Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം

പെടാതിരിക്കാന്‍ പെടാപ്പാട്... കഴിഞ്ഞ മന്ത്രിസഭയിലെ ആദ്യ സമയം പോലെ ഇത്തവണയും ശശീന്ദ്രന് വിനയായി പെണ്‍കുരുക്ക്; ശശീന്ദ്രന്റെ രാജിക്കായി പ്രതിപക്ഷം ഒന്നടങ്കം ബഹളം വയ്ക്കുന്നതിന് പിന്നാലെ നിയമസഭയും; ശശീന്ദ്രനെ തുണച്ച് എന്‍.സി.പി, കരുതലോടെ സി.പി.എം

22 JULY 2021 08:49 AM IST
മലയാളി വാര്‍ത്ത

മന്ത്രി എ.കെ. ശശീന്ദ്രനെ സംബന്ധിച്ച് നിര്‍ണായകമാണ് ഇനിയുള്ള ദിവസങ്ങള്‍. രാജിക്കായി പ്രതിപക്ഷത്തിന്റെ മുറവിളിക്ക് പിന്നാലെ നിയമസഭ കൂടി തുടങ്ങുമ്പോള്‍ ശശീന്ദ്രന് വെല്ലുവിളിയേറെയാണ്.

സ്ത്രീപീഡന പരാതി തീര്‍പ്പാക്കാന്‍ യുവതിയുടെ പിതാവിനെ ടെലിഫോണില്‍ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടെന്ന നിലപാട് എന്‍.സി.പി നേതൃത്വമെടുത്തപ്പോള്‍, എന്‍.സി.പിയിലെ ആഭ്യന്തര തര്‍ക്കത്തിന്റെ ഭാഗമെന്ന വിലയിരുത്തലില്‍ കരുതലോടെ നീങ്ങാനാണ് സി.പി.എം തീരുമാനം. അതേസമയം, ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം കത്തിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ് പ്രതിപക്ഷം.

 



ശശീന്ദ്രന്‍ സ്വയം രാജിക്ക് തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഭരണപക്ഷ നീക്കത്തോടെ, സഭ ആദ്യദിവസം തന്നെ പ്രക്ഷുബ്ദ്ധമാകും

.പരാതിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢനീക്കമാണെന്ന എന്‍.സി.പി വാദം മുഖവിലയ്‌ക്കെടുക്കുമ്പോഴും, യുവതി പരാതിയിലുറച്ച് നിയമനടപടിയിലേക്ക് നീങ്ങിയാലുണ്ടാകാനിടയുള്ള ഭവിഷ്യത്തും സി.പി.എം മുന്‍കൂട്ടി കാണുന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ്ഹൗസില്‍ ചെന്ന് കണ്ട ശശീന്ദ്രന്‍, താന്‍ യുവതിയുടെ പിതാവിനെ ഫോണ്‍ വിളിക്കാനിടയായ സാഹചര്യം വീണ്ടും വിശദീകരിച്ചു. മുഖ്യമന്ത്രി മറുപടിയൊന്നും നല്‍കിയില്ലെന്നാണ് സൂചന.

 



എന്‍.സി.പി കൊല്ലം ജില്ലാ നേതൃത്വത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു മുതല്‍ തുടരുന്ന തര്‍ക്കത്തിന്റെ ഭാഗമാണ് ശശീന്ദ്രനെതിരായ പരാതിയിലേക്കു നയിച്ച വിവാദങ്ങളെന്നാണ് പാര്‍ട്ടി നേതൃത്വം വാദിക്കുന്നത്. സി.പി.എം നേതൃത്വം ഇത് മുഖവിലയ്‌ക്കെടുക്കുമ്പോഴും സ്ത്രീപ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയാകുന്ന വേളയില്‍ വിവാദം തലവേദനയാണെന്നും തിരിച്ചറിയുന്നു.

സ്ത്രീപ്രശ്‌നത്തില്‍ പ്രതിരോധത്തിലേക്ക് വലിയേണ്ടിവരുന്ന സാഹചര്യം സര്‍ക്കാരിന് നാണക്കേടുണ്ടാക്കും. കേസിന്റെ ഗതി നോക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും. മന്ത്രിയുടേതായി പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ ഭീഷണി സ്വരമില്ലാത്തത് പാര്‍ട്ടി പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടെന്ന വാദത്തിന് ബലമേകുന്നതാണ്.

 



വനംവകുപ്പുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൂടിയാണ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്. കൊല്ലത്ത് എന്‍.സി.പി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും ബ്ലോക്ക് പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ അവിടത്തെ ചില നേതാക്കള്‍ ആവശ്യപ്പെട്ടതിനാലാണ് ഫോണ്‍ വിളിച്ചത്. പ്രശ്‌നം പ്രയാസമില്ലാതെ തീര്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേസ് എങ്ങനെ തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് ചോദിച്ചപ്പോള്‍, കേസൊക്കെ ഇതിന്റെ ഭാഗമായി വന്നതായതിനാല്‍ പ്രയാസമില്ലാതെ തീര്‍ക്കാന്‍ നോക്കണമെന്നാണ് പറഞ്ഞതെന്നും ശശീന്ദ്രന്‍ വിശദീകരിച്ചു.

രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയില്‍ നിന്ന് പിന്മാറാന്‍ യുവതിയോട് ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് ചെയ്തതെന്ന് വി.ഡി. സതീശന്‍പറഞ്ഞു. പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനാണ് എ.കെ.ശശീന്ദ്രന്‍ ശ്രമിച്ചതെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ പറഞ്ഞു. കേസ് പിന്‍വലിക്കാനൊന്നും ആവശ്യപ്പെട്ടിട്ടില്ല. രാജി വയ്‌ക്കേണ്ട കാര്യമില്ല. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കട്ടെയെന്നും പി.സി.ചാക്കോ പറഞ്ഞു.-

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (10 minutes ago)

തലസ്ഥാനത്ത് കര്‍ശനമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി,  (25 minutes ago)

ശബരിമലനട ഇന്നലെ വൈകുന്നേരം അഞ്ചിന് തുറന്നു...  (44 minutes ago)

നൈറ്റ് ഡ്യൂ‍ട്ടി കഴിഞ്ഞ് തിരിച്ചെത്തിയില്ല....  (55 minutes ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (1 hour ago)

അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ  (1 hour ago)

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (8 hours ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (8 hours ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (10 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (10 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (10 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (11 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (12 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (13 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (13 hours ago)

Malayali Vartha Recommends