Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...

ലോകം കണ്ട ഏറ്റവും വലിയ ഭീകരന്റെ അഞ്ച് ഭാര്യമാരിൽ നിന്നുണ്ടായ കുട്ടികളിൽ പ്രധാനി; ഭീകരതയുടെ കിരീടം ചെറുതിലേതന്നെ സ്വന്തമാക്കിയ ഭീകര മനോഭാവമുള്ളവൻ; താൻ മരിച്ചാലും അൽഖ്വയ്ദയ്ക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ചവൻ; അമേരിക്കയെ ആക്രമിക്കും എന്ന് തുടർച്ചയായി സന്ദേശങ്ങൾ അയച്ച് പ്രതിരോധത്തിലാക്കിയവൻ; 10 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരനെ അമേരിക്ക നൈസായി തീർത്തു എന്ന് റിപ്പോർട്ട്

01 AUGUST 2019 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...

എസ് ജയ്ശങ്കറും എസ്സിഒ അംഗരാജ്യങ്ങളില്‍ നിന്നുള്ള സഹമന്ത്രിമാരും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച നടത്തി

യുക്രെയ്ന്‍ യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവകള്‍ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്...

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...

എയര്‍ ഇന്ത്യ ദുരന്തം; പൈലറ്റ് വിമാനം തകര്‍ത്തത്? പൈലറ്റ് ബോധപൂര്‍വം വിമാനം തകര്‍ത്തതാണെന്ന് സംശയം

ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്നു ബിൻ ലാദൻ. ആ ബിൽ ലാദന്റെ മകനും അപ്പനെക്കാൾ കടുമ്പിടിത്തക്കാരനും പിടിവശിക്കാരനും വളരെ ചെറുതിലേതന്നെ അപകടകരമാം വിധം വളർന്നവനുമായിരുന്നു. ഹംസ. ഹംസ ബിൻ ലാദൻ എന്ന ഭീകര ലോകം മുഴുവനും ഏറ്റെടുത്ത പിന്തുടർച്ചാവകാശി കൊല്ലപ്പെട്ടു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂന്ന് യുഎസ് ഒഫീഷ്യലുകളെ ഉദ്ധരിച്ച് എൻബിസി ന്യൂസാണ് ഈ റിപ്പോർട്ട് ആദ്യം പുറത്തു വിടുന്നത്. ബിൻ ലാദന് തന്റെ അഞ്ച് ഭാര്യമാരിൽ നിന്നുണ്ടായ 23 കുട്ടികളിൽ ഏറ്റവും പ്രധാനിയായിരുന്നു ഹംസ. ഭീകരതയുടെ കിരീടം നേരത്തെ സ്വന്തമാക്കിയ കൊടും ഭീകര മനോഭാവമുള്ളയാളായിരുന്നു ഹംസ എന്നാണ് പുറത്തു വന്നിരുന്ന റിപ്പോർട്ടുകൾ. താൻ മരിച്ചാലും അൽഖ്വയ്ദയ്ക്ക് മരണമില്ലെന്ന് ബിൽലാദനോട് ചെറുതിലേ തന്നെ ഹംസ പറഞ്ഞുവച്ചിരുന്നു.

