വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഭീകരരെ തുരത്താന്‍ മുണ്ടും മടക്കികുത്തി പ്രധാനമന്ത്രി സൈന്യത്തെ ഇറക്കിയതുപോലെ കേരളത്തിലെ മാവോയിറ്റുകളെ തുരത്താന്‍ പിണറായി കച്ചകെട്ടി ഇറങ്ങുമോ?

കേരളം അതീവജാഗ്രതയുടെ മണിക്കൂറുകളിലൂടെ ആണ് കടന്നുപോകുന്നത്. പാകിസ്ഥാനില്‍ നിന്നെത്തിയ ഭീകരരെ തുരത്താന്‍ മുണ്ടും മടക്കികുത്തി പ്രധാനമന്ത്രി സൈന്യത്തെ ഇറക്കിയതുപോലെ കേരളത്തിലെ മാവോയിറ്റുകളെ തുരത്താന്‍ പിണറായി കച്ചകെട്ടി ഇറങ്ങുമോ എന്നാണ് ഇപ്പോള്‍ കേരളം ഉറ്റുനോക്കുന്നത്. വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. വെടിവയ്പ് നടന്ന റിസോര്‍ട്ടിനു സമീപം കമഴ്ന്നുകിടന്ന നിലയിലാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പരന്നത്.
എന്നാല്‍ മാവോയിറ്റ് നേതാവ് സി.പി ജലീല്‍ ആണ് മരിച്ചയാള്‍ എന്ന് പോലീസ് തിരിച്ചറിഞ്ഞു. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചില്‍ തുടരുകയാണ്. വയനാട്‌കോഴിക്കോട് ദേശീയപാതയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ബുധനാഴ്ച രാത്രി ഒന്പത് മണിയോടെയാണു സംഭവമുണ്ടായത്. ഇരച്ചുകയറിയ മാവോയിസ്റ്റുകള്‍ താമസക്കാരെ ബന്ദികളാക്കി വെടിയുതിര്‍ത്തു. റിസോര്‍ട്ട് വളഞ്ഞ തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള വെടിവയ്പ് മണിക്കൂറുകള്‍ നീണ്ടു. ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മാവോയിസ്റ്റ് സംഘത്തിലെ ചിലര്‍ സമീപത്തെ കാട്ടിലേക്കു കടന്നുവെന്ന വിവരത്തെത്തുടര്‍ന്ന് കാട്ടില്‍ തെരച്ചില്‍ തുടരുകയാണ്. പ്രദേശത്തു വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടഞ്ഞു. പ്രദേശവാസികളോടു വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ മുന്പും സായുധരായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈത്തിരി, സുഗന്ധഗിരി, അന്പ തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസങ്ങള്‍ക്കുമുന്‌പേ മാവോവാദികള്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha

























