Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

പതിനാറുകാരി ആന്‍മരിയ ഐസ്‌ക്രീമില്‍നിന്നും വിഷബാധയേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.... അമ്മ ഐസ്‌ക്രീം കഴിക്കാന്‍ വിസമ്മതിച്ചു ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി , ആല്‍ബിന്‍ കുറ്റം സമ്മതിച്ചു, നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ്

14 AUGUST 2020 12:36 PM IST
മലയാളി വാര്‍ത്ത

പതിനാറുകാരിയായ ആന്‍മരിയ ഐസ്‌ക്രീം കഴിച്ചതില്‍ നിന്നും വിഷബാധയേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നു.... അമ്മ ഐസ്‌ക്രീം കഴിക്കാന്‍ വിസമ്മതിച്ചു ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി കഴിച്ചു, വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാത്രം കണ്ടെടുത്തു, ആല്‍ബിന്‍ കുറ്റം സമ്മതിച്ചു, നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ് . പ്രതിയെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രാത്രിയിലും പുലര്‍ച്ചെയുമായാണ് തെളിവെടുപ്പ് നടത്തിയത്. ആളുകള്‍ കൂട്ടംകൂടാതിരിക്കാന്‍ വേണ്ടിയാണ് പൊലീസ് രഹസ്യമായി തെളിവെടുപ്പ് നടത്തിയത്. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് താനാണെന്ന് ആല്‍ബിന്‍ പൊലീസിനോട് സമ്മതിച്ചു.

വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാത്രം കണ്ടെടുത്തു. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത രീതി ആല്‍ബിന്‍ പൊലീസിനോട് വിവരിച്ചു. ആവശ്യം കഴിഞ്ഞ് എലിവിഷം പറമ്പില്‍ ഒരിടത്ത് മൂടിയിട്ടതായി ആല്‍ബിന്‍ പറഞ്ഞു. ബാക്കിവന്ന എലിവിഷം പൊലീസ് പറമ്പില്‍ നിന്നു കണ്ടെടുത്തു. ഏറെ മോശമായ പ്രകൃതമുള്ള വ്യക്തിയാണ് ആല്‍ബിനെന്ന് പൊലീസ് പറയുന്നു.

വീട്ടുകാരെ ഇല്ലാതാക്കിയാല്‍ വീടും മറ്റു സ്ഥലങ്ങളും വിറ്റ് തനിക്ക് ഇഷ്ടപ്പെട്ട പോലെ ജീവിക്കാമെന്നാണ് ആല്‍ബിന്‍ കരുതിയിരുന്നത്. ഇവര്‍ക്ക് സ്വന്തമായി ഏകദേശം നാല് ഏക്കറോളം ഭൂമിയുണ്ട്. പതിനാറുകാരിയായ സഹോദരിയെ ആല്‍ബിന്‍ ശാരീരികമായി മര്‍ദിച്ചിരുന്നതായി പൊലീസ് പറയുന്നു. ഐസ്‌ക്രീം ഉണ്ടാക്കിയ ശേഷം മാതാപിതാക്കള്‍ക്കും സഹോദരിക്കും നല്‍കുകയായിരുന്നു. പ്രമേഹ രോഗിയായതുകൊണ്ട് അമ്മ ഐസ്‌ക്രീം കഴിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, ആല്‍ബിന്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കാന്‍ ശ്രമിച്ചു. ആല്‍ബിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒടുവില്‍ അമ്മ ഐസ്‌ക്രീം കഴിച്ചത്, കുറച്ച് കഴിച്ചതിനാല്‍  അമ്മ ബെസിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടില്ല. 
ഐസ്‌ക്രീം കൂടുതല്‍ അളവില്‍ കഴിച്ച ആല്‍ബിന്റെ സഹോദരിക്കാണ് കൂടുതല്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടമായത്. ഇരുവരുടെയും മകളായ പതിനാറുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലും ശരീരത്തില്‍ വിഷത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. എന്നാല്‍, ശാരീരിക അസ്വസ്ഥതകള്‍ അഭിനയിച്ച ആല്‍ബിന്റെ പരിശോധനയില്‍ വിഷാംശം ഇല്ലെന്ന് വ്യക്തമായതോടെ എല്ലാ സംശയങ്ങളും ആല്‍ബിനിലേക്ക് നീണ്ടു. ആന്‍മരിയക്കും മാതാപിതാക്കള്‍ക്കും ഐസ്‌ക്രീമില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി ആല്‍ബിന്‍ ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. ഇതാണ് ആല്‍ബിനിലേക്കു സംശയമുന നീളാന്‍ കാരണം.

ആല്‍ബിന്‍ ഉണ്ടാക്കിയ ഐസ്‌ക്രീം കൂടുതല്‍ അളവില്‍ കഴിച്ചത് സഹോദരിയാണ്. ഐസ്‌ക്രീമിന്റെ ചിത്രങ്ങള്‍ പതിനാറുകാരി തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു.  തന്റെ സഹോദരന്‍ ഉണ്ടാക്കിയ ഐസ്‌ക്രീമിന്റെ ചിത്രം സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതെന്ന് പൊലീസ് പറയുന്നു. ആല്‍ബിനു നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. 
ഐടിഐ പഠിച്ചിട്ടുള്ള ആല്‍ബിന്‍ വീടിനു അടുത്തുള്ള ചില കടകളില്‍ ജോലി ചെയ്തിരുന്നു. പലയിടത്തു നിന്നും മോഷണത്തിനു പിടിച്ചിട്ടുണ്ട്. അങ്ങനെയാണ് ജോലി നഷ്ടപ്പെട്ടത്. ആല്‍ബിന്‍ മയക്കുമരുന്നിനു അടിമയാണെന്നും അശ്ലീല സൈറ്റുകള്‍ ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പൊലീസ് പറയുന്നു. മോശം കൂട്ടുക്കെട്ടുകളുണ്ടായിരുന്നു. ആല്‍ബിന്റെ ഇത്തരം കാര്യങ്ങളിലെല്ലാം വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് വീട്ടുകാരെ ഇല്ലാതാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (3 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (4 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (5 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (5 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (5 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (5 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (5 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (5 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (6 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (6 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (7 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (7 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (7 hours ago)

Malayali Vartha Recommends