അന്നത്തെ ആ വാക്കുകൾ പിണറായി പാലിച്ചേ മതിയാകൂ; വൈകാതെ ആ സത്യവും പുറത്ത് വരും; ആരോപണവുമായി ബി ഗോപാലകൃഷ്ണന്‍
സ്വർണ്ണക്കടത്ത് കേസിൽ മുഖൈമന്ത്രിക്കെതിരെ ഒളിയമ്പുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് വീരപ്പന്മാരുടെ ഒളിസങ്കേതമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു . ഒന്നുകില്‍ മുഖ്യമന്ത്രി വീരപ്പന്മാരുടെ തടവറയിലാണ് അല്ലങ്കില്‍ അദ്ദേഹം വീരപ്പന്മാരെ സഹായിക്കുന്നു . മാതൃത്വമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഈ ഇടപാടില്‍ പ്രതിയാണെന്നും . ഈ കാര്യം ഉടൻ തന്നെ പുറത്തുവരുമെന്നും ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു . മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇടപെട്ട സ്വപ്ന സുരേഷിന്റെ അധാര്‍മിക ഇടപെടലുകളുടെ ധാര്‍മ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിക്കുകയുണ്ടായി . മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് എന്ത് അധമപ്രവര്‍ത്തനം നടന്നാലും ഉത്തരവദിത്തം മുഖ്യമന്ത്രിക്കാണെന്ന് സോളാര്‍ സംഭവകാലത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചിട്ടുണ്ടായിരുന്നു . സിപിഎം നേതാക്കള്‍ അതേറ്റു പറഞ്ഞിട്ടുമുണ്ട് .
എന്നാൽ പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ സ്വപ്നയുടെ ഇടപെടലിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയുമോ എന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കമോ നിഷേധിക്കുമോ? എന്നും മാത്രമല്ല നിരവധി ചോദ്യങ്ങൾ അദ്ദേഹം ഉന്നയിക്കുകയും ചെയ്തു. കൊണ്ടുവന്ന സ്വര്‍ണ്ണം ആര്‍ക്കുവേണ്ടി, എന്തിന് ചിലവഴിച്ചു എന്നന്വേഷിക്കുവാനുള്ള ബാധ്യത കേന്ദ്ര ഏജന്‍സിക്ക് മാത്രമല്ല ആഭ്യന്തര വകുപ്പിനുമുണ്ട്. മുഖ്യമന്ത്രി ഈ ചുമതല ഏറ്റെടുക്കുമോ? സ്വര്‍ണ്ണവും പണവും രാജ്യവിധ്വംസക പ്രവര്‍ത്തനത്തിന് വിനിയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാര്‍ മുഖ്യമന്ത്രി തയ്യാറാകുമോ? സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ആവശ്യപ്പെടുമോ? സ്വപ്നയുടെ ഇടപെടലുമായി ബന്ധപ്പെട്ട് എന്തെല്ലാം ഇടപാടുകള്‍ ഇതുവരെ നടന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമോ? മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി ഉടായിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതിന് നിരവധി തെളിവുകള്‍ ഉണ്ട്. സെക്രട്ടറിയെ മാറ്റിയതുകൊണ്ടോ, സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി കൊടുത്തതു കൊണ്ടോ മായ്ച്ച് കളയാന്‍ കഴിയുന്നതല്ല ഈ കളങ്കവും പ്രശ്‌നങ്ങളും. ഇന്ദ്രനേയും, ചന്ദ്രനേയും കീഴടക്കിയ മുഖ്യമന്ത്രിക്ക് സ്വപ്നയുടെ മുന്‍പില്‍ കീഴടങ്ങുന്ന ഗതികേടാണ് വരാനിരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha