നാട്ടിലെത്തി ആറ് മാസം കഴിഞ്ഞവരുടെ ശ്രദ്ധയ്ക്ക്; ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ലെന്ന് അധികൃതർ, ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കി
കൊറോണ വ്യാപനം നിരവധി പ്രതിസന്ധികളാണ് പ്രവാസികൾക്ക് നൽകിയത്. ലോക്ക് ഡൗൺ തുടങ്ങിയ ആദ്യ നാളുകളിൽ തന്നെ ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ ജോലിയില്ലാതെ കുടുങ്ങിയത് നിരവധിപേരാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായ ഒട്ടനവധി പ്രവാസികൾ പല സംഘടനകളുടെയും സഹായത്താൽ നാട്ടിൽ എത്തിച്ചേർന്നു. പ്രതിസന്ധികളിലെല്ലാം നെഞ്ചോട് ചേർത്ത പ്രവാസലോകം കണ്ടതിൽ വച്ച് ഏറെ ദയനീമായ കാഴ്ചകളായിരുന്നു അത്. എന്നാൽ പ്രതിസന്ധികളിൽ പോലും പ്രവാസികൾക്കായി ഒട്ടനവധി ഇളവുകളാണ് ഗൾഫ് മേഖല നൽകിയത്. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. ഒമാനിലെ വിസാ നിയമമനുസരിച്ച് തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തങ്ങരുത്. ഇങ്ങനെ വരുന്ന പക്ഷം വിസ റദ്ദാകുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് അവസാനിപ്പിക്കുകയുണ്ടായി. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കിയിയതായും അധികൃതര്‍ അറിയിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ഇളവുകൾ ഒഴിവാക്കിയതെന്ന് റോയൽ ഒമാൻ പൊലീസ് സിവിൽ ഏവിയേഷൻ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു . ഈ നയത്തിൽ ഏറെ ആശങ്കയിലാണ് പ്രവാസികൾ.
മാത്രമല്ല, നാട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ അവസാനം മുതലാണ് അധികൃതർ ഈ നിയമത്തിൽ താൽക്കാലിക ഇളവ് നൽകിയത്. ഈ ഇളവ് പ്രകാരം സ്പോൺസറുടെ സമ്മതപത്രം ഉണ്ടെങ്കിൽ ഇക്കാലയളവ് കഴിഞ്ഞവർക്കും ഒമാനിലേക്ക് തിരികെയെത്താൻ സാധിച്ചിരുന്നു. എന്നാൽ നാട്ടിൽ നിൽക്കുന്ന ഒമാൻ വിസയുള്ള പ്രവാസികൾക്ക് ഈ നയം വലിയ തിരിച്ചടിയാണ് നൽകുന്നത്.
https://www.facebook.com/Malayalivartha