ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി..ഐഎഎസ് തലപ്പത്ത് കാര്യമായ അഴിച്ചു പണി.. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോട്ടയം കളക്ടർമാരെ മാറ്റി...
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്തെയ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ ആഭ്യന്തര- വിജിലന്‍സ് സെക്രട്ടറിയാണ് അദ്ദേഹം.. ഇപ്പോൾ ഉള്ള ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ബിശ്വാസ് മേത്ത ചുമതലയേല്‍ക്കുന്നത്
ഇപ്പോള്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ ബിശ്വാസ് മേത്ത. 1986 ബാച്ചുകാരനായ ബിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സര്‍വീസുണ്ട്.
ഇദ്ദേഹത്തേക്കാള്‍ സീനിയറായ മൂന്ന് കേരള കേഡര്‍ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.അതുകൊണ്ടാണ് വിശ്വാസ് മേത്തയെ പരിഗണിച്ചത് .. ആഭ്യന്തര സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധവുമുണ്ട്.
ചീഫ് സെക്രട്ടറി മാറുന്നതിനിടൊപ്പം ഐഎഎസ് തലപ്പത്ത് കാര്യമായ അഴിച്ചു പണിയാണ് സർക്കാർ നടത്തിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസിനെ അഭ്യന്തര-വിജിലൻസ് സെക്രട്ടറിയായി നിയമിച്ചു.
നിലവിലെ തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവജ്യോത് സിംഗ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ. ഡോ.വി.വേണുവിനെ ആസൂത്രണബോർഡ് സെക്രട്ടറിയായി നിയമിച്ചു. വി. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ആലപ്പുഴ കളക്ടർ എം.അജ്ഞനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കാർഷികോത്പന്ന കമ്മീഷണറായി ഇഷിതാ റോയിയെ നിയമിച്ചു
ചീഫ് സെക്രട്ടറിയായി വിരമിക്കുന്ന ടോം ജോസിന് ഉന്നത തസ്തികയില്‍ പുനര്‍നിയമനം നല്‍കിയേക്കുമെന്നാണു സൂചന. ലോകബാങ്കിന്റെ ആയിരക്കണക്കിനു കോടി രൂപ ഉപയോഗിച്ചുള്ള റീബില്‍ഡ് കേരളയുടെ തലപ്പത്ത് പരിഗണിക്കപ്പെടാനാണു സാധ്യത.
കോവിഡ് പ്രതിരോധത്തിന്റെ ഏകോപന ചുമതലയുള്ള തസ്തികയും പരിഗണനയിലുണ്ട്. അതിനിടെ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷങ്ങള്‍ ശമ്പളം നല്‍കി ഉന്നത തസ്തികയില്‍ നിയമിക്കുന്നതില്‍ ചില മന്ത്രിമാര്‍ക്ക് അടക്കം വിയോജിപ്പുണ്ടെന്നും സൂചനയുണ്ട്.
ബിശ്വാസ് മേത്തയുടെ സ്ഥാനാരോഹണത്തോടെ സംസ്ഥാനത്തിൻ്റെ പൊലീസ് മേധാവിയും ഭരണസംവിധാനത്തിൻ്റെ തലവനായ ചീഫ് സെക്രട്ടറിയും അന്യസംസ്ഥാനക്കാരാവും എന്നൊരു പ്രത്യേകതയുണ്ട്.
https://www.facebook.com/Malayalivartha