അമേരിക്കയെ ആക്രമിക്കും എന്നും ഭീഷണി സന്ദശങ്ങൾ തുടർച്ചയായി അയച്ച് സേനയെ എപ്പോഴും പ്രതിരോധത്തിലാക്കിയിരുന്ന ഒരു സ്വഭാവക്കാരനായിരുന്നു ഹംസ. ആ ഹംസയെ അവസാനം അമേരിക്ക തന്നെ തന്ത്രപൂർവം വകവരുത്തിയെന്നാ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭീകരതയുടെ നേതാവെന്ന നിലയിൽ ഹംസയുടെ അതി വേഗത്തിലുള്ള വളർച്ച തിരിച്ചറിഞ്ഞ യുഎസ് 10 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരനാണിത്. ഒടുവിൽ അമേരിക്ക തീർത്തത് ബിൻലാദന്റെ ഭീകരലോകം ഏറ്റെടുത്ത മകൻ ഹംസയെയാണെന്ന് വിവിധ ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു. അമേരിക്കയെ ആക്രമിക്കണമെന്ന് ഓഡിയോ സന്ദേശങ്ങളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും തന്റെ അനുയായികൾക്ക് പ്രകോപനപരമായി ആഹ്വാനം ചെയ്തതിലൂടെ തന്നെ ഹംസ കുപ്രസിദ്ധനായിത്തീർന്നിരുന്നു. ഹംസ എവിടെ വച്ച് എപ്പോഴാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് ബുധനാഴ്ച മൂന്ന് യുഎസ് ഒഫീഷ്യലുകളെ ഉദ്ധരിച്ച് എൻബിസി ന്യൂസ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. ഹംസ ചിലപ്പോൾ മാർച്ചിന് മുമ്പ് വധിക്കപ്പെട്ടിരിക്കാമെന്നും എന്നാൽ അതല്ല രണ്ട് വർഷത്തിനിടയിലായിരിക്കും ഹംസ വധിക്കപ്പെട്ടിരിക്കുന്നതെന്നുമുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ അയാളുടെ മരണം അടുത്തിടെയാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും സൂചനയുണ്ടെന്നാണ് രണ്ട് ഇന്റലിജൻസ് ഒഫീഷ്യലുകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹംസയെ വധിച്ച തന്ത്രപ്രധാനമായ ഓപ്പറേഷനിൽ യുഎസ് ഗവൺമെന്റിന് നല്ലൊരു പങ്കുണ്ടെന്നും എന്നാൽ ഇതിൽ എന്ത് പങ്കാണ് യുഎസ് ഗവൺമെന്റ് വഹിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചില ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. മാർച്ചിൽ ഹംസയുടെ മരണം സ്ഥിരീകരിക്കപ്പെടാത്ത വേളയിൽ ഹംസയുടെ തലയ്ക്ക് ഒരു മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് രംഗത്തെത്തിയിരുന്നു.ഹംസയുടെ വധത്തെക്കുറിച്ച് പ്രതികരിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് തയ്യാറായിട്ടില്ല. തന്റെ പിതാവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഹംസ അപകടകരമായ തോതിൽ വളർന്നതെന്നാണ് യുഎസ് അധികൃതർ പറയുന്നത്.

ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്നു ബിൻ ലാദൻ.2011 മെയ് മാസത്തിൽ യുഎസിന്റെ സീൽ ടീം 6 പാക്കിസ്ഥാനിലെ ഒളിസ്ഥലത്ത് വച്ചാണ് ബിൻ ലാദനെ തന്ത്രപൂർവം വധിച്ചത്. ഇതിനെതിരെ താൻ യുഎസിനോട് പ്രതികാരം ചെയ്യുമെന്ന്ഹംസ തുടർച്ചയായി ഭീഷണി മുഴക്കാറുണ്ടായിരുന്നു. ഏറ്റവും ഒടുവിലത്തെ പൊതു പ്രസ്താവന 2018 ലായിരുന്നു അൽഖ്വയ്ദ മീഡിയയിലൂടെ പുറത്ത് വന്നിരുന്നത്. യുഎസിനെതിരെ ആക്രമണം നടത്താൻ സൗദിയിലെ തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുന്ന സന്ദേശമായിരുന്നു അത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (1 hour ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (2 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (2 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (2 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (2 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (3 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (3 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (3 hours ago)

ഈ വര്‍ഷത്തെ കീം പ്രവേശന പട്ടികയില്‍ മാറ്റമില്ല  (3 hours ago)

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം  (4 hours ago)

വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച  (4 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് വി.മുരളീധരന്‍  (5 hours ago)

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...  (5 hours ago)

ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്: പ്രിയങ്ക കെ ബി ഗണേശ് കുമാറിനെ കുറിച്ച് പറഞ്ഞത്  (5 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...  (5 hours ago)

Malayali Vartha Recommends