വിമാനത്താവളത്തിലെ ശുചിമുറിയിൽ മാലിന്യപെട്ടിയില്‍ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ കുഞ്ഞ്; ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലകുനിച്ച് അറബ് രാഷ്ട്രം, ഏറെ വിവാദങ്ങൾക്ക് വഴിവച്ച സംഭവം വഴിത്തിരിവിലേക്ക്, പ്രവാസികളായ മാതാപിതാക്കളെ കണ്ടെത്തി
ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഖത്തർ തലകുനിക്കേണ്ടി വന്നതും ഏറെ വിവാദങ്ങൾക്ക് വഴിവച്ചതുമായ സംഭവം വഴിത്തിരിവിലേക്ക്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ശുചിമുറിയിൽ മാലിന്യപെട്ടിയില്‍ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ കുഞ്ഞിനെ കണ്ടെടുത്തതിനെ തുടർന്ന് വനിതാ യാത്രക്കാരെ പരിശോധിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചു. ഇതേതുടർന്ന് മാതാപിതാക്കളെ കണ്ടെത്താനുള്ള കർശന താക്കീതും അധികൃതർ നൽകിയിരുന്നു. ഇപ്പോഴിതാ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാപിതാക്കളെ തിരിച്ചറിഞ്ഞതായി അധികൃതർ.
ഇരുവരും ഏഷ്യന്‍ സ്വദേശികളാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം അമ്മ രാജ്യം വിട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഏഷ്യന്‍ രാജ്യക്കാരിയായ കുഞ്ഞിന്റെ അമ്മ മറ്റൊരു ഏഷ്യക്കാരനുമായി ബന്ധം പുലര്‍ത്തിയിരുന്നതായും ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം മാലിന്യപെട്ടിയില്‍ ഉപേക്ഷിച്ച ശേഷം യുവതി രാജ്യം വിട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.
കുഞ്ഞിന്റെ പിതാവിനെ ദോഹയില്‍ തന്നെ അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. യുവതിയുമായി ബന്ധം പുലര്‍ത്തിയിരുന്നതായും പ്രസവിച്ച ഉടന്‍ മൊബൈല്‍ ഫോണില്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ അയച്ച ശേഷം മാലിന്യപെട്ടിയില്‍ നിക്ഷേപിച്ച വിവരവും രാജ്യം വിടുകയാണെന്ന സന്ദേശവും യുവതി അയച്ചിരുന്നതായും ഇയാള്‍ അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലിനിടെ പറഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ ഇയാളാണ് പിതാവെന്നും തെളിഞ്ഞു.
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിനാണ് ശുചിമുറിയിലെ മാലിന്യപെട്ടിയില്‍ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ നവജാതശിശുവിനെ കണ്ടെടുത്തത്. ഏറെ വിവാധനങ്ങൾ സൃഷ്‌ടിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയാണ് ഉത്തരവിട്ടത്. അടിയന്തര മെഡിക്കല്‍ പരിചരണം നല്‍കിയ ശേഷം പെണ്‍കുഞ്ഞ് ശിശുപരിപാലന കേന്ദ്രത്തിന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത്.
https://www.facebook.com/Malayalivartha