ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം... അള്ളാഹു തന്നതാണെന്ന് കരുതി നിങ്ങൾ ഇതിനെ നോക്കണം... ഞങ്ങൾക്ക് തന്നത് അള്ളാഹുവിന് തന്നെ തിരികെ കൊടുക്കുന്നു; കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം: ഇസ്ലാഹിയ പള്ളി പരിസരത്ത് മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ചവർ കത്തിൽ എഴുതിയത്...

ഞങ്ങള്‍ക്ക് തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു... ഈ കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്.. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. മാങ്കാവ് തിരുവണ്ണൂര്‍ മാനാരിക്കു സമീപം ഇസ്ലാഹിയ പള്ളിയുടെ പടികളിൽ ചെരിപ്പുകൾ സൂക്ഷിക്കുന്ന ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ പൊതിഞ്ഞിരുന്ന പുതപ്പിനുള്ളിൽ കണ്ടെത്തിയ കുറിപ്പിലാണ് ഇങ്ങനെ എഴുതിയിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മാങ്കാവ് തിരുവണ്ണൂര്‍ മാനാരിക്കു സമീപം ഇസ്ലാഹിയ പള്ളി പരിസരത്ത് മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ 8.30ന് പള്ളി പരസത്തുള്ള ഇസ്ലാഹിയ സ്കൂളിലേക്ക് വന്ന ഓട്ടോയിലെ പ്രൈമറി വിദ്യാർഥികൾ കണ്ടത്.
രാവിലെ 6.45ന് മദ്രസ കഴിഞ്ഞ് കുട്ടികൾ പിരിയുമ്പോൾ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ‘ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’ എന്നും കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
കത്തിന്റെ പൂർണ രൂപം ഇങ്ങനെ... അസ്സലാമു അലൈക്കും (അറബി)
ഈ കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്, നിങ്ങൾ ഇതിനെ സ്വീകരിക്കണം. ഈ കുഞ്ഞിന്റെ Birth 25/10/2019. ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം. അള്ളാഹു നിങ്ങൾക്ക് തന്നതാണെന്ന് കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്ക് അള്ളാഹു തന്നു, അത് അള്ളാഹുവിന് തന്നെ ഞങ്ങൾ കൊടുത്തു. ഈ കുഞ്ഞിനെ കിട്ടുന്നവർ ബിസിജി, ഒപിവി, ഹെപ്പറ്റൈറ്റിസ് ബി എന്ന മെഡിക്കൽ നൽകണം. എന്ന്..... ചേർത്ത് പറയാൻ മനഃപൂർവം ആഗ്രഹിക്കാത്ത ആ മാതാപിതാക്കൾ. വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവർത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തിട്ടുണ്ട്. തുടർന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചു.2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊക്കിൾകൊടിയിൽ ടാഗ് കെട്ടിയതിനാൽ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്നും അധികൃതർ പറഞ്ഞു.
ഇത് സംബന്ധിച്ച് ജിനേഷ് പി എസ് എന്ന യുവാവ് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. അത് ഇങ്ങനെയായിരുന്നു.. കല്ലായി നീലച്ചിറ ഇസ്ലാഹിയ മസ്ജിദിൽ മൂന്നു ദിവസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ വളർത്തണമെന്നും ഇഷ്ടമുള്ള പേര് നൽകണമെന്നും അഭ്യർത്ഥിക്കുന്ന കത്തിൽ മറ്റൊരു ആവശ്യം കൂടിയുണ്ട്. കുട്ടിക്ക് വാക്സിൻ നൽകണം എന്ന് എഴുതിയിരിക്കുന്നു. ബിസിജി, ഒപിവി, ഹെപ്പറ്റൈറ്റിസ് ബി വാക്സിനുകൾ നൽകണം എന്ന് എഴുതിയിരിക്കുന്നു. മറ്റുള്ള വിഷയങ്ങൾ എന്തുമായിക്കോട്ടെ, വാക്സിനുകൾ നൽകണം എന്നാവശ്യപ്പെട്ടതിൽ സന്തോഷം. എന്നായിരുന്നു ഉള്ളടക്കം.
പക്ഷെ കുഞ്ഞേ.. നിന്നോട് പറയാൻ ഈ വാക്കുകൾ മാത്രം കരയരുത്... നിന്നെ പാലൂട്ടിയുറക്കാൻ പെറ്റമ്മയില്ല. പിറന്നുവീണ മൂന്നാം ദിവസം നീ കുഞ്ഞിക്കണ്ണ് മിഴിച്ചു നോക്കിയത് ആരോരുമില്ലാത്തൊരു ലോകത്തേക്കാണ്. ഈ മണ്ണിൽ നിന്റെ കരച്ചിലിന് താരാട്ടുപാടാൻ ഉള്ളത് അപരിചിതരായ കുറച്ച് നന്മമനസ്സുകൾ മാത്രം.
https://www.facebook.com/Malayalivartha



























