Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

ട്രംപ് ഇപ്പോൾ ഇറാനിലേക്ക് തിരിയുന്നു.. . ചെങ്കടലിലെ തങ്ങളുടെ കപ്പലുകള്‍ക്ക് നേരേ ആക്രമണം നടത്തിയ ഹൂത്തി വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കി അമേരിക്ക.. ഹൂത്തികള്‍ അയച്ച എല്ലാ ഡ്രോണുകളും തകര്‍ത്തു..

17 MARCH 2025 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?

അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..

പതിനാലു വർഷത്തിനു ശേഷം ആദ്യമായി ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി.. .ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ ബന്ധം പുനഃസ്ഥാപിച്ചു

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്

മഹായുദ്ധം തുടങ്ങി..! ഇറാന്റെ പാര്‍ച്ചിന്‍ കയറി അടിച്ച് അമേരിക്ക...ഉപഗ്രഹ ചിത്രം തെളിവ് ആണവ കേന്ദ്രം പിള്ളർത്തി

ട്രംപ് ഇപ്പോൾ ഇറാനിലേക്ക് തിരിയുന്നതാണ് കാണാൻ കഴിയുന്നത് . ഗാസയിലെ ഇസ്രയേല്‍ ഉപരോധത്തിനെതിരെ ചെങ്കടലില്‍ ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പലുകളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് യെമനിലെ ഹൂതികള്‍ക്കെതിരെ വലിയ തോതിലുള്ള ആക്രമണ പരമ്പരകളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഴിച്ചുവിട്ടിയിരിക്കുന്നത്. അമേരിക്കയുടെ ആക്രമണങ്ങളില്‍ യെമന്‍ തലസ്ഥാനമായ സനയിലും വടക്കന്‍ പ്രവിശ്യയായ സാദയിലുമായി കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെട്ടതായി ഹൂതികളുമായി ബന്ധപ്പെട്ട അല്‍ മസിറ ടിവി അടക്കം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു .

എന്നാൽ ഒന്നും അവസാനിക്കുന്നില്ല എല്ലാം തുടങ്ങിയിട്ടേയുള്ളൂ. ചെങ്കടലിലെ തങ്ങളുടെ കപ്പലുകള്‍ക്ക് നേരേ ആക്രമണം നടത്തിയ ഹൂത്തി വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കി അമേരിക്ക. യെമനില്‍ ഹൂത്തി കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് തിരിച്ചടിയായിട്ടാണ് ഹൂത്തികള്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരേ ആക്രമണം നടത്തിയത്. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരേ ഹൂത്തികള്‍ അയച്ച എല്ലാ ഡ്രോണുകളും തകര്‍ത്തതായും കപ്പലുകള്‍ക്ക് ഒരു പോറല്‍ പോലും ഏറ്റില്ലെന്നും അമേരിക്ക വ്യക്തമാക്കി.കഴിഞ്ഞ ദിവസം യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക വ്യാപകമായ ആക്രമണം നടത്തിയിരുന്നു. 31 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 

യു.എസ് വ്യോമസേനയുടെ എഫ്-16, എഫ്-18 ഇനങ്ങളില്‍ പെട്ട പോര്‍വിമാനങ്ങളാണ് ഹൂത്തികളെ നേരിടാനായി എത്തിയത്.ഹൂത്തികളുടെ പതിനൊന്നോളം ഡ്രോണുകളാണ് ഇവ വെടിവെച്ചിട്ടത്. യു.എസ് നാവികസേനയുടെ പ്രധാന പടക്കപ്പലായ ഹാരി.എസ്.ട്രൂമാനും സൈനിക നടപടിയില്‍ പങ്കെടുത്തു.നേരത്തേ ഹാരി എസ് ട്രൂമാന്‍ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ പല പടക്കപ്പലുകളേയും ആക്രമിച്ചതായി ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അമേരിക്ക തള്ളിക്കളയുകയായിരുന്നു. ബാലിസ്റ്റിക്ക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് കപ്പലുകളെ തങ്ങള്‍ ആക്രമിച്ചത് എന്നായിരുന്നു ഹൂത്തികളുടെ അവകാശവാദം.

 

ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ദുരന്തമാണു കാത്തിരിക്കുന്നതെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ട്രംപ് രണ്ടാം തവണയും പ്രസിഡന്റായ ശേഷം മിഡില്‍ ഈസ്റ്റില്‍ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും അമേരിക്ക ആവശ്യപ്പെട്ടു. 2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമാക്കി 100 ത്തിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ വാദം.ഐ.എസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായ അബു ഖദിജയെ വക വരുത്തിയതിന് തൊട്ടു പിന്നാലെയാണ് അമേരിക്ക ഹൂത്തികള്‍ക്ക് നേരേ ഇത്രയും വലിയൊരു ആക്രമണം നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (25 minutes ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (27 minutes ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (31 minutes ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (39 minutes ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (58 minutes ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (1 hour ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (1 hour ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (1 hour ago)

ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (2 hours ago)

റോഡിൽ വീണ ഓട്ടോഡ്രൈവർ ടിപ്പർ ലോറി ദേഹത്തുകയറി മരിച്ചു. സംപാജെ ഗ്രാമപഞ്ചായ  (2 hours ago)

ബംഗളൂരുവിനും വിജയപുരക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവിസുകൾ ..  (2 hours ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (2 hours ago)

പവന് 5240 രൂപയുടെ കുറവ്  (2 hours ago)

വിദഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends