സൗദിക്കും കുവൈറ്റിനും പിന്നാലെ ഒമാൻ; കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി, ഫെബ്രുവരി 25 അര്‍ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍.....
കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിരോധ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഒമാന്‍ രംഗത്ത്. ഇതിന്‍റെ ഭാഗമായി സൗദിക്ക് പിന്നാലെ പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. ലെബനോന്‍, സുഡാന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, ടാന്‍സാനിയ, ഗിനിയ, ഘാന, സിയാറ ലിയോണ്‍, എതോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഒമാൻ താത്ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഒമാന്‍ സുപ്രീം കമ്മിറ്റിയുടെതാണ് തീരുമാനം. ഫെബ്രുവരി 25 അര്‍ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുന്നതാണ്. പതിനഞ്ച് ദിവസത്തേക്കാണ് നിലവില്‍ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് നീട്ടുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. ഒമാനിലേക്കുള്ള യാത്രയ്ക്ക് രണ്ടാഴ്ച മുമ്പ് ഈ രാജ്യങ്ങള്‍ വഴി സഞ്ചരിച്ച ആളുകള്‍ക്ക് അടക്കം വിലക്ക് ബാധകമാകുന്നതാണ്. ഒമാനി പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമായിരിക്കില്ല
അതേസമയം രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ശന മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം രംഗത്ത്. സ്വദേശികളും വിദേശികളും ഒമാന്‍ വിട്ട് പോകരുതെന്നാണ് മന്ത്രാലയം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് എന്നത്. അത്യാവശ്യമാണെങ്കില്‍ മാത്രമേ വിദേശയാത്രകൾ നടത്താന്‍ പാടുള്ളു. കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കൂടുതല്‍ ആണ് എന്നതാണ് ഇത്തരത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ഇടയാക്കിയത്. മരണനിരക്ക് കുറയുന്നതിന് ആവശ്യമായ മുന്‍ കരുതല്‍ ആണ് ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്. അതിന്‍റെ ഭാഗമായാണ് വിദേശയാത്രകൾ ഒഴിവാക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha