കന്യാസ്ത്രീകളുടെ ഉടുപ്പഴിച്ച് നഗ്നത ആസ്വദിക്കുന്നത് ബിഷപ്പ് ഫ്രാങ്കോയ്ക്ക് വലിയ ഹരമായിരുന്നു, മഠത്തിലെത്തിയ ബിഷപ്പ് രാത്രി എട്ട് മണി മുതല്‍ 11 മണി വരെ സിസ്റ്റര്‍ നീനാ റോസിന്റെ മുറിയില്‍ തങ്ങി. അവിടേക്ക് പരാതിക്കാരിയായ കന്യാസ്ത്രീയേയും സിസ്റ്റര്‍ അനുപമയേയും വിളിച്ച് വരുത്തി. ആദ്യം സിസ്റ്റര്‍ നീനാ റോസിന്റെ ഉടുപ്പ് താന്‍ അഴിച്ച് മാറ്റുമെന്ന് ഭീഷണിപ്പെടുത്തി, അതിന് ശേഷം അനുപമയുടെയും പരാതിക്കാരിയുടെയും ഉടുപ്പുകള്‍ ഊരിമാറ്റുമെന്നും പറഞ്ഞു
മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠം ഗസ്റ്റ്ഹൗസ് ബിഷപ്പ് ഫ്രാങ്കോയുടെ കാമകേളീ മന്ദിരമായിരുന്നെന്ന് മുമ്പേ തന്നെ വ്യാപകമായ പരാതിയുണ്ടായിരുന്നതായും സഭാനേതൃത്വം ഇക്കാര്യം ഒതുക്കി ഒതുക്കി വയ്ക്കുകയായിരുന്നെന്നും വിശ്വാസികടളക്കം ആരോപിക്കുന്നു. മഠത്തിന്റെ ചാര്‍ജ്ജുള്ള ബിഷപ്പ് പലതരത്തിലുള്ള തന്ത്രങ്ങളിലൂടെയാണ് കന്യാസ്ത്രീകളെ തന്റെ വലയില്‍ വീഴ്ത്തിയതെന്ന് ആക്ഷേപമുണ്ട്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയോ, അവര്‍ക്കെതിരെ നടപടികള്‍ എടുക്കുകയോ ആയിരുന്നു. പല കന്യാസ്ത്രീകളും ബിഷപ്പിന്റെ കാമലീലകള്‍ക്ക് ഇരയായിട്ടുണ്ടെന്നും സഭയെ ഭയന്നാണ് അവരാരും മുന്നോട്ട് വരാത്തതെന്നും സമരം നടത്തുന്ന സിസ്റ്റര്‍ അനുപമ വെളിപ്പെടുത്തിയിരുന്നു.
2014 മുതല്‍ ബിഷപ്പ് പരാതിക്കാരിയായ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവരുകയായിരുന്നു. ആദ്യമൊക്കെ ഭയമായിരുന്നു. പിന്നീടാണ് പ്രതികരണ ശക്തി താന്‍ വീണ്ടെടുത്തതെന്ന് പരാതിക്കാരി സമരം നടത്തുന്ന കന്യാസ്ത്രീകളോട് പറഞ്ഞിരുന്നു. കന്യാസ്ത്രീകളുടെ ഉടുപ്പഴിച്ച് നഗ്നത ആസ്വദിക്കുന്നത് ബിഷപ്പ് ഫ്രാങ്കോയ്ക്ക് വലിയ ഹരമായിരുന്നു. 2017 ഡിസംബറില്‍ മഠത്തിലെത്തിയ ബിഷപ്പ് രാത്രി എട്ട് മണി മുതല്‍ 11 മണി വരെ സിസ്റ്റര്‍ നീനാ റോസിന്റെ മുറിയില്‍ തങ്ങി. അവിടേക്ക് പരാതിക്കാരിയായ കന്യാസ്ത്രീയേയും സിസ്റ്റര്‍ അനുപമയേയും വിളിച്ച് വരുത്തി. ആദ്യം സിസ്റ്റര്‍ നീനാ റോസിന്റെ ഉടുപ്പ് താന്‍ അഴിച്ച് മാറ്റുമെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തി. അതിന് ശേഷം പരാതിക്കാരിയുടെയും സിസ്റ്റര്‍ അനുപമയുടെയും ഉടുപ്പുകള്‍ അഴിച്ച് മാറ്റുമെന്ന് പറഞ്ഞു.
