പ്രവാസി മലയാളികളെ കാത്തിരുന്നത് ഏറെ നൊമ്പരപ്പെടുത്തുന്ന ആ വാർത്ത; കളിക്കൂട്ടുകാരായി കൂട്ടുപിരിയാതെ നടന്ന മൂവർ സംഘം ഒടുവിൽ മരണത്തിലും ഒരുമിച്ചുതന്നെ, ചെറുപ്പം മുതൽ ഉള്ള സ്നേഹബന്ധം മരണത്തിലും ഒരുമിച്ചായത് ദേശീയദിനാഘോഷത്തിനിടെ...
സൗദിയുടെ ദേശീയദിനാഘോഷങ്ങൾക്കുപിന്നാലെ പ്രവാസി മലയാളികളെ കാത്തിരുന്നത് ഏറെ നൊമ്പരപ്പെടുത്തുന്ന വാർത്തയായിരുന്നു. കളിക്കൂട്ടുകാരായി കൂട്ടുപിരിയാതെ നടന്ന മൂവർ സംഘം ഒടുവിൽ മരണത്തിലും ഒരുമിച്ചുതന്നെ പോവുകയുണ്ടായി. ഇന്നലെ (വ്യാഴം) പുലർച്ചെ ദമാം- അൽഖോബാർ ഹൈവേയിൽ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേരും തൽക്ഷണം മരിക്കുകയായിരുന്നു. ഇവരുടെ ചെറുപ്പം മുതൽ ഉള്ള സ്നേഹബന്ധം മരണത്തിലും ഒരുമിച്ചായത് ദേശീയദിനാഘോഷത്തിനിടെ സൗദിയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തുകയുണ്ടായി.
കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ റാഫിയുടെ മകൻ മുഹമ്മദ് സനദ്, വയനാട് സ്വദേശി ചക്കരവീട്ടിൽ അബൂബക്കർ മകൻ അൻസിഫ്, താനൂർ കുന്നുംപുറം സ്വദേശി തൈക്കാട്ട് വീട്ടിൽ സൈതലവിയുടെ മകൻ മുഹമ്മദ് ഷഫീഖ് എന്നിവരാണ് ദമാം ദഹ്റാൻ മാളിനടുത്ത് ഇന്നലെ പുലർച്ചെ രണ്ടു മണിക്ക് ഉണ്ടായ അപകടത്തിൽ മരിച്ചത്. മൂന്നു പേരും ഒരേ വയസുകാരുമാണ്(22). ഇവർ മൂവരും മൂന്നു ജില്ലയിൽ നിന്നുള്ളവരാണെങ്കിലും ഒരുമിച്ച് പഠിച്ചവരും വളർന്നവരുമാണ്. എന്നാൽ കാത്തിരുന്നത് വളരെ ഏറെ നൊമ്പരപ്പെടുത്തുന്ന വാർത്തയാണ്. ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് വൈകിയുറങ്ങിയ ദമാമിലെ മലയാളികൾ ഉണർന്നപ്പോൾ യുവാക്കളുടെ മരണവാർത്ത ഞെട്ടലോടെയാണ് കേട്ടുണർന്നത്.
അതേസമയം സൗദി ദേശീയദിനാഘോഷ പരിപാടികൾ ആസ്വദിക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെ സമ്മതത്തോടെ ഒരേ വാഹനത്തിലാണ് മൂവരും അൽഖോബാറിലേക്ക് യാത്രതിരിച്ചത്. രാത്രി വളരെ വൈകി അൻസിഫ് കട അടച്ചതിന് ശേഷമാണ് ഖോബാറിലേക്ക് പോയത്. രണ്ട് സഹോദരങ്ങളും രണ്ടു സഹോദരിമാരും ഉണ്ട് അൻസിഫിന്. അഞ്ചു പേരും സഹോദരി ഭർത്താവും ദമാമിൽ തന്നെയാണ്. പിതാവിന്റെ കൂടെത്തന്നെയാണ് ജോലിചെയ്തു വന്നിരുന്നത്. ഷെഫീഖിന് രണ്ടു സഹോദരങ്ങളും ഒരു സഹോദരിയും ആണുള്ളത്. ഷെഫീഖ്, മൂത്ത സഹോദരനും ഒരുമിച്ച് ഒരു കമ്പനിയിലാണ് ജോലി ചെയ്തത്.
അതോടൊപ്പം തന്നെ മുപ്പതിലധികം വർഷമായി ദമാമിൽ ഉള്ള അദ്ദേഹം ഏറെ പ്രതീക്ഷകൾ നൽകി വളർത്തിയ മകന്റെ വിയോഗം വിശ്വസിക്കാനാകാതെ തളർന്നിരിക്കുകയാണ്. സനദിന്റെ കുടുംബവും ദമാമിൽ തന്നെയാണുള്ളത്. ബഹ്റൈനിലാണ് സനദ് നിലവിൽ പഠിക്കുന്നത്. ഇവർ ഓടിച്ചിരുന്ന കാർ ഹൈവേയിൽ നിന്ന് പാരലൽ റോഡിലേക്കിറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. മുന്നുപേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലകസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha