Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സാലി ഗുരുതരാവസ്ഥയില്‍... ഇരുവരെയും ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട ശേഷം ഷോക്കടിപ്പിച്ചിരുന്നു.... കൂടാതെ പാചകവാതക സിലണ്ടറും തുറന്നു വെച്ചു ..മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി

03 JUNE 2020 01:03 PM IST
മലയാളി വാര്‍ത്ത

പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ വീട്ടമ്മയുടെ മരണത്തിനിടയാക്കിയത് തലയ്ക്കേറ്റ അടിയാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പാറപ്പാടം ഷീബ മൻസിലിൽ എം. എ. അബ്ദുൽ സാലിയുടെ ഭാര്യ ഷീബയാണ് കൊല്ലപ്പെട്ടത് .സംഭവത്തിന് പിന്നില്‍ വീടുമായി ബന്ധമുള്ളവരാണെന്നാണ് സൂചന .

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഭർത്താവ് സാലി അപകടനില തരണം ചെയ്തിട്ടില്ല. സാലിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. വ്യക്തിവൈരാഗ്യം, കവർച്ച, പണമിടപാടു തർക്കം തുടങ്ങിയവയാണ് കോട്ടയം നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

തലയ്ക്ക് അടിയേറ്റ ഷീബ വീടിനുള്ളില്‍ വച്ച് തന്നെ മരിച്ചു. സാലി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ്. ഇരുവരെയും ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട ശേഷം ഷോക്കടിപ്പിച്ചു. കൂടാതെ പാചകവാതക സിലണ്ടര്‍ തുറന്ന് വച്ച നിലയിലുമായിരുന്നു. അഗ്നിശമന സേന എത്തിയാണ് സിലണ്ടറും വൈദ്യുതി ബന്ധവും ഓഫാക്കിയത്. കൊലപാതകത്തിന് ശേഷം അക്രമി വീട്ടിലുണ്ടായിരുന്ന കാറുമായി രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്

കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് തലയ്ക്കേറ്റ മാരകമായ അടി മൂലമാണ് ഷീബ മരിച്ചതെന്ന് വ്യക്തമാകുന്നത്. അടിയിൽ ഷീബയുടെ തലയോട്ടി തകരുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തതായാണ് വിലയിരുത്തൽ. ശരീരത്തിൽ പല ഭാഗത്തും മുറിവുണ്ട്. അതിൽ പലതും സാരമുള്ളതല്ല. മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി

പ്രതിയുടെ പക്കൽ ആയുധം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വീട്ടിലെ ടീപോയ് എടുത്ത് ഷീബയെ അടിച്ചെന്നാണു സൂചന. പിന്നാലെ സാലിയും ആക്രമിക്കപ്പെട്ടു. ഇരുവരുടെയും കൈകാലുകൾ കെട്ടിയ ശേഷം വീട്ടിനുള്ളിൽ കയറി പരിശോധന നടത്തിയ പ്രതി തിരിച്ചുവന്നു ഗ്യാസ് സിലിണ്ടർ തുറന്നു വച്ചു. പിന്നിലെ വാതിലിലൂടെ ഇറങ്ങി പോർച്ചിൽ കിടന്ന കാറിൽ കയറി കടന്നു. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചതിനാൽ മാനസികവൈകല്യമോ ക്രിമിനൽ പശ്ചാത്തലമോ ലഹരിമരുന്ന് ഉപയോഗമോ ഉള്ള ആൾ ആണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം

ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ 13 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി കാളിരാജ് മഹേഷ് കുമാറും ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവും അന്വേഷണപുരോഗതി വിലയിരുത്തി. ഷീബ അണിഞ്ഞ സ്വർണ വളകൾ, മോതിരം, മാല, കമ്മൽ എന്നിവയും അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും മോഷണം പോയിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. മോഷണം നടന്നിട്ടുണ്ടെന്ന കാര്യം പൊലീസും സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കൊലപാതകം നടന്ന വീട്ടിൽ നിന്നു രക്തം പുരണ്ട കയ്യുറകളും ലഭിച്ചിരുന്നു. അതില്‍ മണം പിടിച്ച് പോലീസ് നായ താഴത്തങ്ങാടി മേല്‍പ്പാലത്തിന് താഴെയുള്ള മാടക്കടയ്ക്ക് പിന്‍വശത്തുള്ള കുളിക്കടവില്‍ വരെ എത്തിയിരുന്നു

അതിനിടെ, സംഭവശേഷം സ്ഥലത്ത് നിന്ന് പ്രതിയെന്നു സംശയിക്കുന്നയാൾ കാറിൽ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കുമരകം, വെച്ചൂർ വഴി കാർ കടന്നുപോയ ദൃശ്യങ്ങൾ പലയിടത്തു നിന്നായി ലഭിച്ചെങ്കിലും കാർ കണ്ടെത്താനായിട്ടില്ല.

കവർച്ച, പണമിടപാടു സംബന്ധിച്ച തർക്കം, വ്യക്തിവൈരാഗ്യം എന്നിവയാണ് കൊലയ്ക്കു കാരണമായി പൊലീസ് കരുതുന്നത്. ഷീബയുടെ ആഭരണങ്ങളും കാറും നഷ്ടപ്പെട്ടതു കവർച്ചയ്ക്ക് സാധ്യത കൂട്ടുന്നു. സാലിയുടെ പണമിടപാടുകൾ സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ക്രൂരമായ കൊലപാതക രീതിയാണ് വ്യക്തിവൈരാഗ്യം സംശയിക്കാൻ കാരണം. സാലിയുടെ വീടുമായി അടുത്ത് ഇടപഴകുന്ന ഏതാനും പേരുടെ മൊഴി ചൊവ്വാഴ്ച പൊലീസ് ശേഖരിച്ചു.

ഒരാൾക്കു തനിയെ വീട്ടിൽ കയറി രണ്ടുപേരെ ആക്രമിക്കാനും കൈകൾ പിന്നിലേക്കു കെട്ടിവയ്ക്കാനും സാധിക്കുമോയെന്നു പൊലീസ് സംശയിക്കുന്നു.

തിങ്കളാഴ്ച രാവിലെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്..എന്നാൽ അടുത്തടുത്ത് വീടുകള്‍ ഉണ്ടായിരുന്നിട്ടും കൊലപാതക വിവരം വൈകിട്ട് മാത്രമാണ് പുറം ലോകമറിഞ്ഞത്. സാലിയുടെ സഹോദരന്റെ വീട് വാടകയ്ക്ക് എടുക്കാന്‍ വന്നവര്‍ പാചകവാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും എത്തി നോക്കുമ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. വീട്ടില്‍ ഇരുവരും തനിച്ചയായിരുന്നു കഴിഞ്ഞത്

ചൊവ്വാഴ്ച വൈകിട്ട് 4.30നു കോട്ടയം താജ് ജുമാ മസ്ജിദിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഷീബയുടെ കബറടക്കം നടത്തി. മസ്കറ്റിലുള്ള മകൾ ഷാനിയും ഭർത്താവ് സുധീറും ബന്ധുക്കളുടെ വിഡിയോ കോളിലാണ് കബറടക്കച്ചടങ്ങുകൾ കണ്ടത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (12 minutes ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (14 minutes ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (35 minutes ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (43 minutes ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (58 minutes ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (1 hour ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (1 hour ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (3 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (3 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (4 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (4 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (4 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (4 hours ago)

Malayali Vartha Recommends