കോട്ടയം മണ്സലത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാൻ കെ. പി. സി.സി തീരുമാനം കേരള കോൺഗ്രസ് മാണിക്ക് ഇടുക്കി സീറ്റ് നൽകാമെന്ന് കെ പി സി സി ഹൈക്കമാന്റിനെ അറിയിക്കും; ഇടുക്കിയിൽ പി ജെ ജോസഫ് മത്സരിക്കണമെന്നും നിർദ്ദേശിക്കും

കേരളത്തിൽ നിന്നും ഹൈക്കമാന്റിലേക്ക് നൽകുന്ന സ്ഥാനാർത്ഥി പട്ടികയിൽ ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്തും. കോട്ടയം മണ്സലത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനാണ് കെ. പി. സി.സി. തീരുമാനിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് മാണിക്ക് ഇടുക്കി സീറ്റ് നൽകാമെന്ന് കെ പി സി സി ഹൈക്കമാന്റിനെ അറിയിക്കും. ഇടുക്കിയിൽ പി ജെ ജോസഫ് മത്സരിക്കണമെന്നും നിർദ്ദേശിക്കും. അത് കേരള കോൺഗ്രസ് കേൾക്കുമോ എന്ന് അറിയില്ല.
ഉമ്മൻ ചാണ്ടിയെ കേരളം കടത്തുക എന്നതായിരിക്കും ലക്ഷ്യം. അടുത്ത തെരഞ്ഞടുപ്പിൽ യു ഡി എഫ് ജയിച്ചു വന്നാൽ മുല്ലപ്പള്ളിയെയായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുക. കാരണം ചെന്നിത്തല താൻ പ്രതിപക്ഷ നേതാവായിരിക്കാൻ പോലും യോഗ്യനല്ലെന്ന് തെളിയിച്ചു കഴിഞ്ഞു.
ഉമ്മൻ ചാണ്ടി 20 മണ്ഡലത്തിലും മത്സരിക്കാൻ പറ്റിയ സ്ഥാനാർത്ഥിയാണെന്ന് മുല്ലപ്പള്ളി പരസൃ പ്രഖ്യാപനം നടത്തി. തന്റെ അഭിപ്രായത്തിൽ അദ്ദേഹം ലോക്സഭാ തെരഞ്ഞടുപ്പിൽ മതസരിക്കണമെന്നും അധ്യക്ഷൻ പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രഖ്യാപനത്തോട് ഉമൻ ചാണ്ടി പ്രതികരിച്ചിട്ടില്ല. യു പി എ മന്ത്രിസഭ അധികാരത്തിലെത്തിയാൽ ഉമ്മൻ ചാണ്ടി കെ.സി. വേണുഗോപാലിന് താഴെയുള്ള സ്ഥാനത്ത് മന്ത്രിയാകും . കാരണം വേണുഗോപാൽ രാഹുൽഗാന്ധിയുടെ വിശ്വസ്തനാണ്. കർണാടകത്തിൽ സർക്കാർ പോകാതിരിക്കുന്നത് വേണുവിന്റെ ഇടപെടൽ കാരണമാണ്.
താൻ മത്സരിക്കില്ലെന്ന മുല്ലപള്ളിയുടെ പ്രഖ്യാപനം നിയമസഭ മുന്നിൽ കണ്ടാണ്. കേരള പ്രദേശ് കോൺഗ്രസ്കമ്മിറിയുടെ അധ്യക്ഷനായി മുല്ലപ്പള്ളിയെ കൊണ്ടുവരാൻ രാഹുൽ തീരുമാനിച്ചത് തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയാണ്. മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ ലോക് സഭയും നിയമസഭയും ജയിച്ചാൽ മുല്ലപ്പള്ളി മുഖ്യമന്ത്രിയാകാൻ യോഗ്യനാവും. അപ്പോൾ തർക്കിക്കാൻ ചെന്നിത്തലക്ക് സമയം കിട്ടില്ല. മുല്ലപ്പള്ളിയുടെ വ്യക്തി പ്രഭാവം തന്നെയാണ് അദ്ദേഹത്തെ സഹായിക്കുന്നത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ നിന്നും പുറത്തു പോയതിന് പിന്നിൽ അഴിമതിയാണെന്ന കാര്യം ഹൈക്കമാന്റിനറിയാം. മുല്ലപ്പള്ളിയെ പോലെ കർക്കശനായ മുഖ്യമന്ത്രി അധികാരത്തിലെത്തിയാൽ ഘടകകക്ഷികൾക്ക് പോലും അഴിമതി നടത്താൻ അവസരം ലഭിക്കില്ലെന്നും ഹൈക്കമാന്റ് കരുതുന്നു.
