ഒരു മാസത്തിലേറെയായി തൈക്കാട് ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്നു; നടപടിക്കൊരുങ്ങി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

തൈക്കാട് ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ടാങ്ക് പൊട്ടിയൊഴുകിയത്. ഇത് ആരോഗ്യത്തിന് ഭീഷണിയാകുകയാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ശക്തമായ നടപടിക്കൊരുങ്ങുകയാണ്. ആശുപത്രി വളപ്പിലുള്ള പാര്‍ക്കിങ് ഏരിയയിലെ എസിആര്‍ ലാബിനു സമീപമുള്ള സെപ്റ്റിക് ടാങ്കാണ് ഒരു മാസത്തിലേറെയായി പൊട്ടിയൊഴുകുന്നത്.
മൂന്നാഴ്ചയ്ക്കകം പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെനും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെടുകയുണ്ടായി. സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസാണ്. മഴക്കാലമായതിനാൽ പ്രദേശത്ത് കക്കുസ് മാലിന്യങ്ങള്‍ പുറത്തോക്കൊഴുകി ദുര്‍ഗന്ധം വമിക്കുന്നുണ്ട്.സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കക്കൂസ്മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പതിവാണ് . ആശുപത്രിയില്‍ എത്തുന്ന രോഗികളും ഒപ്പം കൂട്ടിരിപ്പുകാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. പാര്‍ക്കിങ് ഏരിയയിലെ ഓടകള്‍ ചെളിയും മാലിന്യവും നിറഞ്ഞ് അടഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha



























