ഉറക്കമുണർന്നപ്പോൾ കണ്ടത് അനിയൻ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയിൽ! പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ നിലവിളി ഉയർന്നതോടെ നാട്ടുകാർ ഓടിക്കൂടി; വീടിനുള്ളില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ പിന്‍വാതിലിലൂടെ വീടിനുള്ളില്‍ കയറി കുട്ടിയെ രക്ഷിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല! കായംകുളത്ത് തീരാ നൊമ്പരമായി 10 വയസ്സുകാരന്‍

പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ പത്തുവയസ്സുകാരനെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പത്തിയൂര്‍ കിഴക്ക് ചെറിയ പത്തിയൂര്‍ അശ്വതിയില്‍ വാടകയ്ക്ക് താമസിക്കുന്ന സുല്‍ഫത്ത്- മുഹമ്മദ് അനസ് ദമ്ബതികളുടെ മകന്‍ മുഹമ്മദ് അന്‍സിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു കുട്ടി. പൂട്ടിക്കിടന്ന വീട്ടില്‍ അനുജന്‍ മുഹമ്മദ് അജിനും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇരുവരും വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം അജിന്‍ ഉറങ്ങുകയും ചെയ്തു. ഉണര്‍ന്നപ്പോഴാണ് കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ ജ്യേഷ്ഠനെ കണ്ടത്.
കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ പിന്‍വാതിലിലൂടെ വീടിനുള്ളില്‍ കയറി കുട്ടിയെ രക്ഷിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്‍സില്‍ പത്തിയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ അടുത്തിടെയാണ് ചേര്‍ന്നത്.
അമ്മ ശാലിനി മക്കലെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് പുറത്തു പോയിരുന്നത്. ഭര്‍ത്താവുമായി ഏറെക്കാലമായി ഇവര്‍ അകന്നു കഴിയുകയാണ്. കരീലക്കുളങ്ങര പോലിസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha