Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

പെടാതിരിക്കാന്‍ പെടാപ്പാട്... കഴിഞ്ഞ മന്ത്രിസഭയിലെ ആദ്യ സമയം പോലെ ഇത്തവണയും ശശീന്ദ്രന് വിനയായി പെണ്‍കുരുക്ക്; ശശീന്ദ്രന്റെ രാജിക്കായി പ്രതിപക്ഷം ഒന്നടങ്കം ബഹളം വയ്ക്കുന്നതിന് പിന്നാലെ നിയമസഭയും; ശശീന്ദ്രനെ തുണച്ച് എന്‍.സി.പി, കരുതലോടെ സി.പി.എം

22 JULY 2021 08:49 AM IST
മലയാളി വാര്‍ത്ത

മന്ത്രി എ.കെ. ശശീന്ദ്രനെ സംബന്ധിച്ച് നിര്‍ണായകമാണ് ഇനിയുള്ള ദിവസങ്ങള്‍. രാജിക്കായി പ്രതിപക്ഷത്തിന്റെ മുറവിളിക്ക് പിന്നാലെ നിയമസഭ കൂടി തുടങ്ങുമ്പോള്‍ ശശീന്ദ്രന് വെല്ലുവിളിയേറെയാണ്.

സ്ത്രീപീഡന പരാതി തീര്‍പ്പാക്കാന്‍ യുവതിയുടെ പിതാവിനെ ടെലിഫോണില്‍ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടെന്ന നിലപാട് എന്‍.സി.പി നേതൃത്വമെടുത്തപ്പോള്‍, എന്‍.സി.പിയിലെ ആഭ്യന്തര തര്‍ക്കത്തിന്റെ ഭാഗമെന്ന വിലയിരുത്തലില്‍ കരുതലോടെ നീങ്ങാനാണ് സി.പി.എം തീരുമാനം. അതേസമയം, ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം കത്തിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ് പ്രതിപക്ഷം.

 



ശശീന്ദ്രന്‍ സ്വയം രാജിക്ക് തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഭരണപക്ഷ നീക്കത്തോടെ, സഭ ആദ്യദിവസം തന്നെ പ്രക്ഷുബ്ദ്ധമാകും

.പരാതിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢനീക്കമാണെന്ന എന്‍.സി.പി വാദം മുഖവിലയ്‌ക്കെടുക്കുമ്പോഴും, യുവതി പരാതിയിലുറച്ച് നിയമനടപടിയിലേക്ക് നീങ്ങിയാലുണ്ടാകാനിടയുള്ള ഭവിഷ്യത്തും സി.പി.എം മുന്‍കൂട്ടി കാണുന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ്ഹൗസില്‍ ചെന്ന് കണ്ട ശശീന്ദ്രന്‍, താന്‍ യുവതിയുടെ പിതാവിനെ ഫോണ്‍ വിളിക്കാനിടയായ സാഹചര്യം വീണ്ടും വിശദീകരിച്ചു. മുഖ്യമന്ത്രി മറുപടിയൊന്നും നല്‍കിയില്ലെന്നാണ് സൂചന.

 



എന്‍.സി.പി കൊല്ലം ജില്ലാ നേതൃത്വത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു മുതല്‍ തുടരുന്ന തര്‍ക്കത്തിന്റെ ഭാഗമാണ് ശശീന്ദ്രനെതിരായ പരാതിയിലേക്കു നയിച്ച വിവാദങ്ങളെന്നാണ് പാര്‍ട്ടി നേതൃത്വം വാദിക്കുന്നത്. സി.പി.എം നേതൃത്വം ഇത് മുഖവിലയ്‌ക്കെടുക്കുമ്പോഴും സ്ത്രീപ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയാകുന്ന വേളയില്‍ വിവാദം തലവേദനയാണെന്നും തിരിച്ചറിയുന്നു.

സ്ത്രീപ്രശ്‌നത്തില്‍ പ്രതിരോധത്തിലേക്ക് വലിയേണ്ടിവരുന്ന സാഹചര്യം സര്‍ക്കാരിന് നാണക്കേടുണ്ടാക്കും. കേസിന്റെ ഗതി നോക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും. മന്ത്രിയുടേതായി പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ ഭീഷണി സ്വരമില്ലാത്തത് പാര്‍ട്ടി പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടെന്ന വാദത്തിന് ബലമേകുന്നതാണ്.

 



വനംവകുപ്പുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൂടിയാണ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്. കൊല്ലത്ത് എന്‍.സി.പി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും ബ്ലോക്ക് പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ അവിടത്തെ ചില നേതാക്കള്‍ ആവശ്യപ്പെട്ടതിനാലാണ് ഫോണ്‍ വിളിച്ചത്. പ്രശ്‌നം പ്രയാസമില്ലാതെ തീര്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേസ് എങ്ങനെ തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് ചോദിച്ചപ്പോള്‍, കേസൊക്കെ ഇതിന്റെ ഭാഗമായി വന്നതായതിനാല്‍ പ്രയാസമില്ലാതെ തീര്‍ക്കാന്‍ നോക്കണമെന്നാണ് പറഞ്ഞതെന്നും ശശീന്ദ്രന്‍ വിശദീകരിച്ചു.

രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയില്‍ നിന്ന് പിന്മാറാന്‍ യുവതിയോട് ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് ചെയ്തതെന്ന് വി.ഡി. സതീശന്‍പറഞ്ഞു. പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനാണ് എ.കെ.ശശീന്ദ്രന്‍ ശ്രമിച്ചതെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ പറഞ്ഞു. കേസ് പിന്‍വലിക്കാനൊന്നും ആവശ്യപ്പെട്ടിട്ടില്ല. രാജി വയ്‌ക്കേണ്ട കാര്യമില്ല. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കട്ടെയെന്നും പി.സി.ചാക്കോ പറഞ്ഞു.-

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (29 minutes ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (46 minutes ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (1 hour ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (1 hour ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (2 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (3 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (4 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (5 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (10 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (10 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (11 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (11 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (11 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (11 hours ago)

Malayali Vartha Recommends