പ്രസവത്തിനായി ഭർത്താവിന്റെ ബൈക്കിൽ ആശുപത്രിയിലെത്തി; പ്രസവം കഴിഞ്ഞിട്ടും യുവതിയെ പുറത്തേയ്ക്ക് കൊണ്ടുവരാതായതോടെ യുവതിയ്ക്ക് ജന്നി വന്നെന്നും, ആരോഗ്യം മോശമായെന്നും ബന്ധുക്കളോട് ആശുപത്രി അധികൃതർ:- ബന്ധുക്കൾ ബഹളമുണ്ടാക്കി ബലമായി അകത്ത് കടന്നപ്പോൾ അറിഞ്ഞത് യുവതി മരിച്ച വിവരം- തിരുവനന്തപുരം ഗൗരീശാ ഹോസ്പിറ്റലിൽ പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം പട്ടം ഗൗരിശയിലെ ഗൗരീശാ ഹോസ്പിറ്റലിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പാച്ചലൂർ സ്വദേശിനിയായ നീതു (33) ആണ് മരിച്ചത്. ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. തുർന്ന് കഴക്കൂട്ടം അസി: കമ്മീഷ്ണറുടെ നേത്വർത്വത്തിലുള്ള പോലീസ് സ്ഥലതെത്തി ബന്ധുക്കളുമായി സംസാരിച്ചു. ആർ ഡി ഒ യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി വേണ്ട നടപടികൾ ചെയ്യാം എന്ന ഉറപ്പിൻമേൽ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്നു രാവിലെ യുവതിയുടെ ഭർത്താവായ രഞ്ജിത്തിന്റെ ബൈക്കിലാണ് യുവതി പ്രസവത്തിനായി പട്ടം ഗൗരിശയിലെ ഗൗരീശാ ഹോസ്പിറ്റലിൽ എത്തിയത്. 2.45 ആയപ്പോൾ യുവതി പ്രസവിച്ചതായി ആശുപത്രി അതികൃതർ ബന്ധുക്കളെ അറിയിച്ചു. സമയം കഴിഞ്ഞിട്ടും യുവതിയെ പുറത്ത് എടുക്കാതായപ്പോൾ ബസുക്കൾ ഡോക്ടറോട് ചോദിച്ചപ്പോൾ യുവതിയ്ക്ക് ജന്നി വന്നെന്നും ആരോഗ്യം മോശമെന്നും അറിയിച്ചു. മെഡി: റഫറ് ചെയ്യാൻ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും ആശുപത്രി അതികൃതർ തയ്യാറായില്ലെന്നും ബന്ധുക്കൾ പറയുന്നു .തുടർന്ന് ബന്ധുക്കൾ ബഹളമുണ്ടാക്കി ബലമായി അകത്ത് കടന്നപ്പോഴാണ് യുവതി മരിച്ച വിവരം അറിയുന്നത്. യുവതിയുടെ രണ്ടാമത്തെ പ്രസവമാണ്.
ആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന ഉറപ്പിന്മേല്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപത്രീക്ഷിതമായി രക്തസമ്മര്‍ദ്ദം ഉയര്‍ന്നത് മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha