദി അറേബ്യ എന്നത്. ഒപ്പം ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് സൗദിക്ക് പണ്ടേ ഉള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യാ വിരുദ്ധ നീക്കത്തിന് സൗദി തയ്യാറുമല്ല. ഒപ്പം സൗദി മുന്‍കൈയ്യെടുക്കാതെ ഒഐസിയില്‍ കാര്യമായ നടപടിയുണ്ടാകുകയുമില്ല.
എന്നാൽ ഇക്കാര്യം ബോധ്യപ്പെട്ട പാകിസ്താന്‍ സൗദി അറേബ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ തീരുമാനിക്കുകായായിരുന്നു. 'സൗദി അറേബ്യ ഒഐസി യോഗം വിളിക്കാന്‍ തയ്യാറാകണം, അല്ലെങ്കില്‍ തങ്ങള്‍ മുന്‍കൈയ്യെടുത്ത് പാകിസ്താനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ യോഗം വിളിക്കും' - എന്ന് ഭീഷണി മുഴക്കിയത് പാകിസ്താന്‍ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ്.കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ഒഐസി നയം പ്രഖ്യാപിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യം എന്നത്. ഒരു വാര്‍ത്താ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി സൗദിക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ സൗദി അറേബ്യ കര്‍ശന നിലപാട് സ്വീകരിച്ചു.
https://www.facebook.com/Malayalivartha