റെക്കോർഡുകൾ തകർത്തെറിഞ്ഞ് കെ.എസ്.ആര്‍.ടി.സി; മണ്ഡല മകരവിളക്ക് കാലത്ത് ലഭിച്ച ആകെ വരുമാനം 45.2 കോടി; പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസില്‍ നിന്നുമാത്രം 31.2 കോടി; ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നുമായി കിട്ടിയത് 14 കോടി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്കു മണ്ഡല മകരവിളക്ക് കാലത്ത് ലഭിച്ച വരുമാനത്തില്‍ വന്‍ വര്‍ധന. ഇത്തവണ 45.2 കോടി രൂപയുടെ വരുമാനമാണ് ശബരിമലസീസണില്‍ കെ.എസ്.ആര്‍.ടി.സിക്കു ലഭിച്ചത്. കഴിഞ്ഞ തവണ ഇതു 15.2 കോടി രൂപയായിരുന്നു. 30 കോടിയുടെ വരുമാന വര്‍ധനയാണുണ്ടായത്. പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസില്‍ നിന്നുമാത്രം 31.2 കോടി രൂപയുടെ വരുമാനം ലഭിച്ചു. ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നുമാണ് 14 കോടിരൂപയുടെ വരുമാനമുണ്ടായത്.
44 എ.സി ബസുകളും 99 നോണ്‍ എസി ബസുകളും 10 ഡീലക്‌സ് എസി ബസുകളും 10 ഇലക്ട്രിക്ക് എസി ബസുകളുമാണ് സര്‍വീസ് നടത്തിയത്. പമ്പയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ക്കു സ്ഥിരമായി 70 ബസുകളും ഉപയോഗിച്ചിരുന്നു. മകരവിളക്ക് ദിവസം അത് 1000 ബസുകളാക്കി ഉയര്‍ത്തി. മറ്റുള്ള ബസുകളെ അപേക്ഷിച്ച് കെഎസ്ആര്‍ടിസിക്ക് ഏറ്റവും അധികം ലാഭം നേടിക്കൊടുത്തത് ഇലക്ര്ടിക് ബസുകളാണ്. ഒരു കിലോമീറ്റര്‍ ദൂരം ഓടുന്നതിന് ഡീസല്‍ ബസിന് 31 രൂപ ചെലവു വരുമ്പോള്‍ ഇലക്ര്ടിക് ബസിന് അഞ്ചു രൂപ മാത്രമാണ് ചെലവാകുന്നത്. ചെയിന്‍ സര്‍വീസുകളില്‍ എസി ബസുകളോടായിരുന്നു ഭക്തകര്‍ക്കു കൂടതല്‍ പ്രിയമെന്നും കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കെഎസ്ആര്‍ടിസി ചരിത്രത്തില്‍ ആദ്യമായി ക്യൂആര്‍ കോഡ് സംവിധാനമുള്ള ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടത്തിയതിനാല്‍ തീര്‍ഥാടകരുടെ വരവും പോക്കും ചെലവഴിക്കുന്ന സമയവും എത്രയെന്നുള്ള കൃത്യമായ കണക്ക് ലഭ്യമായി. ഡിജിറ്റല്‍ ടിക്കറ്റിംഗ് സംമ്പ്രദായത്തിലൂടെ കണ്ടക്ടര്‍ ഇല്ലാതെ െ്രെഡവറെ മാത്രം ഉപയോഗിച്ചുള്ള സര്‍വീസ് ആയിരുന്നതിനാല്‍ കോര്‍പറേഷന് അധികലാഭമുണ്ടായി. നിലയ്ക്കല്‍പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം സര്‍വീസ് നടത്തിയതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഭക്തര്‍ വഴിയോരത്ത് ഭക്ഷണം പാചകം ചെയ്യുകയോ പ്ലാസ്റ്റിക് ഉപേക്ഷിക്കുകയോ ചെയ്യാത്തതിനാല്‍ ഏറെ പരിസ്ഥിതി സൗഹൃദമായി ശബരിമല സീസണ്‍ പൂര്‍ത്തിയാക്കുന്നിതല്‍ നിര്‍ണായക പങ്കു വഹിക്കുന്നതിനു കെഎസ്ആര്‍ടിസിക്കു സാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























