തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് അഴിമതി കേസ് പ്രതിയായ മുൻ ആദായനികുതി ഉദ്യോഗസ്ഥൻ? അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചത്; ദിലീപ് ഫോൺ ഡേറ്റ നീക്കിയെന്ന് ക്രൈംബ്രാഞ്ച് ആരോപണത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക്

ദിലീപ് ഫോൺ ഡേറ്റ നീക്കിയെന്ന് ക്രൈംബ്രാഞ്ച് ആരോപണത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. നിർണായക തെളിവുകൾ മുംബൈ ലാബിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു . തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് അഴിമതി കേസ് പ്രതിയായ മുൻ ആദായനികുതി ഉദ്യോഗസ്ഥനെന്ന വെളിപ്പെടുത്തൽ ആണ് ഏറ്റവും പുതിയതായി പുറത്ത് വരുന്നത്.
മുൻ ആദായ നികുതി ഉദ്യോഗസ്ഥൻ വിൻസന്റ് ചൊവ്വല്ലൂരാണ്തെളിവ് നശിപ്പിക്കാനായി സഹായിച്ച ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത് . മുൻ ഇൻകം ടാക്സ് അസി.കമ്മീഷണറായ വിൻസന്റ് ചൊവ്വല്ലൂർ സിബിഐയുടെ അഴിമതികേസിൽ പ്രതിയാണ്. വിൻസന്റ് ചൊവ്വല്ലൂർ പറയുന്നത് അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചതെന്നാണ് .
വധഗൂഢാലോചനാ കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകളുണ്ടായിരുന്ന മൊബൈൽ ഫോണുകൾ കൊണ്ട് വന്ന മുംബൈ ലാബിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു . ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു . മൊബൈൽ ഫോണിലെ ഡാറ്റ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് കണ്ടെത്തിയത്.ലാബിൽ നിന്നും ആറ് ഫോണുകളിലേയും വിവരങ്ങൾ ഒരു ഹാർഡ് ഡിസ്കിലേക്ക് മാറ്റി .
ക്രൈംബ്രാഞ്ചിന് അതിന്റെ മിറർ കോപ്പി കിട്ടി . ഫോണുകളിലെ ഡാറ്റ പകർത്തിയ ഹാർഡ് ഡിസ്കിന്റെ മിറർ കോപി കൂടാതെ , ഫോണുകൾ കൊറിയർ ചെയ്തതിന്റെ ബിൽ, ലാബ് തയ്യാറാക്കിയ ഫോറൻസിക് റിപ്പോർട്ട് എന്നിവയടക്കമുള്ള തെളിവുകളും ശേഖരിക്കുകയുണ്ടായി . ഇതിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ നശിപ്പിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനുള്ള സാധ്യത കൂടുതലാണ്. ലാബിനെതിരെയും തെളിവ് നശിപ്പിച്ചതിന് നടപടിയെടുത്തേക്കും .
അന്വേഷണസംഘം കേസിൽ നിർണായകമായ മൊബൈൽ ഫോൺ ഡേറ്റകൾ ദിലീപ് നശിപ്പിച്ചതായി കണ്ടെത്തി . മുംബൈ ലാബിൽ കൊണ്ടുപോയി വിവരങ്ങൾ നീക്കി. ഫൊറൻസിക് റിപ്പോർട്ടിലുള്ളത്. അതിനു ശേഷമാണ് ഫോണുകൾ കോടതിക്ക് കൈമാറിയെന്നാണ്. ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത് ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തതെന്നാണ് .
തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനപൂർവം ശ്രമിച്ചു എന്ന് അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കി. ദിലീപിന്‍റെയും സഹോദരൻ അനൂപിന്‍റെയും സഹോദരീ ഭർത്താവ് സുരാജിന്‍റെയും അടക്കം ആറു ഫോണുകൾ സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കി . ഈ പരിശോധനയിലാണ് വിവരങ്ങൾ നീക്കം ചെയ്താതായി തെളിയുകയുണ്ടായി .
https://www.facebook.com/Malayalivartha
