2016 ഡിസംബറില്‍ ജലന്തറില്‍ നിന്ന് ബിഷപ്പ് പരാതിക്കാരിയായ കന്യാസ്ത്രീയെ വിളിച്ചു. അടുത്തമാസം താന്‍ മഠത്തില്‍ വരുന്നുണ്ടെന്നും കൂടെ കിടക്കണമെന്നും വീണ്ടും ആവശ്യപ്പെട്ടു. അതോടെ അവര്‍ ആകെ അസ്വസ്ഥയായി. ഇത് കണ്ടാണ് സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുളളവര്‍ കാര്യം തിരക്കി. സംഭവം അറിഞ്ഞതോടെ തങ്ങളുടെ മദര്‍ ജന്റാളായിരുന്ന പരാതിക്കാരിയോട് ബിഷപ്പ് വരുന്ന ദിവസം വീട്ടില്‍ പോകാന്‍ പറഞ്ഞു. പിന്നീട് ബിഷപ്പ് വന്നപ്പോള്‍ സിസ്റ്റര്‍ അനുപമ ഇക്കാര്യം ചോദിച്ചു. അങ്ങനെയൊന്നും ഇല്ലെന്നാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് ബാല്‍ല്‍സംഗം നടന്നെന്ന പരാതി ഭഗല്‍പ്പൂര്‍ ബിഷപ്പ് കുര്യന്‍ കളത്തില്‍ വഴി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്ക് നല്‍കി. അതോടെ ഫ്രാങ്കോയുടെ പീഡനം ക്രൂരമായി. അതോടെ പരാതിക്കാരി ഇനിയും കൂടെക്കിടക്കണോ എന്ന് സിസ്റ്റര്‍ അനുപമ ചോദിച്ചു. കൂടെക്കിടത്താത്തതിന്റെ പേരിലാണോ സിസ്റ്ററുടെ സഹോദരന്റെ പേരിലും വീട്ടുകാര്‍്ക്കും സിസ്റ്റര്‍ക്കും എതിരെ ജലന്ദറില്‍ പരാതി നല്‍കിയതെന്നും ചോദിച്ചു.
കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഉറപ്പായതോടെ ആല്‍ഫി എന്ന കന്യാസ്ത്രീ മദര്‍ ജന്റാള്‍ റജീനയ്ക്ക് പരാതി നല്‍കി. എന്നാല്‍ സഭാ അധികാരിയായ ബിഷപ്പിനെതിരെ തനിക്ക് നടപടിയെടുക്കാനാവില്ലെന്ന് അവര്‍ മറുപടി നല്‍കി. ബിഷപ്പുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കണമെന്നും നിര്‍ദ്ദേശിച്ചു. അതോടെ പരാതിക്കാരി ഇനിയും ബിഷപ്പിന്റെ കൂടെക്കിടക്കണോ എന്നാണോ മദര്‍ജനറാള്‍ ഉദ്ദേശിക്കുന്നതെന്ന് സിസ്റ്റര്‍ അനുപമ ചോദിച്ചു. പിന്നീടാണ് സിസ്റ്റര്‍ അനുപമയ്ക്കും അവരുടെ കുടുംബത്തിനും എതിരെ വ്യാജ കേസുകളും ഭീഷണികളും തുടങ്ങിയത്.
https://www.facebook.com/Malayalivartha