കേന്ദ്രത്തിൽ യു പി എ അധികാരത്തിലെത്തിയില്ലെങ്കിൽ എംപിയായ ഉമ്മർ ചാണ്ടിക്ക് അടുത്ത അഞ്ചു കൊല്ലം ഡൽഹിയിൽ ചുറ്റിതിരിയേണ്ടി വരും. അതുകൊണ്ടാണ് തനിക്ക് അങ്ങനെയൊരു ചിന്തയില്ലെന്ന് ഉമ്മൻചാണ്ടി പറയുന്നത്. കോട്ടയം സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി ആവർത്തിക്കുമ്പോൾ അതിനുപിന്നിലും ഉമ്മൻ ചാണ്ടി തന്നെയാണ്. ജോസ് കെ മാണിയുടെ ഭാര്യയെ കോട്ടയത്ത് മത്‌സരിപ്പിക്കുമെന്ന ധാരണ പരത്തിയതും ഉമ്മൻ ചാണ്ടിയുടെ ക്യാമ്പാണ്. എങ്ങനെയെങ്കിലും കോട്ടയത്ത് നിന്ന് ഉമ്മൻ ചാണ്ടിയെ ഡൽഹിക്ക് വിമാനം കയറ്റുകയാണ് കോൺഗ്രസ് നേതാക്കളുടെ ലക്ഷ്യം . മാണിക്ക് രാജ്യസഭ വാങ്ങി നൽകിയതും ജോസിനെ എം പിയാക്കിയതും ഉമ്മൻചാണ്ടിയാണ് .
ഇടുക്കിയിൽ ഫ്രാൻസിസ് ജോർജിന് പകരം പി ജെ ജോസഫിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഫ്രാൻസിസിന്റെ രാഷ്ട്രീയ ഗുരുവാണ് ജോസഫ് . ഇടുക്കിയിൽ ജോസഫിനെ ഇറക്കിയാൽ അദ്ദേഹം ജയിക്കും. അതിൽ തർക്കമേ ഇല്ല. അങ്ങനെ വരുമ്പോൾ കെ.എം മാണി ഫ്രാക്ഷന് സീറ്റ് ലഭിക്കാതെ വരും. പി ജെ ജയിച്ചാൽ അദ്ദേഹത്തിന്റെ മകൻ തൊടുപുഴയിൽ സ്ഥാനാർത്ഥിയാകും.മാത്രവുമല്ല യു പി എ അധികാരത്തിലെത്തിയാൽ പി ജെ മന്ത്രിയാകണോ ജോസ് കെ മാണി മന്ത്രിയാകണോ എന്ന കാര്യത്തിൽ തർക്കമുണ്ടാകുമെന്നും കോൺഗ്രസ് കരുതുന്നു. അത് തങ്ങൾക്ക് നല്ലതാണെന്ന് കോൺഗ്രസിനറിയാം. ജോസഫ് കാരണമാണ് മാണി ഐക്യമുന്നണി വിടാത്തത്. അതിന് പ്രത്യൂപകാരം കോൺഗ്രസിന് ചെയ്യണം.
https://www.facebook.com/Malayalivartha


























