Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പതിനാറുകാരി ആന്‍മരിയ ഐസ്‌ക്രീമില്‍നിന്നും വിഷബാധയേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.... അമ്മ ഐസ്‌ക്രീം കഴിക്കാന്‍ വിസമ്മതിച്ചു ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി , ആല്‍ബിന്‍ കുറ്റം സമ്മതിച്ചു, നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ്

14 AUGUST 2020 12:36 PM IST
മലയാളി വാര്‍ത്ത

പതിനാറുകാരിയായ ആന്‍മരിയ ഐസ്‌ക്രീം കഴിച്ചതില്‍ നിന്നും വിഷബാധയേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നു.... അമ്മ ഐസ്‌ക്രീം കഴിക്കാന്‍ വിസമ്മതിച്ചു ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി കഴിച്ചു, വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാത്രം കണ്ടെടുത്തു, ആല്‍ബിന്‍ കുറ്റം സമ്മതിച്ചു, നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ് . പ്രതിയെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രാത്രിയിലും പുലര്‍ച്ചെയുമായാണ് തെളിവെടുപ്പ് നടത്തിയത്. ആളുകള്‍ കൂട്ടംകൂടാതിരിക്കാന്‍ വേണ്ടിയാണ് പൊലീസ് രഹസ്യമായി തെളിവെടുപ്പ് നടത്തിയത്. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് താനാണെന്ന് ആല്‍ബിന്‍ പൊലീസിനോട് സമ്മതിച്ചു.

വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാത്രം കണ്ടെടുത്തു. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത രീതി ആല്‍ബിന്‍ പൊലീസിനോട് വിവരിച്ചു. ആവശ്യം കഴിഞ്ഞ് എലിവിഷം പറമ്പില്‍ ഒരിടത്ത് മൂടിയിട്ടതായി ആല്‍ബിന്‍ പറഞ്ഞു. ബാക്കിവന്ന എലിവിഷം പൊലീസ് പറമ്പില്‍ നിന്നു കണ്ടെടുത്തു. ഏറെ മോശമായ പ്രകൃതമുള്ള വ്യക്തിയാണ് ആല്‍ബിനെന്ന് പൊലീസ് പറയുന്നു.

വീട്ടുകാരെ ഇല്ലാതാക്കിയാല്‍ വീടും മറ്റു സ്ഥലങ്ങളും വിറ്റ് തനിക്ക് ഇഷ്ടപ്പെട്ട പോലെ ജീവിക്കാമെന്നാണ് ആല്‍ബിന്‍ കരുതിയിരുന്നത്. ഇവര്‍ക്ക് സ്വന്തമായി ഏകദേശം നാല് ഏക്കറോളം ഭൂമിയുണ്ട്. പതിനാറുകാരിയായ സഹോദരിയെ ആല്‍ബിന്‍ ശാരീരികമായി മര്‍ദിച്ചിരുന്നതായി പൊലീസ് പറയുന്നു. ഐസ്‌ക്രീം ഉണ്ടാക്കിയ ശേഷം മാതാപിതാക്കള്‍ക്കും സഹോദരിക്കും നല്‍കുകയായിരുന്നു. പ്രമേഹ രോഗിയായതുകൊണ്ട് അമ്മ ഐസ്‌ക്രീം കഴിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, ആല്‍ബിന്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കാന്‍ ശ്രമിച്ചു. ആല്‍ബിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒടുവില്‍ അമ്മ ഐസ്‌ക്രീം കഴിച്ചത്, കുറച്ച് കഴിച്ചതിനാല്‍  അമ്മ ബെസിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടില്ല. 
ഐസ്‌ക്രീം കൂടുതല്‍ അളവില്‍ കഴിച്ച ആല്‍ബിന്റെ സഹോദരിക്കാണ് കൂടുതല്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടമായത്. ഇരുവരുടെയും മകളായ പതിനാറുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലും ശരീരത്തില്‍ വിഷത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. എന്നാല്‍, ശാരീരിക അസ്വസ്ഥതകള്‍ അഭിനയിച്ച ആല്‍ബിന്റെ പരിശോധനയില്‍ വിഷാംശം ഇല്ലെന്ന് വ്യക്തമായതോടെ എല്ലാ സംശയങ്ങളും ആല്‍ബിനിലേക്ക് നീണ്ടു. ആന്‍മരിയക്കും മാതാപിതാക്കള്‍ക്കും ഐസ്‌ക്രീമില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി ആല്‍ബിന്‍ ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. ഇതാണ് ആല്‍ബിനിലേക്കു സംശയമുന നീളാന്‍ കാരണം.

ആല്‍ബിന്‍ ഉണ്ടാക്കിയ ഐസ്‌ക്രീം കൂടുതല്‍ അളവില്‍ കഴിച്ചത് സഹോദരിയാണ്. ഐസ്‌ക്രീമിന്റെ ചിത്രങ്ങള്‍ പതിനാറുകാരി തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു.  തന്റെ സഹോദരന്‍ ഉണ്ടാക്കിയ ഐസ്‌ക്രീമിന്റെ ചിത്രം സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതെന്ന് പൊലീസ് പറയുന്നു. ആല്‍ബിനു നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. 
ഐടിഐ പഠിച്ചിട്ടുള്ള ആല്‍ബിന്‍ വീടിനു അടുത്തുള്ള ചില കടകളില്‍ ജോലി ചെയ്തിരുന്നു. പലയിടത്തു നിന്നും മോഷണത്തിനു പിടിച്ചിട്ടുണ്ട്. അങ്ങനെയാണ് ജോലി നഷ്ടപ്പെട്ടത്. ആല്‍ബിന്‍ മയക്കുമരുന്നിനു അടിമയാണെന്നും അശ്ലീല സൈറ്റുകള്‍ ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പൊലീസ് പറയുന്നു. മോശം കൂട്ടുക്കെട്ടുകളുണ്ടായിരുന്നു. ആല്‍ബിന്റെ ഇത്തരം കാര്യങ്ങളിലെല്ലാം വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് വീട്ടുകാരെ ഇല്ലാതാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends