തിരുവനന്തപുരം കവടിയാർ ശബരിഗിരി സ്കൂളിലെ അധികൃതരുടെ വീഴ്ചയെത്തുടർന്നു ഒന്നാംക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടമായി. സ്കൂളില്‍ വച്ച് പെന്‍സില്‍ കണ്ണില്‍ കൊണ്ട വിദ്യാര്‍ഥിക്ക് വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു
തിരുവനന്തപുരം കവടിയാർ ശബരിഗിരി സ്കൂളിലെ അധികൃതരുടെ വീഴ്ചയെത്തുടർന്നു ഒന്നാംക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടമായി. സ്കൂളില്‍ വച്ച് പെന്‍സില്‍ കണ്ണില്‍ കൊണ്ട വിദ്യാര്‍ഥിക്ക് വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു എന്നാണു പറയുന്നത്
കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതാണ് കുട്ടിയുടെ കാഴ്ച ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മിഷന് രക്ഷിതാക്കള്‍ പരാതി കൊടുത്തു
സെപ്റ്റംബർ 3ന് ഉച്ചക്കാണ് സ്കൂളിൽ വച്ച് കുട്ടിയുടെ കണ്ണിൽ പെൻസിൽ കൊണ്ട് മുറിവേറ്റത്. വൈകിട്ട് കുട്ടിയുടെ അമ്മ വിളിക്കാന്‍ വന്നപ്പോഴാണ് കുട്ടിയുടെ കണ്ണിൽ മുറിവ് കണ്ടത്. അതുവരെ വരെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനോ വിവരം രക്ഷിതാക്കളെ അറിയിക്കാനോ അധ്യാപകര്‍ തയാറായില്ല.
മാതാപിതാക്കളെത്തി ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴേക്കും വൈകി. നാലുമാസത്തിനിപ്പുറം കുട്ടിയുടെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. അന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപകരോട് പറഞ്ഞപ്പോള്‍ തുവാലയില്‍ വെള്ളം നനച്ച് കണ്ണിൽ തുടയ്ക്കാനായിരുന്നു നിര്‍ദേശം. ചികില്‍സ വൈകിയതിനെ തുടര്‍ന്നുളള അണുബാധയാണ് കുട്ടിയുടെ ജീവിതം ഇരുട്ടിലാക്കിയത്
സെപ്റ്റംബറിൽ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസില്‍ പരാതി നല്‍കി എങ്കിലും മികച്ച ചികില്‍സ വാഗ്ദാനം നല്‍കി സ്‌കൂൾ അധികൃതർ പരാതി പിൻവലിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ല എന്ന് ഓട്ടോ ഡ്രൈവറായ കുട്ടിയുടെ അച്ഛൻ പറയുന്നു
കുട്ടിക്ക് ഇനി കാഴ്ച തിരികെക്കിട്ടാൻ ഒരു ലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ വേണം. എന്നാല്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം നിത്യചെലവിന് പോലുംതികയുന്നില്ല . സഹായം തേടി സ്കൂൾ ചെയർമാനെ സമീപിച്ചപ്പോൾ സഹായിക്കാനാകില്ലെന്നായിരുന്നുവത്രേ മറുപടി. സ്കൂള്‍ മാനേജ്മെന്റിന്റെയും നിയമത്തിന്റെയും കാരുണ്യത്തിനായി ഇരുട്ടിൽ തന്നെ കാത്തു നിൽക്കുകയാണ് അഞ്ചുവയസ്സുകാരനും കുടുംബവും
https://www.facebook.com/Malayalivartha