ഈ മാസം 31വരെ പ്രവാസികൾക്ക് അവസരം നൽകി കുവൈറ്റ്; ജോലിസ്ഥലത്തുനിന്നും ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ലഭിച്ച ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പിഴയടയ്ക്കാതെ തന്നെ താമസവിസ ക്രമീകരിക്കാം
പ്രവാസികള്‍ക്ക് എട്ടിന്റെ പണി നൽകി ഗൾഫ് രാഷ്ട്രം. കുവൈറ്റില്‍ നിലവിൽ ഒന്നര ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദായി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 1,47,000 വിദേശികളുടെ താമസരേഖയാണ് ഇതിനോടകം റദ്ദാക്കിയത്. അനധികൃത താമസക്കാര്‍ക്ക് അടുത്ത മാസം ഒന്നു മുതല്‍ അനുവദിച്ചിരിക്കുന്ന ഭാഗിക പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതാണ്. ഇതിനായുള്ള നടപടിക്രമങ്ങള്‍ അതാത് ഗവര്‍ണ്ണറേറ്റുകളില്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
അതോടൊപ്പം തന്നെ ജോലിസ്ഥലത്തുനിന്നും ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ലഭിച്ച ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പിഴയടയ്ക്കാതെ തന്നെ തങ്ങളുടെ താമസവിസ ക്രമീകരിക്കുന്നതിന് കുവൈത്ത് മാനവവിഭവശേഷി പൊതുവകുപ്പ് നടപടി ആരംഭിച്ചതായി റിപ്പോർട്ട്. നിയമലംഘകര്‍ക്ക് തങ്ങളുടെ താമസവിസ ക്രമീകരിക്കുന്നതിനുള്ള അവസരം ഈ മാസം 31വരെ ആഭ്യന്തര മ്രന്താലയം നൽകുകയുണ്ടായി. സ്വകാര്യമേഖലയിലുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഒളിച്ചോട്ട കേസുകള്‍ എന്നതുള്‍പ്പെടെയുള്ള പരാതികളില്‍ അനുഭാവപൂര്‍വമായ നടപടികള്‍ മാനവവിഭവശേഷി അതോറിറ്റി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha