ജെബിൻ ആത്മഹത്യ ചെയ്തത് സഹോദരിയുടെ ക്യാൻസർ രോഗത്തിൽ മനംനൊന്ത്; കാമുകന്റെ ആത്മഹത്യയിൽ തകർന്ന സോന സ്വന്തം വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ ബെഡ് ഷീറ്റില്‍ തൂങ്ങി ജീവനൊടുക്കി

സഹപാഠികളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജെബിൻ ആത്മഹത്യ ചെയ്തത് സഹോദരിയുടെ ക്യാൻസർ രോഗത്തിൽ മനംനൊന്ത്.
അടൂര്‍ കുറമ്പക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്‍, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരെയാണ് കഴിഞ്ഞ ദിവസം സ്വന്തം വീടുകളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
രാവിലെ ജെബിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉച്ചയോടെ സോനയേയും സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചു. പത്തനാപുരത്ത് മാനൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് സഹപാഠികളായിരുന്ന ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പിന്നീട് ഉപരിപഠനത്തിനായി ജെബിന്‍ ബംഗളൂരിലേക്ക് പോയി. അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് തുടർന്ന് സോന പഠിച്ചിരുന്നത്.
പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതും സഹോദരിയുടെ ക്യാൻസർ രോഗത്തിൽ മനംനൊന്തുമായിരുന്നു ജെബിന്‍ ജീവനൊടുക്കിയത്.
രാവിലെ 7.30 ഓടെ കിടപ്പു മുറിയില്‍ ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങിയായിരുന്നു ജെബിന്‍ ആത്മഹത്യ ചെയ്തത്. ഇതിൽ മനംനൊന്ത് ആയിരുന്നു ഉച്ചയ്ക്ക് 12 മണിയോടെ സ്വന്തം വീടിന്റെ കിടപ്പു മുറിയിലെ ഫാനില്‍ ബെഡ് ഷീറ്റില്‍ സോനയും തൂങ്ങി മരിച്ചത്.
തൂങ്ങിയ നിലയില്‍ സോനയെ കണ്ടെത്തിയ ഉടൻ തന്നെ അഴിച്ചിറക്കി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇരുവരുടേയും മരണങ്ങളില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.
അതേ സമയം ആത്മഹത്യ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ബന്ധുക്കളെ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























